Sunday 22 April 2012

രക്ഷിതാക്കളറിയാന്‍-12



''മാഷേ... ഒന്നു നില്ക്കണേ...''
സമയം പോയതിനാല്‍ അല്പം വേഗതയിലാണു മാഷ് നടന്നത്. 

പുറകില്‍നിന്ന് ആരോ വിളിക്കുന്നതു കേട്ട് മാഷ് വേഗത കുറച്ചു.
 തന്നെയാണു വിളിക്കുന്നതെന്നു മനസിലായപ്പോള്‍ തിരിഞ്ഞുനോക്കി. സണ്ണിക്കുട്ടിയാണ്. എന്താണോ ഇത്ര അടിയന്തരകാര്യം. 
മാഷന്മാരോട് പൊതുവേ ഒരു പുച്ഛമാണു കക്ഷിക്ക്. 
അവസരം കിട്ടുമ്പോഴൊക്കെ അവരെ ഒന്നു വാരാന്‍ നോക്കുന്നയാളാ. 
അങ്ങേരെ പറഞ്ഞിട്ടു കാര്യമില്ല. 
ചെറുപ്പത്തില്‍ സ്‌കൂളില്‍നിന്നും ഇഷ്ടംപോലെ തല്ലു വാങ്ങിയെടുക്കുമായിരുന്നു. 
അന്ന് ബാലമനസില്‍ പതിഞ്ഞ ശത്രുതയാണ് സണ്ണിക്കുട്ടിക്കു മാഷന്മാരോട് ഉള്ളത്.
''എന്താ സണ്ണിക്കുട്ടീ ആകെയൊരു വല്ലായ്മ ?'' മാഷ് ചോദിച്ചു.
'അതേ... മാഷേ എന്റെ മോന്‍ ചേനക്കല്ല് ഇംഗ്ലീഷ് മീഡിയംസ്‌കൂളിലാണു പഠിക്കുന്നത്.'' സണ്ണിക്കുട്ടി പറഞ്ഞു തുടങ്ങി.
''അതിനെന്താ, കാശൊള്ളോരു പിള്ളേരെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കും.'' മാഷ് പറഞ്ഞു.
''എന്റെയീശോയെ... കാശൊള്ളോരോ?എന്നെപ്പോലെയുള്ള കൂലിപ്പണിക്കാരു കാശൊള്ളോരാ?'' സണ്ണിക്കുട്ടിയുടെ തൊണ്ടയിടറി.
''മാഷേ, എന്റെ മോനും എന്റെ മൊതലാളീടെ മോനും ഒരേ സ്‌കൂളില്‍ ഒരേ ക്ലാസില്‍ ഒരേ ബഞ്ചിലിരുന്ന് പഠിക്കുന്നതിന്റെ ആ ഗമയുണ്ടല്ലോ. 

അതുകൊണ്ടു മാത്രമാ ഞാനവനെ അവിടെ വിടുന്നത്.'' ഷര്‍ട്ട് മുകളിലേക്ക് ഒന്നു വലിച്ചിട്ടപ്പോള്‍ സണ്ണിക്കുട്ടിക്ക് ഒരു ഗമയൊക്കെ തോന്നി.
''സണ്ണിക്കുട്ടി ഇതൊരല്പം കുഴഞ്ഞ പ്രശ്‌നമാ. വെറുതെ വഴിയില്‍നിന്ന് സംസാരിച്ചാല്‍ ശരിയാവില്ല. നമുക്കു വീട്ടിലോട്ടു കയറിയിരിക്കാം.'' മാഷ് പറഞ്ഞു.
''വളരെ സന്തോഷം മാഷേ... വീട്ടിലാണെങ്കില്‍ മാഷ് പറയുന്നത് അവളുകൂടി കേള്‍ക്കുമല്ലോ.'' സണ്ണിക്കുട്ടിക്കു സമാധാനമായി. മാഷിനേയും കൂട്ടി വീട്ടുമുറ്റത്ത് കയറിയതേ നീട്ടി വിളിച്ചു.

 ''എടീ സാലി... എടീ സാലിക്കുട്ടി.''
സാലിക്കുട്ടി ധൃതിയില്‍ ഉമ്മറത്തേക്കു വന്നു. ''എടീ ഇതാണു ഞാന്‍ പറയാറുള്ള മാഷ്'' എന്നു പറഞ്ഞ് സണ്ണിക്കുട്ടി മാഷിനിരിക്കാന്‍ ഒരു കസേര വലിച്ചിട്ടു കൊടുത്തു.
''ഇനി പറഞ്ഞോളൂ എന്താ നിങ്ങളുടെ പ്രശ്‌നം ?'' മാഷ് ചോദിച്ചു.
''ഒന്നാമത്തെ പ്രശ്‌നം അവന്‍ ഒന്നും പഠിക്കുന്നില്ലെന്നതാണ്.'' സണ്ണിക്കുട്ടി.
''രണ്ടാമത്തെ പ്രശ്‌നം അവന്‍ ഒന്നും കഴിക്കുന്നില്ലെന്നതാണ്.'' സാലിക്കുട്ടി.
''ഏറ്റവും വലിയ പ്രശ്‌നം അവന് എല്ലാവരോടും ദേഷ്യമാണെന്നതാണ്.'' സണ്ണിക്കുട്ടി പറഞ്ഞു നിര്‍ത്തി.
ഒരു ചെറുചിരിയുമായി എല്ലാം കേട്ടിരിക്കുന്ന മാഷിനെ കണ്ടപ്പോള്‍ പറഞ്ഞതെല്ലാം അബദ്ധമായിപ്പോയോ എന്നവര്‍ക്കു സംശയം.
മാഷ് വായ് തുറന്നു.
''അതേ... കുഴപ്പം നിങ്ങളുടെ കുട്ടിക്കല്ല. നിങ്ങള്‍ മാതാപിതാക്കള്‍ക്കു തന്നെയാ.''
''ശ്ശെടാ, ഇതു വാദി പ്രതിയായപോലാണല്ലോ. മാഷിതെന്തു വര്‍ത്തമാനമാ പറയുന്നത് ?'' ഒന്നും മനസിലാകാതെ സണ്ണിക്കുട്ടി ചോദിച്ചു.
''സ്രഷ്ടാവ് ഭൂമിയില്‍ ജീവജാലങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് വലുപ്പ ത്തിലും ധര്‍മത്തിലുമാണ്. 

അതു മനസിലാക്കാതെ ആനയ്‌ക്കൊപ്പം വായ പൊളിക്കണമെന്ന് അണ്ണാന്‍ വിചാരിച്ചാല്‍ നടക്കുമോ ?
''ഇവിടെ നിങ്ങടെ കാര്യം എടുക്ക്. കൂലിപ്പണിക്കാരായ നിങ്ങള്‍ക്കു കനത്ത ഫീസ് നല്‍കി കുട്ടിയെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കാന്‍ ത്രാണിയുണ്ടോ ? 

