Sunday, 4 March 2012

രക്ഷിതാക്കളറിയാന്‍ സീന്‍ - 4


''നൊന്തുപെറ്റ വയറിന് വേദന കൂടുതലുണ്ട്. അതൊന്നും നിങ്ങളെപ്പോലുള്ള ആണുങ്ങള്‍ക്കു പറഞ്ഞാല്‍ മനസിലാവില്ല.'' 

മഞ്ജു മാതൃസ്‌നേഹത്തിന്റെ മഹത്വം വെളിപ്പെടുത്തി.
''മഞ്ജു,'' ചെറിയാന്‍ മാഷ് പറഞ്ഞുതുടങ്ങി. ''ഞങ്ങള്‍ സഹോദരങ്ങള്‍ പത്തുപേരാണ്. അക്കാലത്തു ഭൂരിഭാഗം വീടുകളിലും എട്ടും പത്തും കുട്ടികളുണ്ടായിരുന്നു. എന്നിട്ടുമെന്തേ അന്നത്തെ അമ്മമാര്‍ക്ക് നിങ്ങളേപ്പോലെ ടെന്‍ഷനില്ലാതിരുന്നത് ?''
ശരിയാണല്ലോ. മഞ്ജു ചിന്തിച്ചു. തന്റെ വീട്ടിലും ആറുപേരുണ്ട്. 

കുട്ടികളുടെ പഠനത്തെക്കുറിച്ചോ ഭാവിയെക്കുറിച്ചോ മാതാപിതാക്കള്‍ ഉത്കണ്ഠപ്പെട്ടു കണ്ടിട്ടില്ല. കുട്ടികള്‍ക്കും വലിയ ഉത്കണ്ഠകളില്ല.
മാഷ് തുടര്‍ന്നു: ''ജീവിതം ഒരു പോരാട്ടമാണെന്ന് അന്നത്തെ കുട്ടികള്‍ മനസിലാക്കിയിരുന്നിരിക്കാം. സാഹചര്യങ്ങള്‍ തങ്ങള്‍ക്കനുകൂല മാക്കാനും പ്രതിസന്ധികളെ നേരിടാനും സഹോദരങ്ങളുമൊത്തുള്ള വാസം അവരെ പ്രാപ്തരാക്കി.''
''അന്നൊക്കെ അവനവന്റെ കാര്യം അവനവന്‍ നോക്കണമായിരുന്നു.'' 

റോണി പഴയകാലം ഓര്‍ത്തുപോയി.
''അതെ,'' മാഷ് പറഞ്ഞു, ''അദ്ധ്വാനികളായിരുന്ന മാതാപിതാക്കള്‍ക്ക് അന്നന്നത്തെ അപ്പം തേടുന്ന തിരക്കിനിടയില്‍ കുട്ടികളുടെ എല്ലാക്കാര്യങ്ങളും ശ്രദ്ധിക്കാന്‍ സമയം ലഭിച്ചിരുന്നില്ല. ഇളയകുട്ടികളെ വളര്‍ത്തിയിരുന്നതുപോലും മുതിര്‍ന്നവരാണ്. 

അതുമാത്രമല്ല കൃഷിപ്പണിയിലും അടുക്കളപ്പണിയിലും മാതാപിതാക്കളെ കുട്ടികള്‍ സഹായിക്കണമായിരുന്നു. ഫലമോ ? അടുക്കളപ്പണിയിലും കൃഷിപ്പണിയിലും പരമ്പരാഗത കരകൗശലപ്പണികളിലും കുട്ടികള്‍ പ്രാഗല്ഭ്യം നേടി.''
''വിറകു വെട്ടാനും വെള്ളം കോരാനും അരി ആട്ടാനും മരം കയറാനും വയറിംഗ് നടത്താനും ഞാനൊക്കെ പഠിച്ചത് ഇങ്ങനെയാണ്.'' റോണി പറഞ്ഞു.
''കൊട്ടും കുരവയുമായി നാം നടപ്പാക്കിയ DPEP വിദ്യാഭ്യാസ രീതിയായിരുന്നു പഴയകാലത്ത് കുടുംബങ്ങളില്‍ നിലനിന്നിരുന്നത്. കൊണ്ടും കൊടുത്തും കണ്ടും കേട്ടും തൊട്ടും രുചിച്ചും കാര്യങ്ങള്‍ മനസിലാക്കിയിരുന്നു കുട്ടികള്‍.'' മാഷ് തുടര്‍ന്നു.
''കാലത്തിന്റെ കുത്തൊഴുക്കില്‍ സമയത്തിന്റെ തികവില്‍ കുടുംബങ്ങളുടെ വലുപ്പം കുറഞ്ഞു. അണുകുടുംബങ്ങള്‍ എന്നറിയപ്പെടുന്ന ചെറുകുടുംബങ്ങളില്‍ അപ്പനും അമ്മയും ഒന്നോ രണ്ടോ കുട്ടികളും മാത്രം. പഴയ ഭവനാന്തരീക്ഷം തന്നെ മാറി. ആറു വയസുവരെ മുത്തച്ഛ ന്റെയും മുത്തശ്ശിയുടെയും കഥകള്‍ കേട്ടു നടന്നിരുന്ന ബാല്യ കാലം നഴ്‌സറി, എല്‍.കെ.ജി ക്ലാസുകള്‍ക്കു വഴിമാറി. കുട്ടികളുടെ എണ്ണ ക്കുറവ് അവര്‍ക്കു ലഭിക്കുന്ന ശ്രദ്ധയുടെ തോതു വര്‍ദ്ധിപ്പിച്ചു. അത
വരില്‍ പരാശ്രയത്വം സൃഷ്ടിച്ചു. പ്രശ്‌നങ്ങളെയും വെല്ലുവിളി
കളെയും സധൈര്യം നേരിടാനുള്ള ആത്മവിശ്വാസം കുട്ടികള്‍ക്കു നഷ്ടപ്പെട്ടു. അങ്ങനെ അവര്‍ എന്തിനും ഏതിനും ടെന്‍ഷന്‍ അനുഭവിക്കുന്നവരായി മാറി. അല്ലെങ്കില്‍ മാറ്റി.''
''മാഷ് പറയുന്നത് ശരിതന്നെ. പക്ഷേ, മക്കളുടെ കാര്യം മാതാപിതാക്കളല്ലാതെ വേറെയാരു നോക്കും ?'' മഞ്ജു ചോദിച്ചു.
''മാതാപിതാക്കള്‍ മക്കളുടെ കാര്യം നോക്കേണ്ടന്നു ഞാന്‍ പറഞ്ഞില്ല. അമിതശ്രദ്ധയും അനാവശ്യമായ ഉത്കണ്ഠയും അനാരോഗ്യകരമായ അവകാശബോധവും ഒഴിവാക്കിയാല്‍ ഉത്കണ്ഠയും പിരിമുറുക്കവും ഇല്ലാത്ത ഒരു ജീവിതം നയിക്കാം എന്നു മാത്രം.'' മാഷ് തുടര്‍ന്നു:


''നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. 
ഇന്ന് ആരാധനാലയങ്ങളിലെല്ലാം ഭയങ്കര തിരക്കാണ്. നിലവിലുള്ള ദൈവങ്ങള്‍ക്കു പുറമേ എത്ര മനുഷ്യദൈവങ്ങളാണ് ആരാധകരാല്‍ വണങ്ങപ്പെടുന്നത്.
 ഇതൊക്കെ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഈശ്വരവിശ്വാസത്തിന്റെ അടയാളമാണോ അതോ കുറ്റബോധത്തിന്റെയും ഉത്കണ്ഠയുടേതുമോ ?
 ഈശ്വരവിശ്വാസത്തിന്റെ അടയാളമെങ്കില്‍ പിന്നെന്തേ നമ്മുടെ സമൂഹത്തില്‍ ടെന്‍ഷന്‍ കുറയുന്നില്ല ? ഒരു യഥാര്‍ത്ഥ ഈശ്വര വിശ്വാസി നിശ്ചയമായും ടെന്‍ഷന്‍ ഇല്ലാത്തവനായിരിക്കണ്ടേ ? അല്ലാത്തവന്‍ കപടവിശ്വാസിയല്ലേ ? 
സംഭവിക്കുന്നതെല്ലാം ഈശ്വരനിശ്ചയപ്രകാരമെന്നു വിശ്വസിക്കുന്ന വിശ്വാസി ഈ നിശ്ചയത്തില്‍ ഉത്കണ്ഠപ്പെടുന്നത് ഈശ്വരനിന്ദയല്ലേ ?
''നിങ്ങള്‍ ബസില്‍ യാത്ര ചെയ്യാറില്ലേ ? വേഗത്തില്‍ പോകുന്ന വാഹനം എതിരേ വരുന്ന വാഹനത്തില്‍ ഇതാ ഇടിച്ചേക്കും എന്നോ, പെട്ടെന്ന് ടയര്‍ ഊരിപ്പോയാല്‍ എന്തു സംഭവിക്കുമെന്നോ, 

ഇറക്കം ഇറങ്ങി വരുന്ന വാഹനത്തിന്റെ ബ്രേക്ക് ഇപ്പോള്‍ പോയാല്‍ എന്തു സംഭവിക്കുമെന്നോ ഒക്കെയുള്ള ടെന്‍ഷനോടെ ഇരുന്നാല്‍ ആ യാത്രയില്‍ നിങ്ങള്‍ക്ക് ഒരു മനഃസമാധാനവും ഉണ്ടാകില്ല.''
''ശരിയാ... എനിക്കു ചെറുപ്പത്തില്‍ വണ്ടിയില്‍ കയറുമ്പോള്‍ ഇതേ പേടികളായിരുന്നു,'' റോണി പറഞ്ഞു.
തുടരും.....

Thursday, 1 March 2012

നിശബ്ദ ചികിത്സ


ഒരു ‘ഭാര്യയും ‘ഭര്‍ത്താവും
ചില കുടംബ‘പ്രശ്‌നങ്ങളുടെ പേരില്‍ പരസ്പരം
മിണ്ടാതിരിക്കുകയാണ്.
അടുത്ത ദിവസം രാവിലെ 5 മണിക്ക് ‘
ഭാര്യ വിളിച്ചുണര്‍ത്തിയാലെ ഫ്‌ളൈറ്റിന് പോകാന്‍ കഴിയൂ
എന്ന കാര്യം പെട്ടന്നയാള്‍ ഓര്‍ത്തു.
നിശബ്ദത അദ്യം ഭഞ്ജിക്കുവാനുള്ള മടികൊണ്ട,്
അതായത് തോറ്റുകൊടുക്കാനുള്ള മടികൊണ്ട്
അയാള്‍ ഒരു തുണ്ട് പേപ്പറില്‍ ഇങ്ങനെ എഴുതി. ”
'ദയവായി എന്നെ രാവിലെ 5 ന് വിളിച്ചുണര്‍ത്തുക.'”
ഭാര്യ കാണാന്‍ സാധ്യതയുള്ള സ്ഥലത്ത് കുറിപ്പ് വെച്ചു. അടുത്ത ദിവസം രാവിലെ
അയാള്‍ ഉണര്‍ന്നത് 9 മണിയോടെയാണ്.
ഫ്‌ളൈറ്റ് സമയം കഴിഞ്ഞതിനാല്‍ യാത്ര മുടങ്ങി. ‘
ഭാര്യ എന്തുകൊണ്ട് തന്നെ വിളിച്ചെഴുന്നേല്‍പ്പിച്ചില്ല എന്ന്
ചോദിച്ചിട്ടേയുള്ളു എന്ന് വിചാരിച്ച്
കോപത്തോടെ മുറിയിലെത്തിയപ്പോള്‍ കിടയ്ക്കക്കരുകില്‍
ഒരു പേപ്പര്‍ കഷണം ഇരിക്കുന്നത് അയാളുടെ ശ്രദ്ധയില്‍പ്പെട്ടു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.
'സമയം രാവിലെ 5 മണി ആയി എഴുന്നേല്‍ക്ക്.

ഒരു ‘ഭാര്യയും ‘ഭര്‍ത്താവും
ചില കുടംബ‘പ്രശ്‌നങ്ങളുടെ പേരില്‍ പരസ്പരം
മിണ്ടാതിരിക്കുകയാണ്.
അടുത്ത ദിവസം രാവിലെ 5 മണിക്ക് ‘
ഭാര്യ വിളിച്ചുണര്‍ത്തിയാലെ ഫ്‌ളൈറ്റിന് പോകാന്‍ കഴിയൂ
എന്ന കാര്യം പെട്ടന്നയാള്‍ ഓര്‍ത്തു.
നിശബ്ദത അദ്യം ഭഞ്ജിക്കുവാനുള്ള മടികൊണ്ട,്
അതായത് തോറ്റുകൊടുക്കാനുള്ള മടികൊണ്ട്
അയാള്‍ ഒരു തുണ്ട് പേപ്പറില്‍ ഇങ്ങനെ എഴുതി. ”
'ദയവായി എന്നെ രാവിലെ 5 ന് വിളിച്ചുണര്‍ത്തുക.'”
ഭാര്യ കാണാന്‍ സാധ്യതയുള്ള സ്ഥലത്ത് കുറിപ്പ് വെച്ചു. അടുത്ത ദിവസം രാവിലെ
അയാള്‍ ഉണര്‍ന്നത് 9 മണിയോടെയാണ്.
ഫ്‌ളൈറ്റ് സമയം കഴിഞ്ഞതിനാല്‍ യാത്ര മുടങ്ങി. ‘
ഭാര്യ എന്തുകൊണ്ട് തന്നെ വിളിച്ചെഴുന്നേല്‍പ്പിച്ചില്ല എന്ന്
ചോദിച്ചിട്ടേയുള്ളു എന്ന് വിചാരിച്ച്
കോപത്തോടെ മുറിയിലെത്തിയപ്പോള്‍ കിടയ്ക്കക്കരുകില്‍
ഒരു പേപ്പര്‍ കഷണം ഇരിക്കുന്നത് അയാളുടെ ശ്രദ്ധയില്‍പ്പെട്ടു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.
'സമയം രാവിലെ 5 മണി ആയി എഴുന്നേല്‍ക്ക്.

