Monday 25 January 2016

രക്ഷകന്‍

കേരളത്തിലെ റബ്ബര്‍ കര്‍ഷകനെ രോമാഞ്ച കഞ്ചുകമണിയിക്കുന്ന വാര്‍ത്തകളാണ് ഏതാനും ദിവസങ്ങളായി പത്രത്താളുകളില്‍ നിറഞ്ഞു നില്ക്കുന്നത്.
വിലയിടിവുകൊണ്ട് നടുവൊടിഞ്ഞ റബ്ബര്‍ കര്‍ഷകര്‍ക്ക് ഇതാ ഒരു രക്ഷകന്‍ പിറന്നിരിക്കുന്നു.
കോട്ടയം തിരുനക്കര മൈതാനത്ത് ഗാന്ധി പ്രതിമക്ക് കീഴെയാണ് ജനനം.
രക്ഷകനെ കാണാന്‍ വിവിധ നാടുകളില്‍ നിന്ന് രാജാക്കന്മാര്‍ അല്ല പിതാക്കന്മാര്‍ എത്തി.
സ്വര്‍ണ്ണമോ, മീറയോ, കുന്തിരിക്കമോ ഒന്നും കാഴ്ചയായി കൊണ്ടുവന്നില്ലെങ്കിലും ആ സന്ദര്‍ശനത്തില്‍ തന്നെ രക്ഷകന്‍ സംപ്രീതനായി.
ഹോറോദോസും സംഘവും കാലമനുസരിച്ച് കോലം മാറി.
എങ്ങനേയും രക്ഷകന്റെ കള്ളക്കളി പൊളിച്ചടുക്കാന്‍ അവര്‍ തീരുമാനിച്ചു.
അതിനവര്‍ ആക്ഷേപങ്ങള്‍ രക്ഷകനെതിരെ ഉന്നയിച്ചു.
1   റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിക്കാന്‍ തീരുമാനം എടുക്കേണ്ടത് ഡല്‍ഹിയിലുള്ള പീലാത്തോസ് അല്ല മോഡിയാണെന്നിരിക്കെ ഈ നാടകം എന്തിന് കോട്ടയത്ത്.
(ഡല്‍ഹിയില്‍ ഈ നാടകം കാണാന്‍ പിതാക്കന്മാര്‍ പോയിട്ട് ഒരു പട്ടിപോലും കാണില്ലെന്നറിയാനുള്ള പുത്തിയൊക്ക ഇതിന്റെ സംവിധായകനുണ്ട് കൂവേ.)
 2  റബ്ബറിന്റെ കാര്യത്തില്‍ എടുക്കാന്‍ പോകുന്ന തീരുമാനം മുന്‍കൂട്ടി അറിഞ്ഞ് നടത്തുന്ന പ്രഹസന നാടകമാണിത്.
(പാവം കേരളാ MP യുടെ നിരാഹാരത്തിന്റെ നാലാം ദിനം അങ്ങേരുടെ ആരോഗ്യത്തില്‍ കുണ്ഠിതനായ മോഡി മാര്‍ച്ച് 31 വരെ ഇറക്കുമതി നിരോധിച്ചില്ലേ ? അതുമാത്രമോ ഇക്കാലമത്രയും അധികാരത്തിലിരുന്ന അപ്പന്‍ ചെറുവിരലനക്കാത്തിടത്തല്ലേ മകനിത് സാധിച്ചത്)
 3   കേരളത്തിലേയ്ക്ക് റബ്ബര്‍ ഇറക്കുമതി നടത്ത്ുന്ന പ്രധാന കമ്പനി രക്ഷകന്റെ കുടുംബത്തിന്റെ വകയാണ്.
(തൊമ്മന്‍ വേറെ തൊപ്പിപ്പാള വേറെ. ഇവിടെ ഏത് രാഷ്ട്രീയക്കാരനാ ബിനാമി ഇടപാടില്ലാത്തത്)
 4    നാമമാത്ര ഭൂരിപക്ഷവുമായി അധികാരത്തിലേറിയ UDF ഗവര്‍മെന്റില്‍ സുപ്രധാന സ്വാധീനം ഉണ്ടായിരുന്നപ്പോള്‍ എന്തേ കര്‍ഷകരെ ഓര്‍ത്തില്ല.
(അതിപ്പോള്‍ തമിഴ്‌നാട്ടുകാരേപ്പോലെ സമ്മര്‍ദ്ദ രാഷ്ടീയം നമ്മുടെ ശൈലിയല്ലല്ലോ. )
ദേ പോയി...........രക്ഷകന്‍ ഉപവാസവും നിര്‍ത്തി സ്ഥലം വിട്ടു.
ഇനിയെന്നാ പറയാനാ......