എങ്ങനെയും കഷ്ടപ്പെട്ടും പണിയെടുത്തും പഞ്ഞം കിടന്നും പഠിപ്പിക്കാമെന്നുവച്ചാല്‍ അതിന്റെ ദുരിതം കുടുംബം മുഴുവനും സഹിക്കേണ്ടിവരും.
''ആവശ്യത്തിലേറെ ആരു ചെലവു ചെയ്താലും കടബാദ്ധ്യതയുണ്ടാകും. തങ്ങളുടെ ദുരഭിമാനം സംരക്ഷിക്കാന്‍ വീണ്ടും കടമെടുക്കും. അവസാനം ആത്മഹത്യയിലൂടെ വീരചരമമടയും. ചീത്ത മുഴുവന്‍ പണം കടം കൊടുത്തവനും.''
''നാട്ടിലെ ബ്ലേഡുകാരെ മാഷ് ന്യായീകരിക്കുകയാണോ ?'' സണ്ണിക്കുട്ടി ചോദിച്ചു.

 ''തീര്‍ച്ചയായും, പണം വേണോ ? പണം എന്നു വിളിച്ചു ചോദിച്ച് നാട്ടിലൂടെ നടക്കുന്ന എത്ര ബ്ലേഡുകാരെ സണ്ണിച്ചനറിയാം ? 
പലിശയെപ്പറ്റിയും വീഴ്ചവരുത്തിയാലുണ്ടാകാവുന്ന അപകടത്തെപ്പറ്റിയും ഉറപ്പിനായി ഒപ്പിട്ടു നല്‍കുന്ന പ്രമാണങ്ങളെപ്പറ്റിയും ഒക്കെ വ്യക്തമായി പറഞ്ഞ് മനസിലാക്കിയതിനുശേഷമാണ് ഒരുഭാഗം കേസുകളിലും കൊടുക്കല്‍വാങ്ങലുകള്‍ നടക്കുന്നത്. 
കടമായി പണം വാങ്ങുന്നവന്‍ അതു തിരിച്ചടക്കുന്നതിനുള്ള മാര്‍ഗവും കണ്ടിരിക്കണം.'' മാഷ് ഒന്നു നിര്‍ത്തി.
''എന്താ മാഷിങ്ങനെ പറയുന്നത് ? ഇവിടെ പാവപ്പെട്ടവര്‍ക്കും ജീവിക്കണ്ടേ ?'' സാലിക്കുട്ടിക്കു രോഷമുയര്‍ന്നു.
തുടരും....................... 

Sunday 15 April 2012

ജനലുകളും കണ്ണാടികളും


സ്ഥലത്തെ പ്രധാന ലുബ്ദനോട് ഇടവക വികാരി 

പള്ളി പണിക്ക് പിരിവ് ചോദിച്ചപ്പോള്‍ അയാള്‍ കൊടുക്കാന്‍ വിസ്സമ്മതിച്ചു. 
വികാരി ഒരു ദീര്‍ഘനിശ്വാസം വിട്ട് പറഞ്ഞു. 
’'ജനാലയ്ക്കരുകില്‍ ഒന്നു വരുമോ, മി. സ്മിത്ത് , പുറത്തേക്ക് ഒന്ന് നോക്കൂ. എന്താണ് കാണുന്നത്.'
ലുബ്ധന്‍ നോക്കിയിട്ട് പറഞ്ഞു ‘’ ജനങ്ങള്‍, വേറെന്താ?
'ഈ കണ്ണാടിയുടെ അടുത്ത് വരു എന്നിട്ട് അതില്‍ നോക്കൂ. . . . . . 

 എന്താണ് കാണുന്നതെന്ന് പറയൂ. . . . .'
‘’' എന്നെ, വേറെന്താ ?'
‘’ 'ഇവിടെ നിങ്ങളാണ്.

അവിടെ ജനങ്ങളായിരുന്നു. 
ജനലും കണ്ണാടിയും ഗ്ലാസ്സ് തന്നെ,
 പക്ഷേ കണ്ണാടിയുടെ പുറകില്‍ കനം കുറഞ്ഞ 
ഒരു സില്‍വര്‍ കോട്ടിംഗ് ഉണ്ട്. 
സില്‍വര്‍ കോട്ടിംഗ് ഉള്ളതുകൊണ്ട് 
നിങ്ങള്‍ക്ക് മറ്റുള്ളവരെ കാണാന്‍ കഴിയുന്നില്ല, 
നിങ്ങള്‍ നിങ്ങളെ മാത്രം കാണുന്നു.'’

Saturday 14 April 2012

അല്പം കുമ്പാസ് കാര്യം

ഛീ............ എഴുന്നേല്‍ക്കടി............
എന്നാ ഊമ്പാനാടി നീയൊക്കെ അവിടെ ഇരിക്കുന്നത്..............
നീയൊക്കെ ഊമ്പുന്ന വെള്ളത്തിന്റെ കാശും പള്ളിയല്ലേടീ കൊടുക്കുന്നത്.............
പറയുന്ന വാടക കൊടുക്കാന്‍ മേലെങ്കില്‍ വേറെ പണിനോക്കടീ..............
ഊമ്പാനല്ലടി പള്ളി കാശ് മുടക്കി കെട്ടിടം പണിതിട്ടിരിക്കുന്നത്.............

അശരീരി കേട്ട ഭാഗ്‌ത്തേക്ക് ഞാന്‍ നോക്കി.

്അതാ രണ്ട് വനിതകള്‍ മുറിയില്‍ നിന്നും ഇറങ്ങി വരുന്നു..............

ഞാന്‍ സൂക്ഷിച്ചു നോക്കി.........
രണ്ടു പേരും എനിക്ക് പരിചയമുള്ളവര്‍...........
ഞാന്‍ അടുത്തേക്ക് ചെന്നു..... സൂക്ഷിച്ചുനോക്കി
കണ്ണുകളില്‍ കനത്ത ഭാരം.........ആശ്വസിപ്പിക്കാന്‍ ആരുമില്ല.....
കൂടി നിന്ന ജനങ്ങളുടെ ഇടയിലൂടെ ഞാനവരെ സമീപിച്ചു.....
ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ.....
സ്‌നേഹം പ്രതിബന്ധമറിയുന്നില്ല.....
ചുറ്റും കൂടി നില്‍ക്കുന്ന ഭക്തജനങ്ങള്‍ക്കിടയിലൂടെ.......തലയും കുനിച്ചവര്‍ നടന്നു നീങ്ങി.......
ആരുടേയും സാമീപ്യം അവരറിയുന്നില്ല...........
അവരുടെ സമീപത്തെത്തിയ എന്നേയും അവര്‍ കണ്ടില്ല........
ഞാന്‍ ശബ്ദമുയര്‍ത്തി വിളിച്ചു........
ജെയ്‌സി.........
സങ്കടകരമായ ഒരു കൂടിക്കാഴ്ച...............
ഞങ്ങള്‍ പരസ്പരം നോക്കി........
കവിഞ്ഞൊഴുകുന്ന നാല് കണ്ണുകള്‍..........
വിങ്ങിപ്പൊട്ടുന്ന രണ്ടു ഹൃദയങ്ങള്‍........
ആരും സംസാരിക്കുന്നില്ല...................
അവരുടെ വേദന എന്റെ ഹൃദയം തകര്‍ക്കുന്നു.......
എന്റെ വേദന അവരുടെ ദുഖം വര്‍ദ്ധിപ്പിക്കുന്നു.........
അവരോടൊപ്പം നടന്ന് പള്ളിമേടയുടെ താഴെയെത്തി.........
അല്‍്പ്പം തിരക്കൊഴിഞ്ഞ ഭാഗത്തേക്ക് ഞങ്ങള്‍ ഒതുങ്ങി നിന്നു.

