Thursday, 20 June 2013

ചിക്കനും ഡെങ്കിയും.....പിന്നെ നമ്മളും............



രോഗങ്ങളൊന്നും വരാതിരിക്കണേ......
ആശുപത്രിയിലൊന്നും കേറാനിട വരാതിതിരിക്കണേ........

ഇതാണിന്ന്‌ നമ്മുടെയൊക്കെ പ്രാര്‍ത്ഥന
പരിസ്ഥിതിയും, കാലാവസ്ഥയും, ജീവിത ശൈലികളും മാറിയപ്പോള്‍
മരുന്നുകളോട്‌ പ്രതിരോധിക്കാന്‍ ശേഷിയുള്ള
രോഗാണുക്കളുടെ കേളീരംഗമായി മാറി കേരളം.......

പരിസര മലിനീകരണവും , ഫാസ്റ്റ്‌ ഫുഡുമൊക്കെ
രോഗകാരണമായി പൊതുവേ പറയുന്നുണ്ടെങ്കിലും
മരുന്നു കമ്പനികള്‍ കൊള്ളലാഭമുണ്ടാക്കാന്‍ വൈറസ്‌ വ്യാപനം
ബോധപൂര്‍വ്വം നടത്തുന്നുണ്ടോ എന്നുപോലും സംശയിക്കത്തക്ക
രീതിയിലാണ്‌ ഇന്ന്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌.

അനാവശ്യ മരുന്നുകളും, ആവശ്യമില്ലാത്ത ടെസ്‌റ്റുകളും
രോഗികള്‍ക്ക്‌ വിധിക്കുന്ന ഇന്നത്തെ ആശുപത്രികള്‍
ആതുരാലയങ്ങളല്ല, മറിച്ച്‌ അറവുശാലകളായിരിക്കുന്നു
എന്ന ആക്ഷേപം പരക്കെ ഉണ്ട്‌.

പക്ഷേ ഇവയുടെ മേലൊന്നും നമുക്ക്‌ നിയന്ത്രണമോ,
സ്വാധീനമോ ഇല്ലാത്ത സാഹചര്യത്തില്‍
നമ്മുടെ മുമ്പില്‍ ഒരു മാര്‍ഗ്ഗമേ അവശേഷിക്കുന്നുള്ളു.
ഒരു രോഗം നമ്മുടെ സാമ്പത്തികാടിത്തറയെ
തകര്‍ക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കുക എന്നതുമാത്രം.

അതിന്‌ നമ്മെ സഹായിക്കുന്നത്‌ മെഡിക്കല്‍ ഇന്‍ഷ്വറന്‍സാണ്‌.
നാട്ടില്‍ നിലവില്‍ സര്‍ക്കാരിന്റേതുള്‍പ്പെടെ നിരവധി
മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്‌ പദ്ധതികള്‍ ഇപ്പോഴുണ്ട്‌.
പക്ഷേ അവ നല്‍കുന്ന നാമമാത്ര സഹായം ഒന്നിനും തികയില്ല.


വളരെയേറെ കസ്റ്റമര്‍ ഫ്രണ്ട്‌ലിയായ ആരോഗ്യ ഇന്‍ഷ്വറന്‍സ്‌
പോളിസികളേക്കുറിച്ച്‌ അറിയാന്‍ താങ്കള്‍ക്ക്‌ ആഗ്രഹമുണ്ടെങ്കില്‍
വിളിക്കുക. 9446759847
(പൊതുജന താല്‌പ്പര്യാര്‍ത്ഥം . KMJ പയസ്‌ കയ്യാണിയില്‍, തിടനാട്‌)

Wednesday, 19 June 2013

ഒരു നിമിഷം.........തരൂ.......


