Monday 30 December 2013

ആരാണ്‌ നിന്റെ ശത്രു

ആരാണ്‌ നിന്റെ ശത്രു
അപ്പോള്‍ ഇതേ ചോദ്യം നിങ്ങള്‍ എന്നോട്‌ ചോദിക്കും.
എനിക്ക്‌ ഇതിന്‌ വളരെ വ്യക്തമായ ഉത്തരമുണ്ട്‌.
ഇത്‌ 2013 ന്റെ അവബോധമാണെന്ന്‌ പറയാം.
ഇക്കാലമത്രയും എന്റെ ശത്രുവിനെ ഞാന്‍ പരതിയിരുന്നത്‌ വീട്ടിലും അയല്‍വക്കത്തും ജോലി സ്ഥലത്തുമൊക്കെയായിരുന്നു.
എന്നാല്‍ അവിടെയൊന്നും എനിക്ക്‌ ശത്രുക്കളെ കണ്ടെത്താനായില്ല.
അപ്പോള്‍ ഞാന്‍ സമാധാനിച്ചിരുന്നത്‌ എന്നെപ്പോലൊരു വെറും സാധാരണക്കാരന്‌ എവിടുന്ന്‌ ശത്രുക്കളുണ്ടാവാന്‍ എന്നായിരുന്നു.
എങ്കിലും എന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന അജ്ഞാതനായ ഒരു ശത്രുവിന്റെ സാന്നിധ്യം ഞാന്‍ അറിഞ്ഞിരുന്നു.
ശത്രുവിനെത്തേടി ഞാനലഞ്ഞു......
അതിരുകള്‍ കടന്നു ഞാന്‍ തിരഞ്ഞു...
എന്നാലവിടെല്ലാം കണ്ടത്‌ ചില പിണക്കങ്ങള്‍ മാത്രം.
അവസാനമെന്നിലേയ്‌ക്ക്‌ ഞാന്‍ തിരിഞ്ഞു.
അവിടെയാണെന്‍ ശത്രുവിന്റെ വാസം എന്ന്‌ ഞാന്‍ അറിഞ്ഞു.
എന്റെ അഹങ്കാരം, എന്റെ അലസത, എന്റെ അജ്ഞത,
എന്റെ സ്വാര്‍ത്ഥത, എന്റെ സംസാരം, എന്റെ സമീപനം,
എന്റെ മനോഭാവം......
അതേ... എന്റെ ശത്രുക്കളെല്ലാം മറ്റൊരിടത്തുമല്ല എന്ന്‌ ഞാനറിയുന്നു.
ഇപ്പോള്‍ എന്റെ പ്രാര്‍ത്ഥന തുടങ്ങുന്നത്‌ ഈ ഒരവബോധത്തിലാണ്‌.
നാമൊക്കെ ആദ്യം പഠിച്ച പ്രാര്‍ത്ഥന
വിശുദ്ധ കുരിശിന്റെ അടയാളത്താല്‍
ഞങ്ങളുടെ ശത്രുക്കളില്‍ നിന്ന്‌ എന്നെ രക്ഷിക്ക, ഞങ്ങളുടെ തമ്പുരാനെ.......
അതായത്‌ എന്നിലെ എന്റെ ശത്രുക്കളില്‍ നിന്ന്‌ എന്നെ രക്ഷിക്കണേ എന്ന്‌
ഈ ഒരു സന്ദേശത്തോടെ 2013 നോട്‌ ഞാന്‍ വിട ചൊല്ലുന്നു.
ഏവര്‍ക്കും പുതുവര്‍ഷാശംസകള്‍....

Thursday 12 December 2013

അതും സംഭവിക്കാം.


?പോടോ ഇറങ്ങിപ്പോടോ?
?എടോ ഇറങ്ങിപ്പോകാനല്ലേ പറഞ്ഞത്‌ ?.. ഇതാ തന്റെ നൂറ്‌ ഉലുവ. (100 രൂപ മേശപ്പുറത്ത്‌ എറിയുന്നു.) മുകളില്‍ കൊണ്ടു പോയി കൊട്‌. എല്ലാ കാര്യവും അവിടെ നടത്തിയാല്‍ മതി?.
കുനിഞ്ഞ ശിരസ്സുമായി ദുഃഖഭാരത്തോടെ ഭരണങ്ങാനം പള്ളിമേടയില്‍ നിന്ന്‌ ഇറങ്ങി വരുന്ന ജോയിയെ കണ്ട്‌ പരിചയക്കാര്‍ ഓടി വന്നു ചോദിച്ചു.
?എന്താ എന്താ കാര്യം.എന്തിനാണ്‌ വികാരി കലി തുള്ളിയത്‌?.
എല്ലാം കേട്ടു നിന്ന ഒരു ചേട്ടന്‍ സംഭവം വിവരിച്ചു. പതിവുപോലെ മകന്റെ ഓര്‍മ്മയ്‌ക്കായി കുര്‍ബാനയ്‌ക്കുള്ള പണം അച്ചനെ ഏല്‌പിക്കാന്‍ ചെന്നതാണ്‌ പാവം.
( ഇതുകൊണ്ടോന്നും ഒരു കാര്യവും ഇല്ലെന്ന്‌ പണ്ട്‌ പള്ളിക്കാപ്പറമ്പ
ന്‍ കോടതിയില്‍ സമ്മതിച്ചതാ. എന്നിട്ടും ഈ പണിക്കു പോകുന്ന പൊട്ടന്മാര്‍ ഇതൊക്കെ അനുഭവിക്കണം.) 
നൂറു രൂപ വാങ്ങിയ വികാരി ജോയിയോടു ചോദിച്ചു. ?പെരുന്നാള്‍ പിരിവു കൊടുത്തോ? 