എന്താണ് ജെയ്‌സി ......എന്താണ് സംഭവിച്ചത് ?
'ഞങ്ങള്‍ വികാരിയച്ചനെ കാണാന്‍ പോയതാ. 

വാടക പുതുക്കിയപ്പോള്‍ ഭീമമായ വര്‍ദ്ധനവായിരുന്നു. 
ഏകദേശം അഞ്ച് മടങ്ങ്. സ്ഥാപനത്തിന്റെ പ്രതിനിധിയായി പരാതി ബോധിപ്പിക്കാന്‍ പോയതാണ് . ' ജെയ്‌സി പറഞ്ഞു.


'എന്നാ പറഞ്ഞാലും ഞങ്ങളുടെ ജാതി തന്നെയാ നല്ലത്. ഞങ്ങളെ നോക്കാന്‍ ഇങ്ങനെ ആരുമില്ലെങ്കിലും...... ഉള്ളവരൊന്നും ഇതുപോലെ പറഞ്ഞ് കേട്ടിട്ടില്ല. 
ഇതുപോലെയൊക്കെ അച്ചന്‍മാര് പറയുവോ?.... 
ഇവര് അച്ചന്‍മാരാണോ ? എന്റെ ഭഗവാനെ.... ' 
ജെയ്‌സിയുടെ സഹപ്രവര്‍ത്തക ശ്രീജയുടെ വാക്കുകള്‍ എന്നെ ലജ്ജിപ്പിച്ചു.
അടുത്തറിയാത്തതിനാല്‍ അച്ചമ്മാരേക്കുറിച്ച് ഇവര്‍ക്കൊക്കെ നല്ല അഭിപ്രായമായിരുന്നു.
'ഏയ്...അദ്ദേഹം നല്ല ഭക്തനും മാന്യനുമാണല്ലോ' എന്റെ കാഴ്ചപ്പാട് ഞാന്‍ പറഞ്ഞു.


'ഹലോ മാഷേ എന്താ പള്ളിമുറ്റത്ത് പതിവില്ലാതെ ?' പള്ളിക്കെട്ടിടത്തില്‍ കച്ചവടം നടത്തുന്ന കുര്യാച്ചനാ ചോദിച്ചത്.
'അതെന്താടോ എനിക്കൊക്കെ പള്ളിമുററത്തും കേറത്തില്ലേ ? ഇതൊന്നും ഒരുത്തന്റേം തന്തേടെ വകയല്ലല്ലോ.' ഞാന്‍ തട്ടിവിട്ടു.
'അത് സ്വന്തം പള്ളി മുറ്റത്ത് ചെന്ന് മാഷ് ചോദിച്ചാല്‍ മതി. 

അരുവിത്തുറപ്പള്ളി ഇപ്പോള്‍ ചില തന്തമാരുടേയും അവരുടെ മക്കളുടേയും സ്വന്തമാ.' കുര്യനും വിട്ടില്ല.


'മനസ്സിലായി....... പള്ളിക്കാര് വാടക കൂട്ടിയതിന്റെ ദേഷ്യമല്ലേ തനിക്ക്' ഞാന്‍ ചോദിച്ചു.


'ഇതാ പറയുന്നത് വാദ്ധ്യാമ്മാര്‍ക്ക് വിവരമില്ലെന്ന്. തനിക്കറിയാമോ കെട്ടിട ഉടമസ്ഥന്‍ കാലാകാലങ്ങളില്‍ വാടക കൂട്ടുന്നതിനോട് ഇവിടെയാര്‍ക്കും എതിര്‍പ്പില്ല.
വാണിജ്യാവശ്യത്തിനു നിര്‍മ്മിച്ച് നല്‍കിയിരിക്കുന്ന കടമുറികളിലെ വാടകക്കാര്‍ക്ക്, 
നാട്ടില്‍ നിലവിലുള്ള സാമാന്യനീതിക്കു നിരക്കുന്ന വാടകവര്‍ദ്ധനവ്, 
മൂന്നു വര്‍ഷം കൂടുമ്പോള്‍ 15% എന്നതാണ്. അതാണ് പരക്കെ അംഗീകരിച്ചിരിക്കുന്ന നിയമവും. പണത്തിന് അത്യാഗ്രഹം പിടിച്ചവര്‍ ഒരോ വര്‍ഷവും 5% വാടക വര്‍ദ്ധനവ് ആവശ്യപ്പെടും. പിറ്റെ വര്‍ഷം വര്‍ദ്ധിപ്പിച്ച മൊത്തവാടകയുടെ 5% മാണ് കൂട്ടുക. 
അങ്ങിനെ വരുമ്പോള്‍ മൂന്നു വര്‍ഷത്തിനുശേഷം 15% വര്‍ദ്ധിപ്പിച്ചെടുക്കുന്നതിനു പകരം 
20% വര്‍ദ്ധനവ് വരുത്താന്‍ കെട്ടിട ഉടമയ്ക്ക് സാധിക്കുന്നു. 
പാലാ രൂപതയുടെ സാന്തോം കോംപ്ലക്‌സില്‍ ഈ വിദ്യയാണ് സ്വീകരിച്ചിരിക്കുന്നത്. 
അച്ചന്‍മാര് ഇത്തരത്തില്‍ വാടക പിരിക്കുമ്പോള്‍ അതു തെറ്റല്ലല്ലോ. 
അന്യായമായി വാങ്ങുന്നതിന് പറഞ്ഞു കുമ്പസാരിക്കുകയും വേണ്ട.
'അച്ചന്‍മാര് ഈ കാശ് വാങ്ങി അവരുടെ വീട്ടില്‍ കൊണ്ടുപോകുന്നില്ലല്ലോ' ഞാന്‍ അവരെ ന്യായീകരിച്ചു.