Wednesday, 29 February 2012

രക്ഷകര്‍ത്താക്കളറിയാന്‍............സീന്‍ 3





''മാഷ് എത്താന്‍ താമസിച്ചതുകൊണ്ടല്ലേ അച്ചുവിനെ കളിക്കാന്‍ കൂട്ടിയത്. അതുകൊണ്ടല്ലേ ഭാര്യ ചീത്ത വിളിച്ചത് ?'' റോണി പറഞ്ഞു.
''ക്ഷമിക്കണം, രാവിലെ ഇങ്ങോട്ട് ഇറങ്ങിയപ്പോഴാണ് എന്റെ ക്ലാസിലെ ഒരു കുട്ടിയുടെ അമ്മ വന്നത്,'' മാഷ് പറഞ്ഞു.
റോണി കളി അവസാനിപ്പിച്ച് അച്ചുവിന്റെ കയ്യില്‍ ബാറ്റ് കൊടുത്തു വിട്ടു. മാഷിനേയും കൂട്ടി വരാന്തയില്‍ ഇരുപ്പുറപ്പിച്ചു.
''വല്ലവനും വല്ല വയ്യാവേലിയും ഒപ്പിച്ചിട്ടുണ്ടാകും അല്ലേ ?'' റോണി സംശയിച്ചു.
''വയ്യാവേലി ഒപ്പിക്കുന്നത് ഇവിടുള്ളോര്‍തന്നെ,'' വര്‍ത്തമാനം കേട്ട് ഉമ്മറത്തെത്തിയ മഞ്ജു പറഞ്ഞു. ''മാഷ് വന്നതിനു നന്ദി... ഒന്നു കാണണമെന്നു വിചാരിച്ചിരിക്കുകയായിരുന്നു.''
''എന്തുപറ്റി മഞ്ജു ?'' മാഷ് അമ്പരന്നില്ല. റോണിയുടെ സംസാരം കേട്ടപ്പോള്‍ത്തന്നെ സംശയം തോന്നിയിരുന്നു.
''പഠിക്കാന്‍ ചെറുക്കനു മടി; പഠിപ്പിക്കാന്‍ അപ്പനും. ഞാന്‍ പറഞ്ഞിട്ടോ അനുസരണയില്ല. മാഷെങ്കിലും ഒന്നുപദേശിക്ക്,'' മഞ്ജു തന്റെ ആവലാതി തുറന്നുപറഞ്ഞു.
''ഇതുതന്നെയാണു രാവിലെ വീട്ടിലെത്തിയ സ്ത്രീയും പറഞ്ഞത്. ഒരു മാറ്റം മാത്രം. അവരുടെ മകന്റെ കാര്യത്തില്‍ അപ്പനും അമ്മയും ടെന്‍ഷനിലാണ്. ഇവിടെ ടെന്‍ഷന്‍ അമ്മക്കുമാത്രം.'' മാഷ് വിവരിച്ചു.
''കുട്ടികളില്‍ ആവശ്യമില്ലാത്ത പിരിമുറുക്കം സൃഷ്ടിക്കുന്നത് ഇത്തരം മാതാപിതാക്കളാണ്. റിസല്‍ട്ട് വരുമ്പോള്‍ ഏതാനും മാര്‍ക്കിന്റെ കുറവോ, ആരുടെയെങ്കിലും പുറകിലായതോ, മാതാപിതാക്കളെ അഭി
മുഖീകരിക്കാനുള്ള ബുദ്ധിമുട്ടോ ഒക്കെയാണു പലരുടെയും ആത്മഹത്യകള്‍ക്കു കാരണമാകുന്നത്. ഇന്ന് 10-ാം ക്ലാസ് റിസല്‍ട്ടിനോടൊപ്പം കുട്ടികള്‍ക്കു കൗണ്‍സലിംഗും ഏര്‍പ്പെടുത്തിയിരിക്കുന്നു! യഥാര്‍ത്ഥത്തില്‍ ഇതു വേണ്ടതു മാതാപിതാക്കള്‍ക്കാണ്. അതും വര്‍ഷാരംഭത്തില്‍.''
''മാഷേ... ഇന്നിവിടുന്നു ഭക്ഷണം കഴിക്കാം. ഞാന്‍ എല്ലാം റെഡിയാക്കിയിട്ടുണ്ട്. എനിക്കും ചിലതു പറയാനുണ്ട്.'' മഞ്ജു അടുക്കളയിലേക്കു പോയി.
''മാഷേ... കഴിഞ്ഞ ടേമിലെ പരീക്ഷാദിവസങ്ങളില്‍ അപ്പനും മോനും കൂടി ഷട്ടില്‍ കളിക്കുന്നത് അച്ചുവിന്റെ ക്ലാസ്ടീച്ചര്‍ കണ്ടു. സ്‌കൂളില്‍ ചെന്നപ്പോള്‍ അവരെന്നെ കളിയാക്കി. ഇതൊക്കെ ഞാനല്ലേ കേള്‍ക്കേണ്ടത്.'' മഞ്ജു ഭക്ഷണം വിളമ്പി തന്റെ സങ്കടം പറഞ്ഞു.
''അവന് ആ ടേമില്‍ നല്ല മാര്‍ക്കുണ്ടായിരുന്നല്ലോ,'' റോണി വാദിച്ചു.
''അതവന്റെ കഴിവ,്'' മഞ്ജു.
''നിങ്ങള്‍ വെറുതേ വഴക്കിടണ്ട,'' മാഷ് ഇടപെട്ടു. ''മഞ്ജുവും ഇരിക്ക്. നമുക്കു ഭക്ഷണം കഴിഞ്ഞ് സംസാരിക്കാം.'' എല്ലാവരും ഭക്ഷണം കഴിച്ചു. മാഷ് കൈ കഴുകി കസേരയിലിരുന്ന് പറഞ്ഞുതുടങ്ങി :
''അച്ചുവിന് കഴിവുണ്ട്, അവന്‍ അദ്ധ്വാനിക്കുന്നുമുണ്ട്. പിന്നെന്തിനു നിങ്ങള്‍ ഉത്കണ്ഠപ്പെടണം ? തങ്ങളുടെ കടമ ഭംഗിയായി നിര്‍ വഹിക്കുന്നവര്‍ ഒരുകാര്യം മനസിലാക്കണം. അദ്ധ്വാനത്തിനു പ്രതിഫലം നല്‍കേണ്ടത് ഈശ്വരനാണ്. നിങ്ങള്‍ ഈശ്വരവിശ്വാസികളാണല്ലോ. ഏത് ഈശ്വരനില്‍ വിശ്വസിക്കുന്നുവോ ആ ഈശ്വരന്‍ നിങ്ങളുടെ അദ്ധ്വാനം കണ്ടിട്ടുണ്ട്. ഇനിയുള്ള ജോലി അവിടുത്തേതാണ്. ഈശ്വരനെ ജോലി പഠിപ്പിക്കാന്‍ നമ്മള്‍ ആളല്ല. അപ്പോള്‍ ടെന്‍ഷന്റെ ആവശ്യ മേയില്ല.'' മാഷ് ഒന്നു നിര്‍ത്തി.
''ആ അപ്പുവിന്റെ കാര്യം കഷ്ടമാ,'' റോണി പറഞ്ഞു.
അയല്‍വാസിയാണ്. അച്ചുവിന്റെ ക്ലാസിലാണ് പഠിക്കുന്നത്. പഠിക്കാന്‍ മിടുക്കന്‍. പക്ഷേ, കുടുംബം പോറ്റേണ്ട ഉത്തരവാദിത്വം വിധി അവനു സമ്മാനിച്ചു. പലപ്പോഴും ക്ലാസില്‍ വരാന്‍ പറ്റുന്നില്ല. എങ്കിലും കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്.
''എനിക്കറിയാം റോണി... ഇന്നലെ വരെ അവനും വലിയ ടെന്‍ഷ നിലായിരുന്നു. ഞാനിന്നലെ അവനോടു സംസാരിച്ചു. പഠിക്കാത്തവര്‍ രണ്ടു വിഭാഗമുണ്ട്. ഒന്ന് അപ്പുവിനെപ്പോലെ ജീവിതപ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളും മൂലം ശരിയായി പഠിക്കാന്‍ കഴിയാത്തവര്‍. ഇവര്‍ ഒരു കാര്യം ഓര്‍ത്താല്‍ മതി. തങ്ങള്‍ അനുഭവിക്കുന്ന പ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളും ഈശ്വരദാനമാണ്. അതായത്, ഈശ്വരന്‍ ഏല്പിച്ച മറ്റൊരു ജോലി നിര്‍വഹിക്കുന്ന തിരക്കില്‍ പഠിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചില്ല. അപ്പോള്‍ തീര്‍ച്ചയായും ബാക്കിക്കാര്യങ്ങള്‍ക്കും ഈശ്വരന്‍ നീക്കുപോക്കുണ്ടാക്കിക്കൊള്ളും. അപ്പോള്‍ അവര്‍ക്കു ടെന്‍ഷന്റെ
ആവശ്യമില്ല.
''പിന്നെയുള്ളത് അലസത മൂലം പഠിക്കാതിരിക്കുന്നവരാണ്. അനുകൂലസാഹചര്യങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും പഠിക്കാതിരുന്ന് പരീക്ഷ എഴുതുന്ന ഈ കൂട്ടര്‍ ടെന്‍ഷനടിക്കേണ്ട കാര്യമില്ല. എന്നാല്‍, അവരും ടെന്‍ഷനിലാണ്. അബദ്ധത്തിലെങ്ങാനും ജയിച്ചാലോ എന്നാവാം ഒരുപക്ഷേ അവരുടെ ഉത്കണ്ഠ.'' മാഷ് ഒന്നു നിര്‍ത്തി.
തുടരും...... 