അതങ്ങു മറന്നുപോയച്ചോ?.
പോക്കറ്റില്‍ നിന്നു പേഴ്‌സ്‌ എടുത്തു ജോയി ചോദിച്ചു.
?എത്രയാ അച്ചോ ഇപ്പോഴങ്ങു തന്നേക്കാം. ?
?മറന്നു പോയോ. അതു പറയാന്‍ തനിക്കു നാണമില്ലല്ലോ താനെവിടെയാ പള്ളിയില്‍ പോകുന്നത്‌. ഞായറാഴ്‌ച ഞാന്‍ തന്നെ വിളിച്ചു പറഞ്ഞതാണല്ലോ. ?
ഇത്രയുമായപ്പോഴേക്കും ചിലരൊക്കെ ഒച്ചപ്പാടു കേട്ട്‌ അടുത്തെത്തി. ആര്‍ക്കും കാര്യമൊന്നും പിടികിട്ടിയില്ല.
?അച്ചാ കഴിഞ്ഞ രണ്ടു ഞായറാഴ്‌ച മുകളിലാ ( അല്‍ഫോന്‍സാ ചാപ്പല്‍) കുര്‍ബാന കണ്ടത്‌. അതുകൊണ്ടാ പിരിവു തരാന്‍ മറന്നത്‌. ?
ജോയി ഇത്രയും പറഞ്ഞതിനാ അങ്ങേര്‌ തുള്ളിച്ചാടി കുര്‍ബാനപ്പണം മുഖത്തെറിഞ്ഞത്‌.
?ജോയി പിരിവുകളെല്ലാം തരുന്ന ആളാണല്ലോ. പിന്നെന്താ അച്ചന്‍ അങ്ങനെ പറഞ്ഞത്‌. ? ഒരു കമ്മറ്റിക്കാരന്‍ പ്രതികരിച്ചു.
കമ്മറ്റിക്കാര്‍ക്കു പോലും അച്ചനെ പിടി കിട്ടുന്നില്ല.
കപ്യാരു പണ്ടേ കത്തനാന്മാര്‍ക്കു കുരിശാ.
ഒരു വിശ്വാസിയോട്‌ അതും ഒരു പ്രയോജനവും ഇല്ലാത്ത കുര്‍ബാന ഒപ്പിക്കലിന്‌ പാവം വെച്ചു നീട്ടിയ പണം വാങ്ങി പോക്കറ്റിലിട്ട്‌ നന്ദി പറയാനുള്ളതിനു പകരം അരീം തിന്ന്‌ ആശാരിച്ചിയേം കടിച്ച്‌ പിന്നേയും പട്ടി മുറുമുറുത്താലോ .
പിന്നെ പിരിവിന്റെ കാര്യം എല്ലാവര്‍ക്കും നന്നായറിയാം.
പ്രത്യേകിച്ച്‌ പെരുന്നാള്‍ പിരിവ്‌ എല്ലാവരും കൊടുക്കും. ആവശ്യമില്ലാത്ത എത്ര പിരിവുകള്‍ കൊടുക്കുന്നു.
അരുവിത്തുറപ്പള്ളിയുടെ കാര്യം എടുക്കൂ. വെല്ലിച്ചന്‍ മലയിലേക്കാണ്‌ മുഴുവന്‍ മുടക്കുന്നത്‌. കുറ്റം പറയുന്നതായി കരുതേണ്ട. ഒത്തിരിപ്പേര്‍ക്ക്‌ പണി കിട്ടുന്നുണ്ട്‌. പക്ഷേ ഇടവകക്കാര്‍ മറക്കുന്ന ഒന്നുണ്ട്‌. ഈ ?മല സ്‌പെഷ്യലിസ്റ്റു? വികാരി എന്നും ഇവിടെ ഉണ്ടാകില്ല. സംശയിക്കേണ്ട അടുത്തയാള്‍ അങ്ങോട്ടു തിരിഞ്ഞു നോക്കുന്നയാളാകാന്‍ തരമില്ല.
ഒരിക്കല്‍ ഇവിടെത്തന്നെ ഒരു വികാരി പള്ളിപ്പരിസരം മുഴുവന്‍ അപൂര്‍വ്വ സസ്യങ്ങള്‍ നട്ടു വളര്‍ത്തി. അടുത്തയാള്‍ വന്നപ്പോള്‍ എല്ലാം വലിച്ചു പൊക്കം വിട്ടു.