'വികാരിയച്ചന്‍ വന്നു കയറിയപ്പോഴേ 
മുറ്റത്തു വിരിച്ചിരുന്ന പഴയടൈല്‍സ് എല്ലാം എടുത്ത് പൊക്കം വിട്ട് നല്ല സ്റ്റൈലന്‍ ടൈല്‍സ് ഇട്ടു. പള്ളി മേടയെല്ലാം ബാംബു കര്‍ട്ടനിട്ട് മന്ത്രിമന്ദിരം പോലെ മോടി പിടിപ്പിച്ചു. 
നടയ്ക്കല്‍ ഭാഗത്ത് ഒരു മല വാങ്ങി പാവങ്ങള്‍ക്ക് വീടുവയ്ക്കാന്‍ പദ്ധതി ഇട്ടു. ഭീമാകാരന്‍മായ കല്ലുകള്‍ യന്ത്രകൈയ്യില്‍ നിന്ന് താഴേക്ക് പിടിവിട്ടുപോയാല്‍ താഴ് വാരങ്ങളിലുള്ളവരുടെ കഥതീരും എന്നു മനസ്സിലായപ്പോള്‍ 
എതിര്‍പ്പിനെ തുടര്‍ന്ന് ആ പ്രോജക്റ്റ് വേണ്ടെന്നു വച്ചു. പാവം പാവങ്ങള്‍... അവിടെ തേക്കു വച്ചിരിക്കുകയാണിപ്പോള്‍...ഇത് മറ്റൊരു രംഗം.
ഇപ്പോ പള്ളികെട്ടിടത്തിലിരിക്കുന്ന കശ്മലന്‍മാര്‍ക്ക് എത്രയാ വാടക?

അത് പണ്ട് നിശ്ചയിച്ചതല്ലേ... അതില്‍ നിന്ന് മൂന്നു വര്‍ഷം കൂടുമ്പോള്‍ 15 ശതമാനം വര്‍ദ്ധിപ്പിച്ചു പോരുന്നു. നടത്തുകൈക്കാരന്‍ മറുപടി നല്‍കി.

ഇപ്പോഴത്തെ തുകവച്ചു നോക്കുമ്പോള്‍ നമ്മുടെ വാടക വളരെ കുറവല്ലേ........ നമ്മക്കും കൂട്ടിയേക്കാം... മാമോനാണേ ആവശ്യവുമുണ്ട്....

എതിര്‍പ്പു വരിയേലേ അച്ചോ.....

എന്നാ എതിര്‍പ്പാ..... പള്ളിയോടോ....... അരുവിത്തുറ വല്യച്ചനോടോ...... ഒന്നു പോടാ കൂവേ..... പൊത്തകം എടുത്തോണ്ടു വാടാ.....

കണക്കന്‍ വാടകക്കാരുടെ രജിസ്റ്റര്‍ കൊണ്ടുവന്നു.

900 ക്കാരെല്ലാം 2000, ..... 1200 കാരെല്ലാം 2500, ....... 3600 കൊടുക്കുന്ന ബാങ്കിംഗ് സ്ഥാപനം ചതുരശ്രഅടിവച്ചു കണക്കാക്കുമ്പോള്‍ 32,000.

തീരുമാനിക്കപ്പെട്ടു കഴിഞ്ഞു.

നിങ്ങളു നോട്ടീസ് കൊട്.... ബാക്കി കാര്യം ഞാന്‍ നോക്കിക്കോളാം.....

കുതിരപ്പുറത്തുപോകുന്ന വല്യച്ചന്‍, മലമടക്കുകളിലെ ഭീകരസര്‍പ്പങ്ങളുടെയെല്ലാം വായിലേയ്ക്ക് തന്റെ കുന്തം കുത്തിയിറക്കിയപോലെ, നിലവിലുള്ള വാടകക്കാരുടെയെല്ലാം വായിലേയ്ക്ക് പള്ളികുന്തം കുത്തിയിറക്കി.

ചെന്നു പരാതി പറഞ്ഞവരോടെല്ലാം അഹങ്കാരവും ധിക്കാരവും നിറഞ്ഞ സമീപനം
'കാശ് അടച്ചിട്ടു പോടാ.. നയാ പൈസാ കുറക്കില്ല' എന്നു വികാരി.
'അതെങ്ങനയാ അച്ചോ.... ഒരു ന്യായവും ഇല്ലാത്ത കൂട്ടാണല്ലോ' എന്നു പറയാന്‍ മുതിര്‍ന്നവരോട്
'ധിക്കാരം പറയുന്നോടാ... താക്കോലു വെച്ചിട്ടു പൊയ്‌ക്കോ'.... എന്ന് ദൈവത്തിന്റെ പ്രതിപുരുഷന്‍!!

കുറെ പ്രാഞ്ചിയേട്ടന്‍മാര്‍ കമ്മറ്റിക്കാരായി ഉണ്ട്. 
അര്‍മാദിച്ചു നടന്ന നല്ലകാലത്ത് തൂണിന്റെ മറവിലും നാര്‍ത്തെക്‌സിലുമിരുന്നു ബലിയര്‍പ്പണത്തില്‍ പങ്കുകൊണ്ടവര്‍ 
ഇന്ന് ആണ്‍പെണ്‍ അതിര്‍വരമ്പിനരികെ കുര്‍ബാന പുസ്തകവുമായി നിന്ന് 
കണ്ണാടിയൊക്കെ ഫിറ്റ് ചെയ്ത്, ശേഷം ചെല്ലാന്‍ പഠിക്കുന്നു. 
നല്ലതു തന്നെ. പഠിക്കട്ടേ...'


കുര്യാച്ചന്‍ ഒന്നു തണുത്ത സമയത്ത് വനിതാ പ്രശ്‌നത്തിലേക്ക് ഞാന്‍ കടന്നു ചോദിച്ചു.


'ജെയ്‌സി, ആവശ്യമില്ലാതെ വികാരി നിങ്ങളെ ചീത്ത വിളിച്ചു. 
കൂടെവന്ന ശ്രീജക്ക് അത് വല്ലാതെ ഫീല്‍ ചെയ്തു.
അച്ചന്റെ പേരില്‍ മാനസിക പീഢനത്തിന് കേസ് കൊടുത്താലോ?'
'ശരിക്കും അതാണ് ചോയ്യേണ്ടത്. എങ്കില്‍ സ്ത്രീകളോടെങ്കിലും മാന്യമായി സംസാരിക്കുമല്ലോ. ഞങ്ങള്‍ അതിനു തയ്യാറായാല്‍ സഹായിക്കാന്‍ പലരുംസന്നദ്ധരാണ്. 

അപ്പോള്‍ ഈ പള്ളിമുട്ടന്മാരൊന്നും അച്ചന്റെ കുടെ ഉണ്ടാവില്ല. 
പിന്നെ 'ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങള്‍ പൊറുക്കുന്നപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും പൊറുക്കണമേ' എന്ന് എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് പൊറുക്കുന്നു' ജെയ്‌സി പറഞ്ഞു.
'ഞാനും ആ അഭിപ്രായക്കാരിയാണ്' ശ്രീജയും പറഞ്ഞു.
'കൊള്ളാം ഇതാണ് ദൈവികത. കത്തനാമ്മാര് കണ്ടു പഠിക്കട്ടേ' 

എന്റെ ആത്മഗതം അല്പം ഉറക്കെയായിപ്പോയി.