Monday, 27 February 2012

നിങ്ങള്‍ വിധിക്കരുത്




'ജോസഫ് ..........ഉണരൂ.....'
'കണ്ണുകള്‍ തുറക്കൂ ജോസഫ്......'
'എന്നെ സൂക്ഷിച്ചു നോക്കൂ....'
'നിന്റെ മുഖം കണ്ടിട്ട് എന്നെ മനസ്സിലായില്ലെന്ന് തോന്നുന്നു......'
'ജോസഫ് ...ഇത് ഞാനാണ് യേശു....'
ജോസഫ് യേശുവിനെ സൂക്ഷിച്ചു നോക്കി.
പടത്തില്‍ കണ്ടിട്ടുള്ള രൂപമൊന്നുമല്ലല്ലോ...........

'ഇതേത് യേശു....ദളിത് ക്രിസ്തുവോ..................'
ജോസഫിന് കണ്‍ഫ്യൂഷനായി. എങ്കിലും ധൈര്യം സംഭരിച്ചു ചോദിച്ചു
'ആരാ..... യേശുവോ...'
'ജോസഫ് നീ ഭയപ്പെടേണ്ട....... '
'പാതിരായ്ക്ക് കേറി വന്നിട്ട് ധിക്കാരം പറയുന്നോ ? തെമ്മാടി. ഞാനാരാണെന്നറിയാമോ നിനക്ക്്. മെത്രാനാണ് മെത്രാന്‍. ' ജോസഫ് ദേഷ്യത്തോടെ പറഞ്ഞു.
മാനത്തൂര്‍ പള്ളി വികാരി, കുട്ടപ്പനെന്നൊരു ദളിതന്റെ മരണാനന്തര ചടങ്ങുകള്‍ നിരസിച്ചത് മുതല്‍ തുടങ്ങിയതാണ് മെത്രാന് ഒരു പേടി.
അനുസരണയില്ലാത്ത കുഞ്ഞാടുകള്‍ക്ക് കല്ല്യാണക്കുറി കൊടുക്കാതിരിക്കുക, ശവസംസ്‌കാര ചടങ്ങുകളില്‍ സഹകരിക്കാതിരിക്കുക എന്നിദ്ദ്യാതി നമ്പരുകള്‍ ഇറക്കിയാണ് സഭ വിശ്വാസികളില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്.
പണ്ട് V.K കുര്യന്‍ സാറിന്റെ കേസില്‍ അരമനയും മെത്രാനും ഒന്നു നാറിയതാ.
അതെങ്ങനെയാ നാണം തോന്നണമെങ്കില്‍ നട്ടെല്ലുള്ള നാട്ടുകാരുമായി ചങ്ങാത്തം വേണ്ടേ.
പെട്ടെന്ന് ഒരു ഇടി മുഴങ്ങി. ലൈറ്റുകള്‍ അണഞ്ഞു.
തന്റെ എമര്‍ജന്‍സി ലൈറ്റ് തെളിക്കാന്‍ ജോസഫ് ശ്രമിച്ചു. ലൈറ്റ് തെളിഞ്ഞു അവിടെയെങ്ങും ആരേയും കാണാനില്ല.
ജോസഫ് സമാധാനിച്ചു
വയ്യാവേലി ഒഴിഞ്ഞല്ലോ.
അദ്ദേഹം മുറിക്ക് ചുറ്റും നടന്ന് ഒരു പരിശോധന നടത്തി.
അതാ തന്റെ കിടപ്പു മുറിയിലേക്കുള്ള കതകു തുറന്നു കിടക്കുന്നു.
സെക്രട്ടറി പയ്യനെ വിളിക്കണോ അതോ പോലീസിലറിയിക്കണോ. ജോസഫ് ചിന്തിച്ചു,
വേണ്ട ഈ പാതിരായ്ക്ക് ആരേയും മിനക്കെടുത്തേണ്ട.
ലൈറ്റുകള്‍ അണച്ച് ജോസഫ് കിടന്നു.
'ജോസഫ് നീ ഉറങ്ങിയോ ?' മയക്കത്തിലേക്ക് വീണ ജോസഫ് ഞെട്ടിയുണര്‍ന്നു.
'നീ വീണ്ടും വന്നോ ?' എന്ന് ചോദിച്ചുകൊണ്ട് ദേഷ്യത്തോടെ ചാടിയെണീറ്റ് ലൈറ്റിട്ടു.
മുറിയില്‍ നിറഞ്ഞു നില്ക്കുന്ന പ്രകാശത്തില്‍ ദിവ്യതേജസോടെ നില്‍ക്കുന്നയാളെ കണ്ട് ജോസഫ് ഒന്നു ഞെട്ടി.
സ്ഥലത്തെ പ്രമാണിയും ഷാപ്പ് കോണ്‍ട്രാക്ടറുമായ മാണിച്ചന്‍.
' എന്താ മാണിച്ചാ ഈ സമയത്ത് ?' വിഹ്വലതയോടെ ജോസഫ് ചോദിച്ചു.
'മാണിച്ചന്‍ അരമനയിലേക്ക് വരുന്നത് ആരെങ്കിലും കണ്ടോ' ?
'ഇല്ലല്ലോ.........' മാണിച്ചന്‍
' എന്തെങ്കിലും അത്യാവശ്യ കാര്യമുണ്ടെങ്കില്‍ വിളിച്ചാല്‍ പോരായിരുന്നോ ?
ഇപ്പഴെന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തേ ?' ജോസഫ് അരിശത്തോടെ ചോദിച്ചു.