താങ്കള്‍ ഇന്ന്‌ ചെറുപ്പമാണ്‌.
ആരോഗ്യവും വരുമാനവും ഉണ്ട്‌
ഭാര്യയ്‌ക്കും മക്കള്‍ക്കും വേണ്ടി സമ്പാദിക്കുന്നു.
സ്വന്തം പേരിലും നിക്ഷേപം ഉണ്ടായിരിക്കാം
"അറുപത്‌ കഴിഞ്ഞാല്‍ അത്തും പൊത്തും,
എഴുപത്‌ കഴിഞ്ഞാല്‍ ഏടാകൂടം.
എണ്‍പത്‌ കഴിഞ്ഞാല്‍ എന്തോ ഏതോ...."
എന്ന നാടന്‍ ചൊല്ലിലെ അവസ്ഥയിലേക്ക്‌ താങ്കള്‍ എത്താന്‍
ഇനി എത്ര വര്‍ഷങ്ങള്‍ ശേഷിക്കുന്നുവെന്ന്‌ ചിന്തിച്ചിട്ടുണ്ടോ .
മക്കള്‍ വിവാഹിതരാകും
അവര്‍ വിദൂരത്തേക്ക്‌ നീങ്ങും
നിങ്ങള്‍ ഒറ്റക്കാകും
സമ്പാദ്യമൊക്കെ വീതിക്കപ്പെടും
സ്വന്തം പേരിലുണ്ടെന്നഹങ്കരിക്കുന്ന നിക്ഷേപം പോലും
മക്കള്‍ക്കോ കൊച്ചു മക്കള്‍ക്കോ വേണ്ടി പിന്‍വലിക്കേണ്ടി വന്നേക്കും.
പിന്നെ മരുന്നിനും മന്ത്രത്തിനും മറ്റ്‌ സ്വകാര്യ ആഗ്രഹങ്ങള്‍ക്കും
മക്കളുടെ മുമ്പില്‍ കൈനീട്ടേണ്ട ഗതിയാകും.
മക്കള്‍ നിങ്ങളെ നോക്കിയാലും.........
സ്വന്തമായി വരുമാനമില്ലാത്തതിന്റെ
വേദന നിങ്ങളെ വിഷമിപ്പിക്കും.
മക്കള്‍ തിരിഞ്ഞ്‌ നോക്കിയില്ലെങ്കിലോ.......
നിങ്ങളുടെ കാര്യം ഹാ.....കഷ്ടം.....
ഒന്നാലോചിക്കൂ.......ഈ സമയത്ത്‌
നിങ്ങള്‍ക്കൊരു പെന്‍ഷന്‍ കിട്ടുന്നത്‌
എത്രമാത്രം ആശ്വാസകരമായിരിക്കും.......
പെന്‍ഷനുവേണ്ടി നിക്ഷേപിക്കുന്ന തുക
മറ്റാര്‍ക്കും പിന്‍വലിക്കാനാവില്ലല്ലോ...........
"സമ്പത്ത്‌ കാലത്ത്‌ തൈ പത്ത്‌ വെച്ചാല്‍
ആപത്ത്‌ കാലത്ത്‌ കായ്‌ പത്ത്‌ തിന്നാം" എന്ന്‌ കേട്ടിട്ടില്ലേ
സര്‍ക്കാരുദ്യോഗത്തിന്റെ ആകര്‍ഷണീയത
പെന്‍ഷനല്ലാതെ മറ്റെന്താണ്‌
അപ്പോള്‍ താങ്കള്‍ക്കും വേണ്ടേ ഒരു പെന്‍ഷന്‍ ?
ഞാന്‍ താങ്കളെ സഹായിക്കാം........
വിളിക്കുമോ..................9446759847 KMJ പയസ്‌ കയ്യാണിയില്‍, തിടനാട്‌.