Friday 13 April 2012

രക്ഷിതാക്കളറിയാന്‍ -11


അടുത്ത ദിവസം തന്നെ ടൗണില്‍നിന്ന് ഒരു ടാപ്പ് വാങ്ങി 

കലത്തിന് ഒരു ദ്വാരമിട്ട് അല്പം സിമന്റ് ഉപയോഗിച്ചു ഫിറ്റ് ചെയ്തു. 
അതോടെ കുട്ടികളുടെ അസുഖവും മാറി.'' മാഷ് ഒന്നു നിര്‍ത്തി. 
റോണി നടുവിനു കൈ കൊടുത്ത് ഒന്നു നിവര്‍ന്നു.
''എന്തു പറ്റി റോണി ?'' മാഷ് ചോദിച്ചു.
''നടുവിന് ഒരു പിടുത്തം. ഇതു പതിവാണ്. 

കുറച്ചുനേരം ഇരുന്നു കഴിഞ്ഞാല്‍ നടുവിനു വേദന തുടങ്ങും.'' റോണി പറഞ്ഞു.
''ഇത്ര ചെറുപ്പത്തിലേയോ ?'' മാഷ് അത്ഭുതപ്പെട്ടു.
''ഞാനൊക്കെ എത്ര ഭേദം. കോളജ് കുമാരന്മാര്‍ക്കും കുമാരിമാര്‍ക്കുമാ ഇന്ന് ഏറ്റവും നടുവിനു വേദന.'' റോണി ആശ്വസിച്ചു.
''എന്റെ മറ്റൊരു പരീക്ഷണം ഞാന്‍ പറയാം,'' മാഷ് തുടര്‍ന്നു. 

''ഇന്ന് കുട്ടികള്‍ ഫോം ബഡ്ഡില്‍ രണ്ടും മൂന്നും തലയണ ഉപയോഗി ച്ചാണു കിടന്നുറങ്ങുന്നത്. ചാണകം മെഴുകിയ തറയില്‍ പായ വിരിച്ച് കിടന്നിരുന്ന ചെറുപ്പകാലമാണ് എന്റെ പ്രായത്തിലുള്ളവര്‍ക്ക്.
വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഞാന്‍ തലയിണ ഉപേക്ഷിച്ചിരുന്നു. 
പലക തറച്ച കട്ടിലില്‍ ഷീറ്റ് മാത്രം വിരിച്ചു കിടക്കുന്ന രീതി ആരംഭിച്ചു.
 എന്തായാലും പിന്നെ തലവേദനയും നടുവിനു വേദനയും ഉണ്ടായില്ല. 
ഇതു പരീക്ഷിച്ചു നോക്കാം. ചെലവില്ലല്ലോ ?'' മാഷ് നിര്‍ത്തി.
''പ്രഷര്‍, പ്രമേഹം, വയറുസംബന്ധമായ മറ്റസുഖങ്ങള്‍ ഇവയുള്ളവര്‍ ഉപവസിക്കുന്നത് ഡോക്ടര്‍മാരുടെ ഉപദേശപ്രകാരമാകുന്നതാണു നല്ലത്. 

ഇതൊന്നും ഇല്ലാത്ത ചെറുപ്പക്കാര്‍ക്ക് ഈ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നത് 
ഇവയില്‍നിന്ന് രക്ഷ നേടാനൊരുപാധിയാണ്.'' ഇതു പറഞ്ഞ് മാഷ് കസേരയില്‍നിന്ന് എഴുന്നേറ്റു. ''സമയം വളരെയായി ഇനി ഞാനിറങ്ങട്ടെ'' എന്നു പറഞ്ഞ് മാഷ് മുറ്റത്തേക്കിറങ്ങി.
തുടരും..........................

കിണറ്റില്‍ വീണ തവള


ഒരുപറ്റം തവളകള്‍ വനത്തിലൂടെ യാത്രചെയ്തുകൊണ്ടിരിക്കെ............ 

രണ്ടുപേര്‍ ആഴമുള്ള ഒരു കിണറ്റില്‍ വീണു. 
കിണറിന്റെ ആഴം കണ്ട് മറ്റ് തവളകള്‍ കിണറ്റില്‍ വീണവരോട്........... 
നിങ്ങള്‍ മരിച്ചു പോവുകയേ ഉള്ളൂ എന്ന് പറഞ്ഞു. 
അത് കേട്ടതായി ഭാവിക്കാതെ രണ്ടുപേരും................... 
എങ്ങനെയെങ്കിലും ചാടി മുകളിലെത്താന്‍ ശ്രമമാരംഭിച്ചു. 
അവരുടെ ശ്രമം കണ്ട് മറ്റ് തവളകള്‍ ബഹളം വെച്ച്.................... 
വീണ്ടും നിരുത്സാഹപ്പെടുത്തി. 
കുറെ മുകളിലെത്തിയ ഒരു തവള.................... 
ഇവരെ ശ്രദ്ധിക്കാന്‍ പോയതുകൊണ്ട്............ 
പ്രതീക്ഷ വെടിഞ്ഞ് താഴെ വീണ് ചത്തു.
അപ്പോഴും രണ്ടാമന്‍............................ 

ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. 
ഇത് കണ്ട് തവളകള്‍ വീണ്ടും അലറി വിളിച്ച്...................... 
അവനെ നിരുത്സാഹപ്പെടുത്തിക്കൊണ്ടിരുന്നു. 
കഠിന പരിശ്രമത്തിന്റെ ഫലമായി ...........................
അവന്‍ അവസാനം മുകളിലെത്തി. 
പുറത്തെത്തിയ തവളയോട് തവളകള്‍ പലതും ചോദിച്ചു. 
ഒന്നിനും മറുപടിയില്ലായിരുന്നു. 
അപ്പോഴാണ് അവര്‍ക്ക് മനസ്സിലായത്................................... 
അവന്‍ ബധിരനായിരുന്നെന്ന്.

Wednesday 11 April 2012

രക്ഷിതാക്കളറിയാന്‍ -10


റോണി എഴുന്നേറ്റ് മാഷിനെയും കൂട്ടി ഊണുമുറിയിലെത്തി. 

മീരയും, അച്ചുവും കൈ കഴുകി വന്നിരുന്നപ്പോള്‍ മാഷ് പറഞ്ഞു : 


''എല്ലാവരും ഭക്ഷണം കഴിക്കുന്നതിനുമുമ്പ് കൈകഴുകും. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ കൈ നനയ്ക്കും. നിങ്ങളും ഇപ്പോള്‍ ചെയ്തതതാണ്. മോരുപോലെ പുളിയുള്ള കറികള്‍ ഉപയോഗിക്കുമ്പോള്‍ കൈയിലെ അഴുക്ക് ഇളകി ഭക്ഷണത്തോടൊപ്പം ഉള്ളില്‍ ചെല്ലും. ഇതിനെന്താണു പരിഹാരമെന്നറിയാമോ ? നന്നായി സോപ്പ് ഉപയോഗിച്ച് കൈകൂട്ടി തിരുമ്മി കഴുകണം.'' മാഷ് പറഞ്ഞു.