'ചില അത്യാവശ്യകാര്യങ്ങള്‍ സംസാരിക്കാന്‍ വന്നതാ.' മാണിച്ചന്‍
'ഷോപ്പിംഗ് കോംപഌക്‌സിനുള്ള സ്ഥലത്തിന്റെ കാര്യമല്ലേ ? അത് നമ്മള്‍ തമ്മില്‍ എഗ്രിമെന്റായതല്ലേ.അതിനൊന്നും ഒരു മാറ്റവുമില്ലെടോ. മന്ത്രിപ്പണി പോലെ അഞ്ചുവര്‍ഷപ്പണിയല്ല മെത്രാന്‍ പണിയെന്ന് ഇനിയെങ്കിലും താന്‍ മനസ്സിലാക്ക്.' ജോസഫ് വിശദീകരിച്ചു.
'അതറിയാന്‍ വന്നതല്ല'. മാണിച്ചന്‍.
'പിന്നെന്താ മദ്യവിരുദ്ധ സമരത്തിന്റെ കാര്യമാണോ . അതും വ്യക്തമായി ഞാന്‍ പറഞ്ഞതാ. KCBC യെക്കൊണ്ട് ഈ വര്‍ഷവും സമരം ചെയ്യിക്കാമെന്ന് അതുപോരെങ്കില്‍ KCYM ഉള്‍പ്പെടെയുള്ള പിള്ളാര് സെറ്റിനേയും ഇറക്കാം. തന്നെക്കൊണ്ട് ഞാന്‍ മടുത്തു. തനിക്ക് കള്ള് വിറ്റ് കിട്ടിയാല്‍ പോരെ.?
പിന്നെ ഒരു കാര്യം പറഞ്ഞേക്കാം. ഭരണങ്ങാനം പള്ളി മുറ്റത്ത് ഹോട്ടല്‍ തുടങ്ങിയെന്ന് പറഞ്ഞ് ളാലം പള്ളി മുറ്റത്ത് ബീയര്‍പാര്‍ലര്‍ വേണമെന്ന ആവശ്യം ഉടനടി നടക്കില്ല.അതിനൊരല്‍പ്പം സാവകാശം വേണം' ജോസഫ് തന്റെ നയം വ്യക്തമാക്കി.
ശക്തമായി വീശിയ കാറ്റില്‍ പെട്ടെന്ന് ലൈറ്റണഞ്ഞു.
ജോസഫ് തന്റെ കട്ടിലില്‍ നിന്ന് ചാടിയെണീറ്റു.
മാണിച്ചനോടായിപ്പറഞ്ഞു, ' പോകാന്‍ പറ്റിയ അവസരമാ ഇത് . ഇപ്പോള്‍ സ്ഥലം വിട്ടോ ആരും കാണില്ല.'
പെട്ടെന്ന് ലൈറ്റുകള്‍ പ്രകാശിച്ചു
മാണിച്ചനു നേരെ തിരിഞ്ഞ ജോസഫ് ആ കാഴ്ച്ച കണ്ട് അലറി വിളിച്ചു.
ഇതാ മാണിച്ചനിരുന്ന കസേരയില്‍ ഒരു കരിംഭൂതം പോലൊരാള്‍.
വിറക്കുന്ന സ്വരത്തോടെ ജോസഫ് ചോദിച്ചു ' നിങ്ങളാരാ?'
അയാള്‍ ഒരു ചെറു ചിരിയുമായി ജോസഫിനുനേരെ തിരിഞ്ഞു ചോദിച്ചു.
' ഓര്‍മ്മയുണ്ടോ ഈ മുഖം'
ജോസഫ് ഒരു നിമിഷം ചിന്തിച്ചു. ആദ്യം തന്നെ വിളിച്ചുണര്‍ത്തിയ ആള്‍ തന്നെ.
' ആരെന്ന നിന്റെ ചോദ്യത്തിനുള്ള മറുപടി ആദ്യമേ ഞാന്‍ തന്നിരുന്നു. പക്ഷേ നീ വിശ്വസിച്ചില്ല. നിനക്ക് ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്ത രൂപമായിരുന്നു അപ്പോഴെനിക്ക്. ഇപ്പോഴും അങ്ങനെ തന്നെ. എന്നാല്‍ മാണിച്ചന്റെ രൂപത്തില്‍ നിനക്കു ഞാന്‍ സ്വീകാര്യനായിരുന്നു. അതിലെനിക്ക് അത്ഭുതമില്ല. നമ്മുടെ സ്വഭാവവുമായി കൂടുതല്‍ .ചേര്‍ന്നു നില്‍ക്കുന്നവരോടാണ് നമുക്ക് കൂടുതല്‍ അടുപ്പം തോന്നുക.'
ക്ഷമിക്കണം കര്‍ത്താവേ......
'നിനക്കൊന്നുമറിയില്ല. കാരണം നീ വെറും തിരു മേനിയാണ്. ' യേശു തുടര്‍ന്നു.
'ഒരിക്കല്‍ ഞാന്‍ പറഞ്ഞതാണ് ,എങ്കിലും ഒരിക്കല്‍ കൂടി സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു എന്റെ ഏറ്റവും എളിയ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ചെയ്തത് എനിക്കുതന്നെയാണ് ചെയ്തത്.
അതുകൊണ്ട് അവര്‍ നിന്നോട് ക്ഷമിച്ചാല്‍.........
ഞാനും നിന്നോട് ക്ഷമിക്കും......'
