Thursday, 6 June 2013

അപൂര്‍വ്വ സ്വപ്‌നം

അത്മായ ശബ്ദത്തില്‍ വല്ലപ്പോഴുമെങ്കിലും എഴുതാത്ത കോണ്‍ട്രിബ്യൂട്ടേഴ്‌സിന്റെ പേര്‌ 
നീക്കം ചെയ്യുമെന്ന്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ഭീഷണിപ്പെടുത്തിയതുകൊണ്ട്‌ 
എന്തെങ്കിലും കുറിക്കാന്‍ രാത്രി വൈകി ഉറങ്ങാതിരിക്കുകയാണ്‌.
പുറത്ത്‌ മഴ തകര്‍ത്തു പെയ്യുന്നു. 
ഊണ്‌ മുറിയില്‍ ജനാലക്ക്‌ പുറം തിരിഞ്ഞ്‌ ഡൈനിംഗ്‌ ടേബിളില്‍ പേപ്പര്‍ നിവര്‍ത്തി വെച്ചിരിക്കുന്നു.
ജനാലയില്‍ ആരോ തട്ടുന്ന സ്വരം. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ അതാ പുറത്ത്‌ ഒരു താടിക്കാരന്‍.
കൂടല്‍ അച്ചായനാണോ.....പെട്ടെന്നൊരു സംശയം.
കഴിഞ്ഞ വര്‍ഷം അങ്ങേര്‌ എനിക്കൊരു ഓഫര്‍ തന്നിരുന്നു. എവിടെയെങ്കിലും പോയ വഴി 
വാക്കുപാലിച്ചേക്കാമെന്ന്‌ വിചാരിച്ചതാണോ............
ഞാന്‍ ജനാലയ്‌ക്കടുത്ത്‌ ചെന്ന്‌ സൂക്ഷിച്ച്‌ നോക്കി.
"തുറക്കടാ വാതില്‍" പുറത്തു നിന്ന്‌ ഒരു കല്‌പ്പന.
ശ്ശെടാ ഇതെന്തു കളി ഉടയവനെ പിടിച്ചു കെട്ടുന്ന കാലമോ, ഞാനോര്‍ത്തു.
"ആരാ" ഞാന്‍ വളരെ ശ്രദ്ധയോടെ ചോദിച്ചു.
"സൂക്ഷിച്ച്‌ നോക്ക്‌" വീണ്ടും ഗര്‍ജ്ജനം.
"ഒരു ക്‌ളൂവെങ്കിലും" ഞാന്‍
"ങും.....................ഒരു തേവിടിശ്ശി മൂലം എന്റെ തല പോയതാ.........."
"അയ്യയ്യോ ..........ഇത്‌ സ്‌നാപക യോഹന്നാന്‍. OK...... ബുള്ളറ്റ്‌" ഞാന്‍ പെട്ടെന്ന്‌ കതക്‌ തുറന്നുകൊടുത്ത്‌ ചോദിച്ചു "എന്താ ഈ വേഷത്തില്‌"
" എടാ മണ്ടാ പഴയതുപോലെ മരത്തോലും കൊണ്ട്‌ നടന്നാല്‍ ചാനലുകാര്‌ വിടത്തില്ല".
"എങ്ങിനെയെത്തി.....വണ്ടിക്കാണോ ?"
" വണ്ടീം വള്ളോം ഒന്നുമില്ല...................നീ ഈ പാതിരായ്‌ക്ക്‌ എന്തെടുക്കുവാ ?"
സത്യജ്വാല മാസിക മേശപ്പുറത്ത്‌ കിടക്കുന്നത്‌ അപ്പോഴാണ്‌ അദ്ദേഹം കണ്ട
ത്‌.
എടുത്തൊന്ന്‌ മറിച്ചു നോക്കി വലിച്ചൊരേറു കൊടുത്തു.
എന്റെ മുഖത്തെ വാട്ടം കണ്ട്‌ അദ്ദേഹം പറഞ്ഞു. " എന്തു പറ്റി ദേഷ്യം തോന്നിയോ ?
എടാ കൂവേ .... ഞാനതെറിഞ്ഞത്‌ ആ മാസിക മോശമായതുകൊണ്ടല്ല. ഇതല്ല ഇതിനപ്പുറം എഴുതിയാലും ഇവനൊന്നും നന്നാകില്ലല്ലോ എന്നോര്‍ത്താ........"