അവര്‍ സോപ്പ് ഉപയോഗിച്ച് കൈ കഴുകി. കൈയില്‍നിന്ന് ഇളകിയ 
അഴുക്ക് കണ്ടവര്‍ അത്ഭുതപ്പെട്ടു.
ഭക്ഷണസാധനങ്ങളുമായി എത്തിയ മഞ്ജു ഇതു കണ്ട് പറഞ്ഞു പോയി: ''ഈശ്വരാ...ഇതാരു ശ്രദ്ധിക്കുന്നു.''
''മാഷേ മറ്റു പരീക്ഷണങ്ങള്‍ എന്തൊക്കെയാ ?'' മീര ഓര്‍മിപ്പിച്ചു.


അത്രയും സമയം വാചാലനായിരുന്ന മാഷ് ഭക്ഷണം കഴിച്ചു തുടങ്ങിയതില്‍ പിന്നെ മിണ്ടിയിട്ടില്ല. വളരെ ശ്രദ്ധയോടെ ആസ്വദിച്ച് കഴിക്കുകയാണ്. 
മീരയുടെ ചോദ്യം കേട്ടാണ് തല ഉയര്‍ത്തിയത്. 


മീരയെ നോക്കി ഒന്നു ചിരിച്ച് വീണ്ടും ഭക്ഷണത്തില്‍ ശ്രദ്ധിച്ചു തുടങ്ങിയ
മാഷിനെ അവര്‍ അത്ഭുതത്തോടെ നോക്കി.
മാഷ് ഊണ് കഴിഞ്ഞ് എഴുന്നേറ്റു. മറ്റുള്ളവര്‍ വളരെ നേരത്തെതന്നെ ജോലി പൂര്‍ത്തിയാക്കിയതാണ്.
''ഭക്ഷണം സാവധാനം ചവച്ചരച്ച് കഴിക്കണം. അതിനാണ് നമുക്കു പല്ലുകള്‍ തന്നിരിക്കുന്നത്. പല്ലുകള്‍ ശരിയായുപയോഗിച്ചാല്‍ ദഹനേന്ദ്രിയത്തിന്റെ ജോലി ഒത്തിരി കുറയ്ക്കാം.'' മാഷ് പറഞ്ഞു.
കസേരയില്‍ ചാരിയിരുന്നുകൊണ്ട് മാഷ് തുടര്‍ന്നു :
''ഒരു ദിവസം പത്താം ക്ലാസിലെ കുട്ടികളോട് ഞാന്‍ ചോദിച്ചു, രാവിലെ കടുംകാപ്പി കുടിക്കാത്തവര്‍ ആരൊക്കെയുണ്ടെന്ന്. 

ആരുമില്ലായിരുന്നു. അന്ന് ഞാനവര്‍ക്ക് ഒരു മന്ത്രം ഉപദേശിച്ചുകൊടുത്തു.
നിങ്ങള്‍ക്കും പരീക്ഷിച്ചുനോക്കാം. രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ രണ്ടു ഗ്ലാസ് വെള്ളം കുടിക്കുക. ആദ്യദിവസങ്ങളില്‍ വളരെ ബുദ്ധിമുട്ടാണ്. 
രാവിലെ ഇങ്ങനെ കുടിക്കുന്ന വെള്ളത്തിന് ഔഷധഗുണമാണ്.
ഇത് ആദ്യം കേട്ടപ്പോള്‍ അവര്‍ക്കു വിശ്വാസം വന്നില്ല. 

കാരണം നമ്മുടെ നാട്ടില്‍ ചികിത്സ എന്നതു വളരെ പണം മുടക്കി ചെയ്യുന്ന ഒന്നാണ്. 
ധാരാളം മരുന്നുകളും കഴിക്കണം. പണച്ചെലവില്ലാത്ത, മരുന്നില്ലാത്ത ചികിത്സ 
ഒന്നു പരീക്ഷിക്കാന്‍പോലും പലരും തയാറല്ല. രോഗികളുടെ ഈ മനോഭാവം ആവശ്യമില്ലാത്ത മരുന്നുകള്‍ കുറിക്കാന്‍ ഡോക്ടര്‍മാര്‍ക്കു പ്രേരണയാകുന്നു. 
ഇതു പറഞ്ഞത് ഒരു ഡോക്ടര്‍ തന്നെയാണ്. ആവശ്യമില്ലാത്ത മരുന്നുകള്‍ കൊടുക്കുന്നത് തെറ്റല്ലേ ? എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ആ ഡോക്ടര്‍ പറഞ്ഞു:
''സുഹൃത്തേ, എന്റെ അടുത്ത് തലവേദനയുമായി വരുന്ന ഒരു രോഗിക്ക് വയറിളകാനുള്ള ഒരു ഗുളിക കൊടുത്താല്‍ മാറുന്ന പ്രശ്‌നമേയുള്ളൂ എന്ന് എനിക്കു മനസിലായെന്നിരിക്കട്ടെ. 

ഈ വിവരം രോഗിയോടു പറഞ്ഞ് ഗുളികയും കൊടുത്തുവിട്ടാല്‍ 
ആ രോഗി അതു കഴിക്കില്ലെന്നു മാത്രമല്ല, ഗുളിക ഓടയിലെറിഞ്ഞ് 'ഇങ്ങേര് എവിടുത്തേ ഡാക്കിട്ടറാ, എന്റെ സുഖക്കേട് അങ്ങേര്‍ക്കു പിടി കിട്ടിയില്ല' എന്നു പറഞ്ഞ് 
അടുത്ത ഡോക്ടറെ പോയി കാണാം. അങ്ങേര് 'കൊയല്' വച്ച് പരിശോധന നടത്തി ഞാന്‍ കൊടുത്ത ഗുളികയും കുറച്ച് വിറ്റാമിന്‍ ഗുളികയും ഒരു ടോണിക്കും കുറിക്കും. 
അതു കഴിക്കുമ്പോള്‍ രോഗിക്കു തൃപ്തിയാകും, അദ്ദേഹം നല്ല ഡോക്ടറുമാകും.''


''ഞാന്‍ നാളെ മുതല്‍ കടുംകാപ്പിക്കു പകരം വെള്ളം കുടിക്കാന്‍ തീരുമാനിച്ചു.'' റോണി പ്രഖ്യാപിച്ചു.


''മോളേ ഒരു ഗ്ലാസ് വെള്ളം കൊണ്ടു വരുമോ ?'' മാഷ് ചോദിച്ചു.
''ഇതാ മാഷേ വെള്ളം.'' മീര മാഷിനു വെള്ളം നിറഞ്ഞ ഗ്ലാസ് നീട്ടി. 

മാഷ് ഗ്ലാസ് വാങ്ങിക്കൊണ്ട് ചോദിച്ചു. ''ഇതെന്താ നിന്റെ കൈമുട്ട് നനഞ്ഞിരിക്കുന്നത് ?''
''അതു ധൃതിയില്‍ ഗ്ലാസ് മുക്കി വെള്ളമെടുത്തപ്പോള്‍ പറ്റിയതാ.'' മീര ചമ്മലോടെ പറഞ്ഞു. അവളുടെ ചമ്മലു കണ്ട് അച്ചു ചിരിച്ചു.
''പോ... കളിയാക്കണ്ട. എന്നും ക്രിക്കറ്റ് കളികഴിഞ്ഞ് വന്ന് മുങ്ങിക്കുളിക്കുന്നതു ഞാനും കാണുന്നതാ.'' അവള്‍ക്കു ദേഷ്യം വന്നു.


''കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പാണ,്'' മാഷ് പറഞ്ഞുതുടങ്ങി:
 ''എന്റെ കുട്ടികള്‍ക്കു സ്ഥിരം പനിയും ഛര്‍ദ്ദിയും. ശര്‍മ്മ ഡോക്ടറുടെ ഹോമിയോ മരുന്നാണു ഞാന്‍ കുട്ടികള്‍ക്കു കൊടുക്കാറുള്ളത്. ഒരു ദിവസം ഡോക്ടര്‍ ചോദിച്ചു, വെള്ളം സൂക്ഷിക്കുന്നത് എങ്ങനെയാണെന്ന്. പ്രത്യേക പാത്രത്തില്‍ മൂടിവച്ചിരിക്കുകയാണെന്നു ഞാന്‍ പറഞ്ഞു. ഡോക്ടര്‍ ചിരിച്ചുകൊണ്ടു ചോദിച്ചു : ''കുടിക്കാനായി വെള്ളം എടുക്കുന്നതോ?'' ''ഗ്ലാസ് മുക്കിയെടുക്കും.'' ഞാന്‍ മറുപടി പറഞ്ഞു.
''ഇനി മുതല്‍ ഒരു ചിരട്ടത്തവി ഉപയോഗിച്ച് വെള്ളം ഗ്ലാസിലേക്കു പകര്‍ന്ന് ഉപയോഗിക്കൂ.'' ഇങ്ങനെ പറഞ്ഞ് ഡോക്ടര്‍ മരുന്നു തന്നു.
വീട്ടിലെത്തിയ ഞാന്‍ ശ്രദ്ധയോടെ നിരീക്ഷിച്ചപ്പോള്‍ അത്ഭുതപ്പെട്ടുപോയി. കുട്ടികള്‍ കളി കഴിഞ്ഞും മുതിര്‍ന്നവര്‍ പണികഴിഞ്ഞും വെള്ളം കുടിക്കാനെടുക്കുമ്പോള്‍ 

അവരുടെ കയ്യിലെ അഴുക്ക് ജലത്തില്‍ കലരുന്നു.
തുടരും............... 

Tuesday 10 April 2012

കുറ്റവാളി


18-ാം നൂറ്റാണ്ടില്‍ പ്രഷ്യയുടെ രാജാവായിരുന്ന 

ഫ്രെഡറിക്ക് രണ്ടാമന്‍ താനൊരു ജ്ഞാനിയാണെന്ന് സ്വയം വിശ്വസിച്ചിരുന്നു. 
ഒരു പരിധിവരെ അങ്ങനെയായിരുന്നു താനും. 
അങ്ങനെയിരിക്കെ ഒരു ദിവസം രാജാവിന് ബര്‍ലിന്‍ ജയിലിലെ അവസ്ഥ 
നേരില്‍ കണ്ട് മനസ്സിലാക്കണമെന്ന് തോന്നി. 
പരിവാര സമേതം ജയിലിലെത്തിയ രാജാവ് തടവുകാര്‍
 ഓരോരുത്തരോടായി സംസാരിക്കാന്‍ തീരുമാനിച്ചു. 
തടവുകാര്‍ ഓരോരുത്തരായി രാജാവിന്റെ മുന്നില്‍ മുട്ടുകുത്തി ആവലാതികള്‍ ബോധിപ്പിച്ചു. ചാര്‍ത്തപ്പെട്ട കുറ്റങ്ങള്‍ ഒന്നും തങ്ങള്‍ ചെയ്തിട്ടില്ലെന്നും 
തികച്ചും നിരപരാധികളാണ് എന്നും അവരെല്ലാം രാജാവിനെ ഉണര്‍ത്തിച്ചു. 
എന്നാല്‍ ഒരാള്‍ മാത്രം നിശബ്ദമായിരിക്കുന്നത് കണ്ട രാജാവിന് ജിജ്ഞാസ തോന്നി. ചോദിച്ചു.  'താങ്കള്‍ . . . . താങ്കള്‍ ഇവിടെ?'
‘'അതേ പ്രഭോ'’’
'എന്തുകൊണ്ടിവിടെ ?'
'സായുധ കൊള്ളയാണ് തിരുമനസ്സേ'’

’'നിങ്ങള്‍ കുറ്റവാളിയാണോ?'
'തികച്ചും ഞാനൊരു കുറ്റവാളിയാണ് തിരുമനസ്സേ. ശരിക്കും ഈ ശിക്ഷ ഞാനര്‍ഹിക്കുന്നു.'’

രാജാവ് പെട്ടെന്ന് തന്റെ ചൂരല്‍ ശക്തമായി നിലത്തടിച്ച് അലറി . 
'കുറ്റവാളിയായ ഈ അധമനെ ഉടന്‍ മോചിപ്പിക്കുക. 
അവനെ ഈ ജയിലില്‍ വേണ്ട. 
അവന്‍ ഇവിടെയുള്ള വിശിഷ്ടരായ നിരപരാധികളെ വഴിതെറ്റിക്കും.' 

