Monday 18 January 2016

കതിന

തിരുന്നാള്‍ സീസണ്‍ ആരംഭിച്ചു.
കഴിഞ്ഞവര്‍ഷം ഈ സമയത്ത് പലയിടത്തു നിന്നും
കതിനകളുടെ സ്വരം കേള്‍ക്കാമായിരുന്നു.
കേള്‍ക്കുന്ന സ്വരത്തിന്റെ ദിശയനുസരിച്ച് ഏതു പള്ളിയിലാണ് തിരുന്നാള്‍ എന്ന് പറയാന്‍ കഴിയുമായിരുന്നു.
എന്നാല്‍ ഈ വര്‍ഷം ഒരിടത്തുനിന്നും മാലപ്പടക്കിത്തിന്റെയോ കതിനയുടെയോ ശബ്ദം കേള്‍ക്കാനില്ല.
ഇതിന്റെ കാരണമെന്തെന്നറിയണ്ടേ. അതാണ് തമാശ.
എല്ലാ പള്ളികളിലും കരിമരുന്നുപയോഗം നിരോധിച്ചിരിക്കുന്നു.
ആരെന്നല്ലേ. രൂപത ......പാലാ രൂപത
എന്താ കാര്യം....... കഴിഞ്ഞ വര്‍ഷം അരുവിത്തുറ പള്ളിയില്‍ വെടിക്കെട്ടപകടം ഉണ്ടായില്ലേ........അതുകൊണ്ടാണ് പോലും.
അരുവിത്തുറയിലെങ്ങിനാ അപകടമുണ്ടായത്.
സുരക്ഷിതമായി സ്റ്റേഡിയത്തില്‍ നടന്നിരുന്ന പരിപാടി എന്തിനാ ജനക്കൂട്ടത്തിനിടയില്‍ കൊണ്ടുവന്ന് വെച്ച് നടത്തിയത്.
തികച്ചും നിരുത്തരവാദപരമായ ഈ സമീപനമായിരുന്നില്ലേ
ഈ ദുരന്തത്തിനു കാരണം.
O D കുര്യാക്കോസ് എന്ന വ്യക്തിയുടെ ഇടപെടല്‍ കൊണ്ടായിരുന്നു
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വെടിക്കെട്ട് സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. അതിന്റെ പേരില്‍ എത്രപേരുടെ തെറി അങ്ങേര് കേള്‍ക്കേണ്ടിവന്നു.
അതവിടെ നില്ക്കട്ടെ.
അപകട രഹിതമായ കരിമരുന്ന് കലാപ്രകടനത്തിന്റെ ഉത്തമോദാഹരണമാണ് ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന
ചൈനീസ് വെടിക്കെട്ട്. അത്യഗ്രശേഷിയുള്ള സ്‌പോടനങ്ങള്‍ ഉപേക്ഷിച്ച് നയനമനോഹരമായവ മാത്രം ഉള്‍പ്പെടുത്തി
ഈ കലാവിരുന്ന് തുടരാവുന്നതാണ്.
കാശ് കത്തിച്ചു കളയാന്‍ എന്തിനിത്ര ഉത്സാഹമെന്നാണോ.
പറയാം. ഗന്ധകം നല്ലൊരു അണുനാശിനിയാണെന്നാണ് ശാസ്ത്ര മതം.
കൂടാതെ ഉയര്‍ന്ന ശബ്ദത്തിനും ചില സൂക്ഷ്മജീവികളെ നശിപ്പിക്കാന്‍ ശേഷിയുണ്ടത്രേ. അതായത് കരിമരുന്ന് പ്രയോഗം പകര്‍ച്ചവ്യാധികള്‍ തടയാന്‍ കാരണമാകുന്നുണ്ടെന്നാണ് വിവരമുള്ളവര്‍ പറയുന്നത്.
അപ്പോള്‍ നിലവിലുള്ള നിരോധനം പക്വതയില്ലാത്തതാണ്.
ഇവരില്‍ നിന്നൊക്കെ പക്വത പ്രതീക്ഷിക്കുന്നത് തന്നെ പക്വതയില്ലായ്മയായതിനാല്‍ നിര്‍ത്തട്ടെ
   

No comments:

Post a Comment