എനിക്കാശ്വാസമായി. അദ്ദേഹവും നമ്മോടൊപ്പം തന്നെ.
എന്റെ മുഖത്തെ ആശ്വാസം കണ്ട്‌ അദ്ദേഹം തുടര്‍ന്നു.
"നിനക്കറിയാമ്മേലയോ ഞാന്‍ സ്‌നാനപ്പെടുത്തിയ യേശുവിന്റെ വാക്കുകള്‍ എത്ര സ്‌പഷ്ടവും ലളിതവുമാണ്‌. ഏത്‌ പൊട്ടനും മനസ്സിലാകുന്നപോലല്ലേ അവിടുന്ന്‌ എല്ലാം അരുളിച്ചെയ്‌തിട്ടുള്ളത്‌. എന്തിനേറെ ആ മത്തായിയുടെ സുവിശേഷമെങ്കിലും ഇവരൊന്ന്‌ മനസ്സിരുത്തി വായിച്ചിരുന്നെങ്കില്‍............"
"നീ ഇതുവല്ലതും വായിച്ചിട്ടുണ്ടോ ?"
"വായിച്ചിട്ടുണ്ട്‌"
" ങ....വായിച്ചിട്ടുണ്ടാവും.........അക്ഷരമറിയാമെങ്കില്‍ വായിക്കാനെന്താ പാട്‌. മനസ്സിലാക്കിയിട്ടുണ്ടോ ?"
"എനിയ്‌ക്കിതൊക്കെ വായിക്കുന്തോറും കണ്‍ഫ്യൂഷനാ"
" അപ്പോള്‍ നീ ആ പാട്ടൊന്നു പാടിയാല്‍ മതി. ഏതാ... കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...........എന്ന്‌ തുടങ്ങുന്ന ഒന്നില്ലേ.........."
" ഓ... തമാശ്‌ പറഞ്ഞതാ അല്ലേ......അങ്ങ്‌ തമാശൊക്കെ പറയുമോ....ഇവിടെ എല്ലാവരും ഭയങ്കര സീരിയസ്സാ..............ക്രിസ്സോസ്‌റ്റോം ഒഴികെ."
"അതുപോട്ടെ എന്താ നിന്റെ കണ്‍ഫ്യൂഷന്‍ ?"
" അതിപ്പോള്‍........ഞാനെന്താ അങ്ങയെ വിളിക്കേണ്ടത്‌ ......പിതാവെന്നോ ...പ്രവാചകനെന്നോ.....?"
" എടാ.....പിതാവ്‌ എന്ന്‌ വിളിക്കപ്പെടാന്‍ അര്‍ഹത ആര്‍ക്കാണെന്ന്‌ ബൈബിളിലുണ്ട്‌.പിന്നെ പ്രവാചകനെന്ന്‌ വിളിക്കാന്‍ എളുപ്പമല്ലല്ലോ. അതുകൊണ്ട്‌ നീയെന്നെ തത്‌ക്കാലം യോനാനപ്പൂപ്പാന്ന്‌ വിളി."
"അല്ല യോനാനപ്പൂപ്പാ..........ഈ ബൈബിളില്‍ പറഞ്ഞിരിക്കുന്നതാണോ ശരി അതോ അച്ചന്മാര്‌ പറയുന്നതാണോ ശരി."
"അതെന്താടാ മോനേ ബൈബിളില്‍ പറഞ്ഞിരിക്കുന്നത്‌ തന്നല്ലേ സ
യും പഠിപ്പിക്കുന്നത്‌"
" അപ്പൂപ്പന്‍ എന്നെ പരീക്ഷിക്കാന്‍ ചോദിക്കുന്നതാണെന്നറിയാം, എന്നാലും പറയുവാ................നീ പ്രാര്‍ത്‌ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്റെ പിതാവിനോട്‌ പ്രാര്‍ത്ഥിക്കുക എന്ന്‌ വി. മത്തായിയുടെ സുവിശേഷത്തില്‍ വായിച്ചിട്ടുണ്ട്‌. പിന്നെന്തിനാ തട്ടുപൊളിപ്പന്‍ പാട്ടും ആക്രോശങ്ങളുമൊക്കെ."
"എടാ നിയൊരു കഥ കേട്ടിട്ടില്ലേ........."

