Saturday 14 April 2012

അല്പം കുമ്പാസ് കാര്യം

ഛീ............ എഴുന്നേല്‍ക്കടി............
എന്നാ ഊമ്പാനാടി നീയൊക്കെ അവിടെ ഇരിക്കുന്നത്..............
നീയൊക്കെ ഊമ്പുന്ന വെള്ളത്തിന്റെ കാശും പള്ളിയല്ലേടീ കൊടുക്കുന്നത്.............
പറയുന്ന വാടക കൊടുക്കാന്‍ മേലെങ്കില്‍ വേറെ പണിനോക്കടീ..............
ഊമ്പാനല്ലടി പള്ളി കാശ് മുടക്കി കെട്ടിടം പണിതിട്ടിരിക്കുന്നത്.............

അശരീരി കേട്ട ഭാഗ്‌ത്തേക്ക് ഞാന്‍ നോക്കി.

്അതാ രണ്ട് വനിതകള്‍ മുറിയില്‍ നിന്നും ഇറങ്ങി വരുന്നു..............

ഞാന്‍ സൂക്ഷിച്ചു നോക്കി.........
രണ്ടു പേരും എനിക്ക് പരിചയമുള്ളവര്‍...........
ഞാന്‍ അടുത്തേക്ക് ചെന്നു..... സൂക്ഷിച്ചുനോക്കി
കണ്ണുകളില്‍ കനത്ത ഭാരം.........ആശ്വസിപ്പിക്കാന്‍ ആരുമില്ല.....
കൂടി നിന്ന ജനങ്ങളുടെ ഇടയിലൂടെ ഞാനവരെ സമീപിച്ചു.....
ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ.....
സ്‌നേഹം പ്രതിബന്ധമറിയുന്നില്ല.....
ചുറ്റും കൂടി നില്‍ക്കുന്ന ഭക്തജനങ്ങള്‍ക്കിടയിലൂടെ.......തലയും കുനിച്ചവര്‍ നടന്നു നീങ്ങി.......
ആരുടേയും സാമീപ്യം അവരറിയുന്നില്ല...........
അവരുടെ സമീപത്തെത്തിയ എന്നേയും അവര്‍ കണ്ടില്ല........
ഞാന്‍ ശബ്ദമുയര്‍ത്തി വിളിച്ചു........
ജെയ്‌സി.........
സങ്കടകരമായ ഒരു കൂടിക്കാഴ്ച...............
ഞങ്ങള്‍ പരസ്പരം നോക്കി........
കവിഞ്ഞൊഴുകുന്ന നാല് കണ്ണുകള്‍..........
വിങ്ങിപ്പൊട്ടുന്ന രണ്ടു ഹൃദയങ്ങള്‍........
ആരും സംസാരിക്കുന്നില്ല...................
അവരുടെ വേദന എന്റെ ഹൃദയം തകര്‍ക്കുന്നു.......
എന്റെ വേദന അവരുടെ ദുഖം വര്‍ദ്ധിപ്പിക്കുന്നു.........
അവരോടൊപ്പം നടന്ന് പള്ളിമേടയുടെ താഴെയെത്തി.........
അല്‍്പ്പം തിരക്കൊഴിഞ്ഞ ഭാഗത്തേക്ക് ഞങ്ങള്‍ ഒതുങ്ങി നിന്നു.

എന്താണ് ജെയ്‌സി ......എന്താണ് സംഭവിച്ചത് ?
'ഞങ്ങള്‍ വികാരിയച്ചനെ കാണാന്‍ പോയതാ. 

വാടക പുതുക്കിയപ്പോള്‍ ഭീമമായ വര്‍ദ്ധനവായിരുന്നു. 
ഏകദേശം അഞ്ച് മടങ്ങ്. സ്ഥാപനത്തിന്റെ പ്രതിനിധിയായി പരാതി ബോധിപ്പിക്കാന്‍ പോയതാണ് . ' ജെയ്‌സി പറഞ്ഞു.


'എന്നാ പറഞ്ഞാലും ഞങ്ങളുടെ ജാതി തന്നെയാ നല്ലത്. ഞങ്ങളെ നോക്കാന്‍ ഇങ്ങനെ ആരുമില്ലെങ്കിലും...... ഉള്ളവരൊന്നും ഇതുപോലെ പറഞ്ഞ് കേട്ടിട്ടില്ല. 
ഇതുപോലെയൊക്കെ അച്ചന്‍മാര് പറയുവോ?.... 
ഇവര് അച്ചന്‍മാരാണോ ? എന്റെ ഭഗവാനെ.... ' 
ജെയ്‌സിയുടെ സഹപ്രവര്‍ത്തക ശ്രീജയുടെ വാക്കുകള്‍ എന്നെ ലജ്ജിപ്പിച്ചു.
അടുത്തറിയാത്തതിനാല്‍ അച്ചമ്മാരേക്കുറിച്ച് ഇവര്‍ക്കൊക്കെ നല്ല അഭിപ്രായമായിരുന്നു.
'ഏയ്...അദ്ദേഹം നല്ല ഭക്തനും മാന്യനുമാണല്ലോ' എന്റെ കാഴ്ചപ്പാട് ഞാന്‍ പറഞ്ഞു.