Monday 18 January 2016

കതിന

തിരുന്നാള്‍ സീസണ്‍ ആരംഭിച്ചു.
കഴിഞ്ഞവര്‍ഷം ഈ സമയത്ത് പലയിടത്തു നിന്നും
കതിനകളുടെ സ്വരം കേള്‍ക്കാമായിരുന്നു.
കേള്‍ക്കുന്ന സ്വരത്തിന്റെ ദിശയനുസരിച്ച് ഏതു പള്ളിയിലാണ് തിരുന്നാള്‍ എന്ന് പറയാന്‍ കഴിയുമായിരുന്നു.
എന്നാല്‍ ഈ വര്‍ഷം ഒരിടത്തുനിന്നും മാലപ്പടക്കിത്തിന്റെയോ കതിനയുടെയോ ശബ്ദം കേള്‍ക്കാനില്ല.
ഇതിന്റെ കാരണമെന്തെന്നറിയണ്ടേ. അതാണ് തമാശ.
എല്ലാ പള്ളികളിലും കരിമരുന്നുപയോഗം നിരോധിച്ചിരിക്കുന്നു.
ആരെന്നല്ലേ. രൂപത ......പാലാ രൂപത
എന്താ കാര്യം....... കഴിഞ്ഞ വര്‍ഷം അരുവിത്തുറ പള്ളിയില്‍ വെടിക്കെട്ടപകടം ഉണ്ടായില്ലേ........അതുകൊണ്ടാണ് പോലും.
അരുവിത്തുറയിലെങ്ങിനാ അപകടമുണ്ടായത്.
സുരക്ഷിതമായി സ്റ്റേഡിയത്തില്‍ നടന്നിരുന്ന പരിപാടി എന്തിനാ ജനക്കൂട്ടത്തിനിടയില്‍ കൊണ്ടുവന്ന് വെച്ച് നടത്തിയത്.
തികച്ചും നിരുത്തരവാദപരമായ ഈ സമീപനമായിരുന്നില്ലേ
ഈ ദുരന്തത്തിനു കാരണം.
O D കുര്യാക്കോസ് എന്ന വ്യക്തിയുടെ ഇടപെടല്‍ കൊണ്ടായിരുന്നു
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വെടിക്കെട്ട് സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. അതിന്റെ പേരില്‍ എത്രപേരുടെ തെറി അങ്ങേര് കേള്‍ക്കേണ്ടിവന്നു.
അതവിടെ നില്ക്കട്ടെ.
അപകട രഹിതമായ കരിമരുന്ന് കലാപ്രകടനത്തിന്റെ ഉത്തമോദാഹരണമാണ് ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന
ചൈനീസ് വെടിക്കെട്ട്. അത്യഗ്രശേഷിയുള്ള സ്‌പോടനങ്ങള്‍ ഉപേക്ഷിച്ച് നയനമനോഹരമായവ മാത്രം ഉള്‍പ്പെടുത്തി
ഈ കലാവിരുന്ന് തുടരാവുന്നതാണ്.
കാശ് കത്തിച്ചു കളയാന്‍ എന്തിനിത്ര ഉത്സാഹമെന്നാണോ.
പറയാം. ഗന്ധകം നല്ലൊരു അണുനാശിനിയാണെന്നാണ് ശാസ്ത്ര മതം.
കൂടാതെ ഉയര്‍ന്ന ശബ്ദത്തിനും ചില സൂക്ഷ്മജീവികളെ നശിപ്പിക്കാന്‍ ശേഷിയുണ്ടത്രേ. അതായത് കരിമരുന്ന് പ്രയോഗം പകര്‍ച്ചവ്യാധികള്‍ തടയാന്‍ കാരണമാകുന്നുണ്ടെന്നാണ് വിവരമുള്ളവര്‍ പറയുന്നത്.
അപ്പോള്‍ നിലവിലുള്ള നിരോധനം പക്വതയില്ലാത്തതാണ്.
ഇവരില്‍ നിന്നൊക്കെ പക്വത പ്രതീക്ഷിക്കുന്നത് തന്നെ പക്വതയില്ലായ്മയായതിനാല്‍ നിര്‍ത്തട്ടെ