"സ്വര്‍ഗ്ഗത്തിലെത്തിയതായി ഒരാള്‍ സ്വപ്‌നം കണ്ടു. 
 കാഴ്‌ചകളൊക്കെ കണ്ട്‌ ആസ്വദിച്ച്‌ സ്വര്‍ഗ്ഗത്തിലൂടെ അങ്ങനെ നടക്കുന്ന സമയത്ത്‌ യേശു വന്ന്‌ അയാളോടൊപ്പം നടന്നു തുടങ്ങുകയും കാഴ്‌ചകളെപ്പറ്റി വിവരിച്ചു കൊടുക്കുകയും ചെയ്‌തു.
പിന്നെ യേശു ഭൂമിയിലെ ഒരു കാഴ്‌ച അയാള്‍ക്ക്‌ കാട്ടിക്കൊടുത്തു. 

അന്നൊരു ഞായറാഴ്‌ചയായിരുന്നു. ഒരു പള്ളി നിറയെ ആള്‍ക്കാര്‍. 
 കുര്‍ബാന നടന്നുകൊണ്ടിരിക്കുന്നു. ജനങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതും പാട്ടുപാടുന്നതും അയാള്‍ക്ക്‌ കാണാന്‍ കഴിയുന്നുണ്ട്‌. 
പക്ഷേ ശബ്ദം കേള്‍ക്കുന്നില്ല. ഓര്‍ഗണ്‍ വായനക്കാരന്റെ വിരലുകള്‍ കീബോര്‍ഡില്‍ നൃത്തം ചെയ്യുന്നുണ്ട്‌ പക്ഷേ സംഗീതം കേള്‍ക്കാന്‍ കഴിയുന്നില്ല.
അയാള്‍ യേശുവിന്റെ നേരെ തിരിഞ്ഞ്‌ കാര്യം തിരക്കിയപ്പോള്‍ യേശു പറഞ്ഞു

 ' കുഞ്ഞേ, ജനങ്ങള്‍ പാടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത്‌ ഹൃദയംകൊണ്ടല്ലെങ്കില്‍ അവ ഇവിടെ കേള്‍ക്കില്ല.'..........."
അലാറം കേട്ട്‌ ഞെട്ടിയുണര്‍ന്ന ഞാന്‍ നല്ലൊരു സ്വപ്‌നം തടസ്സപ്പെട്ട നിരാശയില്‍ കട്ടിലില്‍ നിന്നെഴുന്നേറ്റു.


Friday, 17 May 2013

ഇതെന്തു ന്യായം ? ഇതെന്തു നീതി ?


മലയാളിയായ ക്രിക്കറ്റ്‌ താരം ശ്രീശാന്തിനെ വാതുവെയ്‌പ്പ്‌ കേസില്‍ അറസ്റ്റ്‌ ചെയ്‌ത്‌ തടവിലാക്കിയിരിക്കുന്നു.അങ്ങേര്‌ വാതുവെച്ചു എന്നുതന്നെയിരിക്കട്ടെ അതിലെന്താ ഇത്ര വലിയ തെറ്റ്‌ ?നിയമ വിരുദ്ധമാണെന്നായി
രിക്കും.
അപ്പോള്‍ കുതിരപ്പന്തയത്തിന്‌ വാതുവെക്കാന്‍ നിയമം അനുവദിക്കുന്നതോ ?ഒരു പന്തിയില്‍ രണ്ട്‌ വിളമ്പ്‌ . അത്‌ എവിടുത്തെ ന്യായമാ.ഹവാലയും, കള്ളപ്പണവും, അധോലോകവും ഈ വാതുവെപ്പിലുണ്ടുപോലും.ഇതുകേട്ടാല്‍ തോന്നും കുതിരപ്പന്തയവും, IPL ലേലവും ഒന്നും ഇതുമായി പുലബന്ധമില്ലാത്തവയാണെന്ന്‌.തേങ്ങ ചോരുന്നത്‌ കാണാതെ എള്ള്‌ ചോരുന്നത്‌ കാണുന്ന പരിപാടിയാണിത്‌.വാങ്ങിയാല്‍ത്തന്നെ 40 ലക്ഷമേ അങ്ങേര്‍ക്ക് കിട്ടിയുള്ളു. സഹസ്രകോടികള്‍ ഖജനാവില്‍ നിന്നും അമുക്കിയവനൊക്കെ സുപ്രീംകോടതി പരാമര്‍ശിച്ചിട്ടും പുറത്ത്‌ വിലസുന്നു.ആവശ്യത്തിന്‌ തെളിവ്‌, തെളിവ്‌ തിരുത്തിയതിനും തെളിവ്‌ എന്നിട്ടെന്താ ?ശ്രിശാന്തിനെ അകത്തിടാന്‍ ഇവിടാര്‍ക്കും ഒരു തെളിവും വേണ്ട.ഇതെന്തു ന്യായം ? ഇതെന്തു നീതി ?