Sunday, 26 February 2012

രക്ഷിതാക്കളറിയാന്‍......... ..സീന്‍ - 2


സീന്‍ - 2
താന്‍ വിളിച്ചെഴുന്നേല്‍പ്പിച്ചിരുത്തിയവന്‍ പുസ്തകവും തലയ്ക്കല്‍ വച്ച് കിടന്നുറങ്ങുന്നു.
അവനെ എന്തിനു പറയണം ? കുട്ടികള്‍ ആറു മണിക്കൂറെങ്കിലും ഉറങ്ങണ്ടേ ? ശരീരത്തിനും മനസിനും ഉണര്‍വും ഉന്മേഷവും തരുന്ന മാര്‍ഗമാണ് ഉറക്കം. വേവലാതിയും ഉത്ക്കണ്ഠയും കൂടുമ്പോള്‍ ന്യായാ ന്യായങ്ങള്‍ ആരു ചിന്തിക്കുന്നു !
''അച്ചു... എടാ അച്ചൂ...'' മഞ്ജു വിട്ടുകൊടുക്കാന്‍ ഭാവമില്ല. ''പുസ്തകം തലയ്ക്കല്‍വച്ച് കിടന്നുറങ്ങിയാല്‍ നിന്റെ തലയില്‍ കേറുമോ ?'' അവനെ വീണ്ടും ഉണര്‍ത്തി കാപ്പി കൊടുത്തു. അവന്റെ ദയനീയമായ മുഖം മഞ്ജു ശ്രദ്ധിച്ചില്ല. അവര്‍ അടുക്കളയിലേക്കു പോയി.
അച്ചു കാപ്പി മേശപ്പുറത്തുവച്ചു. വീണ്ടും പുസ്തകം തുറന്നു. കണ്ണുകള്‍ താനേ അടഞ്ഞുപോകുന്നു. എഴുന്നേറ്റ് വീണ്ടും വന്നിരുന്നു. താന്‍ പിന്നിലാകുമോ എന്ന ഉത്ക്കണ്ഠ അവനുമുണ്ട്. എന്തു ചെയ്യാം മനസു സന്നദ്ധമാണ്. പക്ഷേ, ശരീരം സമ്മതിക്കുന്നില്ല. അവന്‍ വീണ്ടും ഉറക്കത്തിലേക്കു വഴുതി വീണു.
വിദ്യാര്‍ത്ഥികള്‍ പരീക്ഷ അടുക്കുമ്പോള്‍ വലിയ ഉത്ക്കണ്ഠ
യിലാണ്. അവര്‍ രണ്ടു കൂട്ടരുണ്ട്. അച്ചുവിനെപ്പോലെ നന്നായി പഠി
ക്കുന്നവരും അയല്‍വീട്ടിലെ അപ്പുവിനെപ്പോലെ ഒന്നും പഠിക്കാത്ത
വരും. ഉത്ക്കണ്ഠയുടെ കാര്യത്തില്‍ രണ്ടു കൂട്ടരും പിന്നിലല്ല.
''മഞ്ജു... എടീ മഞ്ജൂ,'' റോണി ഉറക്കം ഉണര്‍ന്നയുടനെ ഭാര്യയെ വിളിച്ചു.
രാവിലെ വെള്ളപ്പാത്രം കാലിയായിരിക്കുന്നു. ബഡ് കോഫിക്ക് പകരം രണ്ടു ഗ്ലാസ്സ് വെള്ളം കുടിക്കും. ഇപ്പോള്‍ അതൊരു ശീലമായി. അന്നൊരിക്കല്‍ ചെറിയാന്‍ മാഷ് പറഞ്ഞതുമുതല്‍ തുടങ്ങിയതാണ്.
''അവള്‍ ഇവിടെയെങ്ങും ഇല്ലേ ?'' അയാള്‍ ഓര്‍ത്തു. തനിക്കു കുടിക്കാനുള്ള വെള്ളം ഇല്ലാതെ വരിക പതിവില്ലാത്തതാണല്ലോ.
പെട്ടെന്നാണു റോണി അക്കാര്യം ഓര്‍ത്തത്. വെളുപ്പിനു തന്നെ വിളിച്ചിരുന്നല്ലോ. എഴുന്നേല്‍ക്കാതിരുന്നതിന്റെ ദേഷ്യത്തിലാണ്. റോണി എഴുന്നേറ്റ് അടുക്കയില്‍ വന്ന് രണ്ടു ഗ്ലാസ് വെള്ളം കുടിച്ചു.
''ഒന്നു നിന്നേ...''
രാവിലെ എന്തെങ്കിലും ചോദിച്ചാല്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് അറിയാം. അതുകൊണ്ട് വെള്ളം കുടിച്ചു രക്ഷപെടാനൊരുങ്ങു
മ്പോഴാണ് പിന്നില്‍നിന്ന് മഞ്ജുവിന്റെ ആജ്ഞ.
''ഒന്നുകില്‍ ഞാന്‍ അടുക്കളപ്പണി ചെയ്യാം. നിങ്ങള്‍ പിള്ളേരെ പഠിപ്പിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ അടുക്കളപ്പണി ചെയ്യണം. ഞാന്‍ പിള്ളേരെ പഠിപ്പിക്കാം. രണ്ടുംകൂടി എനിക്കാവില്ല.''
എന്തിനാണ് നല്ലൊരു അവധി ദിവസം നശിപ്പിക്കുന്നത ്? റോണി കീഴടങ്ങി. കുടുംബസമാധാനം നിലനിര്‍ത്താന്‍ മൗനമാണു ഭൂഷണമെന്നു റോണിക്കു നന്നായറിയാം.
അച്ചുവിന്റെ പഠനകാര്യത്തില്‍ റോണിക്കു ടെന്‍ഷനൊന്നുമില്ല. അവന്‍ കഴിവിനൊത്തു പഠിക്കുന്നുണ്ടെന്ന അഭിപ്രായവും റോണി പ്രകടി പ്പിക്കാറുണ്ട്. ഇതു കേള്‍ക്കുന്നത് അച്ചുവിനു വലിയ ആശ്വാസമാണ്.
റോണി രണ്ടു ബാറ്റുമായി പുറത്തിറങ്ങി. ''അച്ചൂ, ഷട്ടില്‍ കോക്കെവിടെ ?'' അയാള്‍ ചോദിച്ചു.
തന്റെ തടിയും മകന്റെ ടെന്‍ഷനും കുറയ്ക്കാന്‍ റോണിയുടെ ബുദ്ധിയിലുദിച്ച ആശയമാണിത്. മൂന്നേ മൂന്ന് ഗയിം.
മഞ്ജു കോഴിക്കു തീറ്റ കൊടുക്കാന്‍ വന്നപ്പോഴാണ് രണ്ടുപേരു ടേയും ആവേശകരമായ ഷട്ടില്‍ക്കളി കണ്ടത്. കളി പതിവുള്ളതാണെ ങ്കിലും രാവിലത്തെ ദേഷ്യത്തിനു രണ്ടെണ്ണം പറയാന്‍ തീരുമാനിച്ചു.
''നാണമില്ലല്ലോ... കിടന്നു ചാടുന്നു... ചെറുപ്പമാണെന്നാ വിചാരം. പരീക്ഷ അടുത്തിരിക്കുന്ന സമയമാ. അവനെ ഇട്ട് ചാടിച്ച് കയ്യോ കാലോ ഒടിച്ചാല്‍ നിങ്ങള്‍ പോയി പരീക്ഷ എഴുതുമോ ?''
പരീക്ഷ ആകുമ്പോള്‍ അവന് അസുഖം വരുമോ, പരിക്ക് പറ്റുമോ പരീക്ഷയെങ്ങാന്‍ എഴുതാന്‍ പറ്റാതെ വരുമോ ? ഇതെല്ലാം മഞ്ജു വിന്റെ മറ്റു ടെന്‍ഷനുകളാണ്.
ടെന്‍ഷന്‍ അനുഭവിക്കാത്ത മനുഷ്യരുണ്ടോ ? ഇല്ല. കാരണം, ടെന്‍ഷന്‍ മനുഷ്യസഹജമാണ്. എന്തെല്ലാം കാര്യങ്ങളുടെ പേരിലാണ് മനുഷ്യന്‍ ടെന്‍ഷന്‍ ആകുന്നത്. അതിനു പ്രായഭേദമൊന്നുമില്ല.
''എന്നേയും കളിക്കാന്‍ കൂട്ടണം,'' എവിടെനിന്നോ ഒരു ബാറ്റുമായി മീര ഓടിവന്നു.
''കേറിപ്പോടീ അകത്ത്... ഒരു സാനിയ മിര്‍സ വന്നിരിക്കുന്നു.'' മഞ്ജു ദേഷ്യത്തില്‍ മീരയെ വലിച്ചുകൊണ്ട് അകത്തേയ്ക്കു പോയി.
''ഹലോ മാഷേ, എന്നാലും എന്നോടിതു വേണ്ടായിരുന്നു,'' കോര്‍ട്ടിനടുത്തെത്തിയ ചെറിയാന്‍ മാഷിനോടു റോണി വിളിച്ചു പറഞ്ഞു.
''എന്താ ? എന്തുപറ്റി ?'' മാഷ് ചോദിച്ചു. 