തിടനാട്‌ ഒരു വികാരി വന്ന്‌ ഇടവക മൊത്തം ധൂര്‍ത്ത്‌ വിമുക്തമാക്കി. അടുത്തയാള്‍ ലക്ഷങ്ങള്‍ പിരിച്ചു ധൂര്‍ത്തിനു വളമിട്ടു. ഇതാ ഇപ്പോള്‍ ഒരു ഗാന്ധിയാനാണ്‌ വന്നിരിക്കുന്നത്‌.
വിശ്വാസികള്‍ വികാരിമാരുടെ താളത്തിനു തുള്ളുന്ന വെറും പാവകള്‍.
നമുക്കു ഭരണങ്ങാനത്തെത്താം.
പിറ്റേന്നു രാവിലെ ജോയിയുടെ മകന്‍ വികാരിയുടെ മടയില്‍ അല്ല മേടയില്‍ എത്തി. ചെറുപ്പക്കാരന്‍, സ്വതവേ മര്യാദക്കാരന്‍ പക്ഷേ തന്റെ സഹോദരനുവേണ്ടിയുള്ള കുര്‍ബാനപ്പണം അപ്പന്റെ മുഖത്തു വലിച്ചെറിഞ്ഞ വികാരിയോട്‌ ഒന്നു ചോദിക്കണമെന്നു തോന്നിയതില്‍ എന്തത്ഭുതം !
മേടയിലേക്കു കയറിച്ചെന്ന ചെറുപ്പക്കാരനെ നോക്കി വികാരി കനപ്പിച്ചു.
?ഉം ഉം .. . .. . എന്താ കാര്യം ? ?
?ഇന്നലെ എന്റെ അപ്പന്‍ തന്ന കുര്‍ബാനപ്പണം അച്ചന്‍ തിരിച്ചുകൊടുത്തെന്നു കേട്ടല്ലോ. അതിന്റെ കാര്യം എന്തെന്നറിയാനാ വന്നത്‌. ?
?ഇടവകപ്പള്ളിയില്‍ കുര്‍ബ്ബാന കാണാത്തവര്‍ക്കൊന്നും മറ്റു ചടങ്ങുകള്‍ നടത്തിക്കൊടുക്കില്ല. ?
?അച്ചോ ഞാനും ചെറുപ്പകാലം മുതല്‍ വേദപാഠം പഠിച്ചതാ. ഇതുവരെ ഇടവകപ്പള്ളിയില്‍ കുര്‍ബ്ബാന കണ്ടില്ലെന്നു പറഞ്ഞ്‌ കുമ്പസ്സാരിക്കണമെന്ന്‌ പറഞ്ഞു കേട്ടിട്ടില്ല? .
?അറിയാന്‍ പാടില്ലാത്ത കാര്യം അധികം പ്രസംഗിക്കണ്ട. വിട്ടു പോകാന്‍ നോക്ക്‌. ?
?തെറ്റ്‌ പറ്റിയാല്‍ സമ്മതിക്കാന്‍ ആദ്യം പഠിക്കണം. അച്ചനിവിടെ ഇരിക്കേണ്ട ആളല്ല. പാലാ ചന്തയാണ്‌ പറ്റിയ സ്ഥലം. അതിനുള്ള സംസ്‌കാരമേ ഉള്ളു. ?
?ഛി ഇറങ്ങടാ പുറത്ത്‌.
?കണ്ടോ ഇതാ പറഞ്ഞത്‌ സംസ്‌കാരം കുറവാണെന്ന്‌. ഇന്നലെ എന്റെ അപ്പനുണ്ടായ മാനസിക പ്രയാസം എത്രയായിരുന്നെന്നറിയാമോ. അച്ചനെ കോടതി കയറ്റാനുള്ള പണിയും അറിയാമായിരുന്നു. പക്ഷേ വേണ്ടെന്നുവച്ചു. എന്തുകൊണ്ടാ ? അതച്ചനു മനസ്സിലാക്കാനുള്ള വിവരമില്ല. ?
ചെറുപ്പക്കാരന്‍ തിരികെ എത്തി നടന്ന കാര്യങ്ങള്‍ വിവരിച്ചപ്പോഴാണ്‌ അവനെത്ര പക്വതയോടെയാണ്‌ സംസാരിച്ചത്‌ എന്ന്‌ എനിക്കു തോന്നിയത്‌.
?എടോ കത്തനാരേ തന്റെ തന്തയുടെ വകയാണോ കത്തോലിക്കാ സഭ? എന്നു ചോദിക്കും എന്നാണ്‌ പ്രതീക്ഷിച്ചിരുന്നത്‌. ?
സാരമില്ല താമസം വിനാ അതും സംഭവിക്കാം.