Thursday, 28 March 2013

Good Friday എങ്ങിനെ ദുഖവെള്ളിയായി

Good Friday എങ്ങിനെ ദുഖവെള്ളിയായി എന്ന ചര്‍ച്ച പുതിയതല്ല. അപ്പനപ്പൂപ്പന്മാരുടെ കാലം മുതലേ മലയാളിക്ക്‌ Good Friday ദുഖവെള്ളി തന്നെയാണ്‌.

പേരിന്റെ ഉദ്‌ഭവത്തിലേയ്‌ക്ക്‌ കടക്കും മുമ്പേ ആധുനിക സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ അന്തിയുറങ്ങുകയും ഉണരുകയും ചെയ്യുന്ന ചെറുപ്പക്കാരുടെ അറിവിലേക്ക്‌ ദുഖവെള്ളിയുടെ അത്ര പഴക്കമില്ലാത്ത ഒരു ചിത്രം വ്യക്തമാക്കാം.

തലേന്ന്‌ പെസഹാ വ്യാഴം. നിരവധി വീടുകളിലായി രാത്രി ഏറെ വൈകുവോളം അപ്പം മുറിക്കലും പാന വായനയും നടത്തി താമസിച്ച്‌ കിടന്നുറങ്ങുന്ന വിശ്വാസി വെള്ളിയാഴ്‌ച രാവിലെ പള്ളിയില്‍ പോകുകയും ഉപവാസമാചരിക്കുകയും ചെയ്‌തിരുന്നു. വേഗത്തില്‍ നടക്കാനോ, ചാടാനോ , ഉച്ചത്തില്‍ സംസാരിക്കാനോ, ചിരിക്കാനോ , കളിക്കാനോ കുട്ടികളെപ്പോലും അനുവദിച്ചിരുന്നില്ല. അത്ര തീവ്രമായിരുന്നു അക്കാലത്ത്‌ ദുഖാചരണം.

ഇന്നത്തെ സ്ഥിതി അറിയാമല്ലോ......................

തിരുവെഴുത്തുകള്‍ കിറുകൃത്യമായി പൂര്‍ത്തീകരിക്കപ്പെട്ടതിന്‌ നാം സന്തോഷിക്കുകയല്ലേ വേണ്ടത്‌ ?
പണ്ട്‌ ഈ ചോദ്യം പലരോടും ചോദിച്ചിട്ടുണ്ട്‌
പക്ഷേ ഇപ്പോള്‍ ഞാനറിയുന്നു ദുഖം മലയാളിക്കു മാത്രമാണെന്ന്‌
നമുക്ക്‌ ആരെങ്കിലും നന്നാവുന്നത്‌ കണ്ടു കൂടല്ലോ.
ഇത്‌ വെറും ബഡായിയല്ല.
തമിഴന്‌ ഇത്‌ "പുനിത വെള്ളി". അതായത്‌ പുണ്യവെള്ളി.
കന്നഡക്കാരന്‌ "ശുഭ്‌ ശുക്രവാര്‍" . എന്നുവെച്ചാല്‍ നല്ല വെള്ളി.
തെലുങ്കനോ "തെഡ ശുക്രവാരം". തെഡ എന്നാല്‍ വലുത്‌ എന്നര്‍ത്ഥം.
ഹിന്ദിക്കാര്‍ക്കാകട്ടെ "പവിത്ര ശുക്രവാര്‍".

ഒരു പേരിലെന്തിരിക്കുന്നു എന്ന്‌ ചോദിച്ച്‌ നമുക്കവസാനിപ്പിക്കാം.
കോങ്കണ്ണിക്ക്‌ കമലാക്ഷിയെന്നും കോന്ത്രപ്പല്ലന്‌ മനോഹരന്‍ എന്നും മഹാപാപിക്ക്‌ പയസ്‌ എന്നും ഒക്കെ നാം പേരിടാറുണ്ടല്ലോ............