 തുടരും.......... 



Saturday, 25 February 2012

രക്ഷിതാക്കളറിയാന്‍..............


സീന്‍ : 1

''ഒന്നെഴുന്നേല്‍ക്ക് ... മണി നാലായി,''
മഞ്ജു റോണിയെ വിളിച്ചുണര്‍ത്തി.
''ഉം... എന്താ... എന്തു പറ്റി ?'' ഉറക്കച്ചടവോടെ റോണി.
''അവന് അടുത്ത മാസം പരീക്ഷയാ.''
മകന്‍ അച്ചുവിന് അടുത്ത മാസം പരീക്ഷയാണെന്നോര്‍ക്കുമ്പോള്‍ മഞ്ജുവിന് ഒരു സമാധാനവു മില്ല.
''പരീക്ഷ അവനല്ലേ... അവനെ വിളിച്ചെഴുന്നേല്പിക്ക്.''
റോണിക്ക് എങ്ങനെ ദേഷ്യം വരാതിരിക്കും. ഞായറാഴ്ച ഏഴു മണിവരെ കിടന്നുറങ്ങണമെന്നു കരുതിയതാണ്.
''നിങ്ങളു വിളിച്ചാലേ അവനുണരു... ഒന്ന് എഴുന്നേറ്റേ...''
മഞ്ജുവിനു സങ്കടം വന്നു.
''എടീ... അവനിന്നലെ പതിനൊന്നരയ്ക്കല്ലേ കിടന്നത് ? അവന്‍ ഉറങ്ങ
ട്ടെടീ കുറച്ചുനേരം...''
റോണി മകനുവേണ്ടി വാദിച്ചു.
''അങ്ങനെ ഇപ്പം ഉറങ്ങണ്ട... എനിക്കു കുറച്ച് നാണോം മാനോം ഉണ്ട്. ടോണിയുടെ മോനേക്കാള്‍ കൂടുതല്‍ മാര്‍ക്ക് അവന്‍ വാങ്ങീ
ല്ലെങ്കില്‍ അപ്പനും മോനും നോക്കിക്കോ...''
മഞ്ജു അന്ത്യശാസനം നല്‍കി തുള്ളിക്കൊണ്ട് ഒറ്റപ്പോക്ക്.
റോണി തിരിഞ്ഞു കിടന്ന് ഒന്നുകൂടി മയങ്ങി.
പരീക്ഷ അടുക്കുമ്പോള്‍ വിദ്യാര്‍ത്ഥികളേക്കാള്‍ ഉത്ക്കണ്ഠ മാതാപിതാക്കള്‍ക്കാണ്.
ഈ ഉത്ക്കണ്ഠ വിജയത്തെക്കുറിച്ചല്ല എന്നതാണ് ഏറെ കൗതുകകരം.
താന്‍ പടുത്തുയര്‍ത്തിയ സ്വപ്നക്കൊട്ടാരം നിലംപതിക്കുമോ എന്ന ഭീതിയാണവര്‍ക്ക്.
സ്വപ്നക്കൊട്ടാരം അവന്റെ ഭാവിയെക്കുറിച്ചാണെന്നോര്‍ത്തു തെറ്റിദ്ധരിക്കരുത്. ചിലരോടു ചില കണക്കുകള്‍ തീര്‍ക്കാനുണ്ട്.
അതു കുട്ടിയുടെ റിസല്‍ട്ട് വന്നിട്ടുവേണം. അത്രതന്നെ.
''അച്ചൂ... മോനേ അച്ചൂ... നേരമെത്രയായെന്ന് അറിയാമോ ... എഴുന്നേറ്റേ ... എഴുന്നേറ്റു പഠിച്ചേ...''
മഞ്ജു മകന്റെ സമീപത്തെത്തി അവനെ കുലുക്കിവിളിച്ചു.
അവന്‍ ചാടിയെണീറ്റു കണ്ണു തിരുമ്മി ചുറ്റുപാടും ഒന്നു
നോക്കി.
ഒരു യന്ത്രത്തെപ്പോലെ ഇംഗ്ലീഷ് പുസ്തകം കയ്യിലെടുത്തു.
മഞ്ജു അടുക്കളയിലേക്കു പോയി. കട്ടന്‍ കാപ്പിയുമായി തിരിച്ചു വന്ന മഞ്ജുവിന് ആ കാഴ്ച കണ്ടു സഹിച്ചില്ല.