Friday 6 April 2012

രക്ഷിതാക്കളറിയാന്‍ - 9


''മനുഷ്യയന്ത്രത്തിന് സ്വയം നന്നാക്കാനും കേടുപാടുകള്‍ തീര്‍
ക്കാനും സമയം അനുവദിക്കുന്ന വിധം ദഹനേന്ദ്രിയത്തിനു പൂര്‍ണ
വിശ്രമം നല്‍കണം. അത്തരം ഉപവാസമാണു നമുക്കാവശ്യം.'' മാഷ് പറഞ്ഞു.
''ഉപവാസം നോമ്പുകാലത്തുമാത്രമായി ചുരുക്കാതെ വര്‍ഷം മുഴുവനുമാക്കി മാറ്റുവാനുള്ള എളുപ്പവഴി പറഞ്ഞുതരാമോ മാഷേ ?'' റോണി ആരാഞ്ഞു.
''ദിവസം 6 തവണ പ്രകാരം 7 ദിവസം = 42 തവണ നാം ഭക്ഷണം കഴിക്കുന്നു. ഇത് 36 തവണകളായി ചുരുക്കണമെന്ന് മാത്രമാണ് എനിക്കു പറയാനുള്ളത്.'' മാഷ് ഗൗരവപൂര്‍വം പറഞ്ഞു.
''അതിനെന്താ, എല്ലാ ദിവസവും കടുംകാപ്പി വേണ്ടെന്നു വയ്ക്കാം. അപ്പോള്‍ 5 x 7 = 35 ആയില്ലേ ?'' റോണിയിലെ ഗണിത
ശാസ്ത്രജ്ഞന്‍ ഉണര്‍ന്നു.
''കൊള്ളാം. എല്ലാക്കാര്യത്തിലും നമ്മള്‍ മലയാളികള്‍ക്കു കുറുക്കുവഴികളാണ്.'' മാഷ് പറഞ്ഞു.
''ആഴ്ചയിലെ ഏഴു ദിനങ്ങളില്‍ ഇഷ്ടമുള്ള ഒരു ദിനം ഉപവാസ ത്തിനായി തെരഞ്ഞെടുക്കുക. ചൊവ്വയോ വെള്ളിയോ ആണ് ലാഭ
കരം. കാരണം ഈ ദിവസങ്ങളില്‍ നമ്മുടെ നാട്ടില്‍ സദ്യകള്‍ വിരളമാണല്ലോ. വെള്ളിയാഴ്ചയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ വ്യാഴാഴ്ച വൈകിട്ട് 8 മണിക്കുമുമ്പ് അത്താഴം കഴിക്കാന്‍ ശ്രദ്ധിക്കുക. സൂര്യനസ്ത മിക്കുന്നതിനുമുമ്പ് അത്താഴം കഴിക്കുന്നത് അഭികാമ്യമെന്നാണ് ആചാര്യമതം. കഴിയുമെങ്കില്‍ നേരത്തെ കിടന്നുറങ്ങുക.
''വെള്ളിയാഴ്ച രാവിലെ എഴുന്നേല്ക്കുമ്പോള്‍ രണ്ടു ഗ്ലാസ് വെള്ളം കുടിക്കുക. കടുംകാപ്പിക്ക് പകരം വെള്ളം കുടിച്ചു ശീലിക്കുന്നത് നല്ലതാണ്. ദിനചര്യകളൊക്കെ അന്നും പതിവുപോലെ. കഠിനവ്യായാമങ്ങള്‍ ഒഴിവാക്കണം. കഠിനാധ്വാനത്തില്‍ ഏര്‍പ്പെടാതിരി
ക്കുന്നതും നന്ന്.
''ഉപവാസത്തിന്റെ തുടര്‍ന്നുള്ള മണിക്കൂറുകളില്‍ ദാഹം അനുഭവപ്പെടുന്നതനുസരിച്ച് വെള്ളം കുടിക്കുക. ഒന്നിലേറെ ദിവസങ്ങള്‍ ഉപവസിക്കുമ്പോള്‍ അല്പം ഉപ്പുകൂടി വെള്ളത്തില്‍ ചേര്‍ക്കുന്നത് നന്നാ
യിരിക്കും. ഒരുപക്ഷേ ആദ്യത്തെ ആഴ്ച മൂന്നുനാലു മണിയോടെ തളര്‍
ച്ചയും അസ്വസ്ഥതയും തോന്നിയേക്കാം. ഓര്‍മിക്കുക, വാശി വേണ്ട. ഇതു നേട്ടത്തിലേക്കുള്ള ആദ്യചുവടാണ്. എപ്പോള്‍ ബുദ്ധിമുട്ട് തോന്നിയാലും അപ്പോള്‍ ഉപവാസം അവസാനിപ്പിക്കുക. എപ്പോള്‍
അവസാനിപ്പിച്ചാലും കരിക്കു വെള്ളമോ പഴച്ചാറോ കഞ്ഞിവെള്ളമോ പോലെ ദ്രാവകാവസ്ഥയിലുള്ളവ കഴിക്കുന്നതാണുത്തമം.
''അടുത്തയാഴ്ച നിങ്ങള്‍ക്കു കൂടുതല്‍ സമയം പിടിച്ചു നില്ക്കാ
നാവും. ഇപ്രകാരം ഏതാനും ആഴ്ചകൊണ്ട് 24 മണിക്കൂര്‍ ഉപവസിക്കാന്‍ പ്രാപ്തി നേടാം. അങ്ങനെ കഴിയുന്നവര്‍ വെള്ളിയാഴ്ച രാത്രി 8 മണിക്ക് ഉപവാസം അവസാനിപ്പിച്ച് കഞ്ഞി പഴങ്ങള്‍ മുതലായ ലഘുഭക്ഷണങ്ങള്‍ മാത്രം കഴിച്ച് നേരത്തെ കിടന്നുറങ്ങുക.''
''പറയാന്‍ എന്തെളുപ്പം. ചെയ്യാന്‍ മാഷിനു പറ്റുമോ ?'' റോണി വിടാന്‍ ഭാവമില്ല.
''തീര്‍ച്ചയായും. എന്താ സംശയം,'' മാഷ് പറഞ്ഞു. ''കഴിഞ്ഞ 10 വര്‍ഷമായി എല്ലാ വെള്ളിയാഴ്ചയും ഞാന്‍ ഉപവസിക്കുന്നുണ്ട്. 7 വര്‍ഷമായി എന്റെ ഭാര്യയും. അതു മാത്രമല്ല നിങ്ങളെപ്പോലെയുള്ള നിരവധിപ്പേരെ ഇതിനു പ്രേരിപ്പിക്കാനും എനിക്കു കഴിഞ്ഞിട്ടുണ്ട്.''
''ആരു പറഞ്ഞാണ് മാഷ് ഉപവാസം തുടങ്ങിയത് ?'' അച്ചു ചോദിച്ചു.
''ആരും പറഞ്ഞിട്ടല്ല ഇതു തുടങ്ങിയത്. ആറുമാസംതോറും പനിബാധിച്ച് ആശുപത്രിയില്‍ ഒരാഴ്ച കിടക്കുന്ന പതിവ് എനിക്കുണ്ടാ
യിരുന്നു. പ്രതിരോധശേഷി വളരെക്കുറവ്. ഒരു ഉള്‍വിളി അല്ലെങ്കില്‍ ഒരു പരീക്ഷണം എന്നും പറയാം. മുസ്ലീം സഹോദരന്മാരുടെ നോമ്പും മഹാത്മാഗാന്ധിയുടെ ഉപവാസചരിത്രവുമൊക്കെ ഏറെ സ്വാധീനി
ച്ചിട്ടുണ്ട്. എന്തായാലും കഴിഞ്ഞ 10 വര്‍ഷമായി എനിക്ക് ആശുപത്രിയില്‍ പോകേണ്ടി വന്നിട്ടില്ല.'' മാഷ് പറഞ്ഞുനിര്‍ത്തി.
''ഇതുപോലെയുള്ള വേറെ പരീക്ഷണങ്ങള്‍ വല്ലതുമുണ്ടോ മാഷേ.'' മീരമോളാണു ചോദിച്ചത്.
''ഉണ്ടല്ലോ മോളേ, കേള്‍ക്കാന്‍ താല്പര്യമുണ്ടെങ്കില്‍ പറയാം.'' മാഷ് ഉത്സാഹത്തോടെ പറഞ്ഞു.
''സമയമേറെയായി മാഷേ... ഇനി നമുക്ക് ഊണു കഴിഞ്ഞ്
തുടരാം.'' മഞ്ജു പറഞ്ഞു.
തുടരും.......