Wednesday, 27 March 2013

ദൈവത്തിന്റെ ആലയം

ഓശാന ഞായര്‍.........................
രാവിലെ 5.30 ന്റെ കുര്‍ബാനക്ക്‌ അരുവിത്തുറപ്പള്ളിയില്‍ പോയി.........
വളരെ ശ്രദ്ധേയമായ ഒരു പ്രസംഗം കേട്ടു.................
തന്റെ പ്രവര്‍ത്തനങ്ങള്‍ പരസ്യമാക്കരുതെന്ന്‌ പല സന്ദര്‍ഭങ്ങളിലും പറഞ്ഞിരുന്ന യേശു പക്ഷേ ഓശാന ദിനത്തില്‍ സര്‍വ്വരാലും ശ്രദ്ധിക്കത്തക്കവിധം കഴുതപ്പുറത്ത്‌ സഞ്ചരിച്ചു.
ദേവാലയത്തില്‍ പ്രവേശിച്ച യേശു അവിടെയുണ്ടായിരുന്ന കച്ചവടക്കാരേയും നാണയമാറ്റക്കാരേയും അടിച്ചു പുറത്താക്കി.

"ദൈവത്തിന്റെ ആലയം വാണിജ്യകേന്ദ്രമാക്കരുതെന്ന്‌"
ഉദ്‌ബോധിപ്പിച്ചു.

എന്നാല്‍ ഇന്ന്‌ നാം ദൈവാലയങ്ങളെല്ലാം വാണിജ്യകേന്ദ്രങ്ങളാക്കിക്കൊണ്ടിരിക്കുന്നു. ഇതവസാനിപ്പിക്കണം.

തിരിച്ച്‌ ആര്‍ക്കും ഒന്നും പറയാനനുവാദമില്ലാത്തതുകൊണ്ടോ അല്ലെങ്കില്‍
അതിനാരും തുനിയാത്തതിനാലോ കുര്‍ബാനയ്‌ക്കിടയിലുള്ള പ്രസംഗത്തില്‍ വൈദികര്‍ക്ക്‌ എന്തും പറയാമെന്നതിനാല്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഇത്‌ ശ്രദ്ധിക്കാറുള്ളു.
ആ അശ്രദ്ധയിലും ശ്രദ്ധേയമായ, സത്യസന്ധമായ ആ വാക്കുകള്‍ എന്നെ ഉണര്‍ത്തി.
ഞാന്‍ സൂക്ഷിച്ചു നോക്കി....
ഒരു കൊച്ച്‌ അച്ചന്‍ ..............
സത്യങ്ങള്‍ ഇങ്ങനെ തുറന്നു പറഞ്ഞാല്‍........................

ഉദ്ധരണിയിലുള്ള വാക്യത്തിന്റെ ശരിയായ വ്യാഖ്യാനം ക്ഷണിക്കുന്നു 

Sunday, 17 February 2013

ഓട്ടപ്പാട്ട;വയസ്65....

 കൂടല്‍............
സാമുവല്‍ കൂടല്‍..........
'അപ്രിയ യാഗങ്ങളുടെ' കര്‍ത്താവ്..............
വയസ് 65....
നല്ല ഉദ്യോഗത്തിലിരുന്നയാള്‍.........
കണ്ടാല്‍ പരമയോഗ്യന്‍.................
മീശയുടെ വളവ് ക്രമീകരിച്ചാല്‍ ഡോ. ബാബുപോള്‍ IAS ന്റെ അപരന്‍.........
ഇപ്പോള്‍ കണ്ടാല്‍ ക്രിസോസ്‌തോം തിരുമേനിയുടെ അനുജന്‍.......
സംഗീതജ്ഞന്‍.................ഗാനരചയിതാവ്.............
നിരവധി പുരസ്‌കാരങ്ങള്‍................
അനുഗ്രഹീത സന്താനങ്ങള്‍......................
ശിഷ്ടകാലം മര്യാദക്ക് കഴിഞ്ഞാല്‍ ഷവലിയാര്‍ പദവിയോ സഭാരത്‌നം ബഹുമതിയോ കിട്ടാവുന്നയാള്‍..............
പക്ഷേ എന്തു ചെയ്യാം. തലേവര അമുക്കിച്ചെരച്ചാല്‍ മാറുമോ ?
ജോസഫ് പുലിക്കുന്നന്റെ ബാധയാണ് കേറിയിരിക്കുന്നത്.................
കത്തനാമ്മാരെ കണ്‍വെട്ടത്തു കണ്ടുകൂട.
സത്യജ്വാല മാസികയില്‍ ഇപ്പന്‍ എഴുതിയിരിക്കുന്നത് കണ്ടപ്പോഴാ ചിരിച്ചു പോയത്.
'പലരുടേയും നോട്ടത്തില്‍ പരാജയപ്പെട്ട ജീവിതമാണെന്റേത്'

ഈ കഥ കേട്ടിരിക്കുന്നത് നല്ലതാണ്. ഒരു പ്രൊഫസറോട് പറയാന്‍ യോഗ്യതയുള്ളതുകൊണ്ടല്ല. ഇത് ചുമ്മാ കഥയല്ലേ അതുകൊണ്ടാ......