തുടരും... 

Wednesday, 22 February 2012

മനസ്സാക്ഷിയുടെ വിധി


ഒരു കൊലപാതക കേസ്സില്‍ പ്രതി വിചാരണ ചെയ്യപ്പെടുന്നു. അയാള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ട.് അതുകൊണ്ട് രക്ഷപെടാന്‍ ഒരു പഴുതുമില്ല. തന്റെ കക്ഷിക്ക് ശിക്ഷ ഏതാണ്ട് ഉറപ്പാണെന്ന് മനസ്സിലാക്കിയ വക്കീല്‍ അവസാന ശ്രമമെന്ന നിലയ്ക്ക് ഒരു സൂത്രം പ്രയോഗിക്കാന്‍ തീരുമാനിച്ചു.‘’ 'ഈ കോടതിയില്‍ ഹാജരായിരിക്കുന്ന ബഹുമാന്യരേ ഇതാ നിങ്ങള്‍ക്കൊരു സര്‍പ്രൈസ്'.’’ തന്റെ വാച്ചില്‍ നോക്കിക്കൊണ്ട് വക്കീല്‍ പറഞ്ഞു.
‘’ 'ഈ കേസില്‍ കൊല്ലപ്പെട്ടെന്ന് നാം കരുതിയിരുന്ന വ്യക്തി ഒരു മിനിറ്റിനകം ഈ കോടതി മുറിയില്‍ ഹാജരാകും'’’ വക്കീല്‍ കോടതി മുറിയുടെ വാതുക്കലേയ്ക്ക് നോക്കി. ജഡ്ജിയും മറ്റെല്ലാവരും ആകാംഷയോടെ പുറത്തേയ്ക്ക് നോക്കി. ഒരു മിനിറ്റ് കഴിഞ്ഞു. ഒന്നും സംഭവിച്ചില്ല. അവസാനം വക്കീല്‍ പറഞ്ഞു ‘’ 'യഥാര്‍ത്ഥത്തില്‍ എന്റെ മുന്‍ പ്രസ്താവന കെട്ടിച്ചമച്ചതാണ്. പക്ഷേ നിങ്ങള്‍ എല്ലാവരും പ്രതീക്ഷയോടെ നോക്കിയിരുന്നു. അതുകൊണ്ട് എനിക്ക് പറയാനുള്ളത് പ്രതി മരിച്ചോ ഇല്ലയോ എന്ന് നിങ്ങള്‍ ഓരോരുത്തരും ന്യായമായി സംശയിക്കുന്നുവെന്നാണ്. ഈ സാഹചര്യത്തില്‍ എന്റെ കക്ഷിയെ കുറ്റവിമുക്തമാക്കണമെന്ന് ബഹുമാനപ്പെട്ട കോടതിയോട് അപേക്ഷിക്കുന്നു.'
ജഡ്ജിക്കും ആശയക്കുഴപ്പമായി. കുറച്ചുനേരം നിശബ്ദനായിരുന്ന ജഡ്ജി പ്രതി കുറ്റക്കാരനെന്ന് തന്നെ വിധിച്ചു.
‘’ 'പക്ഷേ എങ്ങനെ' ‘’ വക്കീല്‍ അന്വേഷിച്ചു. ‘’'അങ്ങയ്ക്ക് പോലും സംശയമുണ്ടായിരുന്നല്ലോ. ഞാന്‍ കണ്ടതാണ് അങ്ങ് പുറത്തേയ്ക്ക് നോക്കുന്നത്.'
ജഡ്ജി ചിരിച്ചുകൊണ്ട് പറഞ്ഞു. ‘’ 'ശരിയാണ് ഞങ്ങള്‍ നോക്കി, പക്ഷേ താങ്കളുടെ കക്ഷി മാത്രം നോക്കിയില്ല.' ‘

തോന്നികയും ബര്‍ളിത്തരങ്ങളും പോലുള്ള ബ്‌ളോഗുകള്‍ വ്യക്തിയധിഷ്ടിതങ്ങളാണ്.
വായിക്കു വരുന്നത് കോതയ്ക്ക് പാട്ട് എന്നപോലെ എന്തും അവര്‍ക്ക് എഴുതിവിടാം.
എന്നാല്‍ അല്‍മായശബ്ദം പോലുള്ള ബ്‌ളോഗുകള്‍ അതിലുള്‍പ്പെടുത്തുന്ന
വയെപ്പറ്റി എത്രമാത്രം ആധികാരികത പുലര്‍ത്തുന്നുവോ അത്രയും വിശ്വാസ്യത വര്‍ദ്ധിക്കാനിടയാകും. (മേല്‍ വിവരിച്ച കഥയിലെ ജഡ്ജിയുടെ നീതിബോധം കണ്ടില്ലേ)
ഇറ്റലി,റോം, ആലഞ്ചേരി,കപ്പല്‍, വെടിവെപ്പ്, ക്രിസ്ത്യന്‍ മന്ത്രിമാര്‍ ഇവയെപ്പറ്റി ആര് എവിടെ എന്തെഴുതിയാലും , 'ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം' എന്നമാതിരി ഇതിനകത്ത് ചേര്‍ക്കണോ ?
മാധ്യമങ്ങളെ എനിക്ക് വിശ്വാസമില്ല. സെന്‍സേഷണല്‍ ജേണലിസമാണ് ഇന്നിന്റെ പ്രത്യേകത.
ഒരുകാലത്ത്് നമുക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്താല്‍ വ്യക്തി കുറ്റവാളിയാണെന്ന്്് തെളിയിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമായിരുന്നു. എന്നാല്‍ ഇന്ന് താന്‍ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ചുമതല വ്യക്തിയുടേതായി.
ഇത് പറയാന്‍ കാരണം മാധ്യമങ്ങള്‍ ഒരാള്‍ക്ക് നേരെ ഉയര്‍ത്തുന്ന ആരോപണ കോലാഹലങ്ങള്‍ 8 കോളം വാര്‍ത്തയായിരിക്കാം. ഈ ആരോപണം കഴമ്പില്ലാത്തതാണെന്ന് അറിഞ്ഞാല്‍ ആ വിവരം 2 കോളം വാര്‍ത്തയായിപ്പോലും കൊടുക്കില്ല.
ആരാന്റമ്മക്ക് പിടിക്കുന്ന പ്രാന്ത് കാണാന്‍ നല്ല ശേലാണല്ലോ