ഒരു രാജകൊട്ടാരത്തിലേക്ക് കുറച്ചകലെയുള്ള കിണറ്റില്‍ നിന്നും അയാള്‍ വെള്ളം കൊണ്ടുവന്നിരുന്നത് ഒരു കമ്പില്‍ കെട്ടി തോളില്‍ തൂക്കിയിരുന്ന രണ്ട് പാട്ടകളിലായിരുന്നു. അയാള്‍ കൊട്ടാരത്തിലെത്തുമ്പോഴേയ്ക്കും ഒരു പാട്ടയിലെ വെള്ളം പകുതിയോളം ചോര്‍ന്നു പോയിരിക്കും. ഇത് കണ്ട് മറ്റേ പാട്ട പുഛത്തോടെ പറയും 'എന്നെ നോക്ക് ഒരു തുള്ളി വെള്ളം വഴിയില്‍ കളയില്ല. നിന്നെപ്പോലുള്ള ഓട്ടപ്പാട്ടയെ എന്തിനുകൊള്ളാം ?'


തുടരെയുള്ള ഈ ആക്ഷേപം കേട്ട് മടുത്ത് ഓട്ടപ്പാട്ട അയാളോട് പറഞ്ഞു 'കണ്ടോ എന്റെ ജീവിതം പരാജയമല്ലേ. എന്നേ ഉപേക്ഷിച്ചേക്കൂ.'


അപ്പോള്‍ അയാള്‍ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു.
'എടാ പൊട്ടച്ചാരെ നീ ആ കൊട്ടാരത്തിനുള്ളിലേക്ക് നോക്ക്. എത്ര മനോഹരമായ പൂക്കളാല്‍ അലംകൃതമാണവിടം. ആ പൂക്കള്‍ എവിടെ നിന്നാണെന്ന് നിനക്കറിയാമോ? ആ പാതയുടെ ഇരുവശങ്ങളിലായി വളര്‍ന്നു നില്ക്കുന്ന പൂച്ചെടികള്‍ കണ്ടില്ലേ. എല്ലാദിവസവും അവയ്ക്ക് വെള്ളം ഒഴിച്ചിരുന്നത് നീയാണ്. നിന്നെപ്പോലുള്ള ഓട്ടപ്പാത്രങ്ങള്‍ക്ക് മാത്രമേ ഈ ലോകത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയൂ.'


അടുത്ത ജന്മം കൂടലച്ചായന്റെ മകനായിരിക്കാമെന്ന്....ഇപ്പന്‍ എഴുതിക്കണ്ടു.
എന്നാലെന്റെ ആഗ്രഹം അതല്ല.അടുത്ത ജന്മം അച്ചായന്റെ ഭാര്യയായി ജനിക്കണം. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ടെന്ന് പറഞ്ഞുകേട്ടിട്ടേയുള്ളു.അങ്ങേരെ മര്യാദയ്ക്കിരുത്തണമെങ്കില്‍ ഒരു മൂശേട്ട ഭാര്യ തന്നെ വേണം. 


ആലീസ് ആന്റി ഒരു പാവമാ.


അല്ലെങ്കില്‍ നോക്ക് പലര്‍ക്കും വീടിനു പുറത്തിറങ്ങുമ്പോഴേ വിപഌവമുള്ളു


കൂടലച്ചായന്‍ അങ്ങനെയല്ല. ഓരോശ്വാസത്തിലും വിപഌവമാ. 
അതിന്റെ തെളിവാണ് 'അപ്രിയയാഗങ്ങള്‍'.
2013 ഫെബ്രുവരി 23 ന് പാലായില്‍ വെച്ച് പ്രകാശിതമാകുന്നു.