'ഹലോ മാഷേ എന്താ പള്ളിമുറ്റത്ത് പതിവില്ലാതെ ?' പള്ളിക്കെട്ടിടത്തില്‍ കച്ചവടം നടത്തുന്ന കുര്യാച്ചനാ ചോദിച്ചത്.
'അതെന്താടോ എനിക്കൊക്കെ പള്ളിമുററത്തും കേറത്തില്ലേ ? ഇതൊന്നും ഒരുത്തന്റേം തന്തേടെ വകയല്ലല്ലോ.' ഞാന്‍ തട്ടിവിട്ടു.
'അത് സ്വന്തം പള്ളി മുറ്റത്ത് ചെന്ന് മാഷ് ചോദിച്ചാല്‍ മതി. 

അരുവിത്തുറപ്പള്ളി ഇപ്പോള്‍ ചില തന്തമാരുടേയും അവരുടെ മക്കളുടേയും സ്വന്തമാ.' കുര്യനും വിട്ടില്ല.


'മനസ്സിലായി....... പള്ളിക്കാര് വാടക കൂട്ടിയതിന്റെ ദേഷ്യമല്ലേ തനിക്ക്' ഞാന്‍ ചോദിച്ചു.


'ഇതാ പറയുന്നത് വാദ്ധ്യാമ്മാര്‍ക്ക് വിവരമില്ലെന്ന്. തനിക്കറിയാമോ കെട്ടിട ഉടമസ്ഥന്‍ കാലാകാലങ്ങളില്‍ വാടക കൂട്ടുന്നതിനോട് ഇവിടെയാര്‍ക്കും എതിര്‍പ്പില്ല.
വാണിജ്യാവശ്യത്തിനു നിര്‍മ്മിച്ച് നല്‍കിയിരിക്കുന്ന കടമുറികളിലെ വാടകക്കാര്‍ക്ക്, 
നാട്ടില്‍ നിലവിലുള്ള സാമാന്യനീതിക്കു നിരക്കുന്ന വാടകവര്‍ദ്ധനവ്, 
മൂന്നു വര്‍ഷം കൂടുമ്പോള്‍ 15% എന്നതാണ്. അതാണ് പരക്കെ അംഗീകരിച്ചിരിക്കുന്ന നിയമവും. പണത്തിന് അത്യാഗ്രഹം പിടിച്ചവര്‍ ഒരോ വര്‍ഷവും 5% വാടക വര്‍ദ്ധനവ് ആവശ്യപ്പെടും. പിറ്റെ വര്‍ഷം വര്‍ദ്ധിപ്പിച്ച മൊത്തവാടകയുടെ 5% മാണ് കൂട്ടുക. 
അങ്ങിനെ വരുമ്പോള്‍ മൂന്നു വര്‍ഷത്തിനുശേഷം 15% വര്‍ദ്ധിപ്പിച്ചെടുക്കുന്നതിനു പകരം 
20% വര്‍ദ്ധനവ് വരുത്താന്‍ കെട്ടിട ഉടമയ്ക്ക് സാധിക്കുന്നു. 
പാലാ രൂപതയുടെ സാന്തോം കോംപ്ലക്‌സില്‍ ഈ വിദ്യയാണ് സ്വീകരിച്ചിരിക്കുന്നത്. 
അച്ചന്‍മാര് ഇത്തരത്തില്‍ വാടക പിരിക്കുമ്പോള്‍ അതു തെറ്റല്ലല്ലോ. 
അന്യായമായി വാങ്ങുന്നതിന് പറഞ്ഞു കുമ്പസാരിക്കുകയും വേണ്ട.
'അച്ചന്‍മാര് ഈ കാശ് വാങ്ങി അവരുടെ വീട്ടില്‍ കൊണ്ടുപോകുന്നില്ലല്ലോ' ഞാന്‍ അവരെ ന്യായീകരിച്ചു.


'വികാരിയച്ചന്‍ വന്നു കയറിയപ്പോഴേ 
മുറ്റത്തു വിരിച്ചിരുന്ന പഴയടൈല്‍സ് എല്ലാം എടുത്ത് പൊക്കം വിട്ട് നല്ല സ്റ്റൈലന്‍ ടൈല്‍സ് ഇട്ടു. പള്ളി മേടയെല്ലാം ബാംബു കര്‍ട്ടനിട്ട് മന്ത്രിമന്ദിരം പോലെ മോടി പിടിപ്പിച്ചു. 
നടയ്ക്കല്‍ ഭാഗത്ത് ഒരു മല വാങ്ങി പാവങ്ങള്‍ക്ക് വീടുവയ്ക്കാന്‍ പദ്ധതി ഇട്ടു. ഭീമാകാരന്‍മായ കല്ലുകള്‍ യന്ത്രകൈയ്യില്‍ നിന്ന് താഴേക്ക് പിടിവിട്ടുപോയാല്‍ താഴ് വാരങ്ങളിലുള്ളവരുടെ കഥതീരും എന്നു മനസ്സിലായപ്പോള്‍ 
എതിര്‍പ്പിനെ തുടര്‍ന്ന് ആ പ്രോജക്റ്റ് വേണ്ടെന്നു വച്ചു. പാവം പാവങ്ങള്‍... അവിടെ തേക്കു വച്ചിരിക്കുകയാണിപ്പോള്‍...ഇത് മറ്റൊരു രംഗം.
ഇപ്പോ പള്ളികെട്ടിടത്തിലിരിക്കുന്ന കശ്മലന്‍മാര്‍ക്ക് എത്രയാ വാടക?

അത് പണ്ട് നിശ്ചയിച്ചതല്ലേ... അതില്‍ നിന്ന് മൂന്നു വര്‍ഷം കൂടുമ്പോള്‍ 15 ശതമാനം വര്‍ദ്ധിപ്പിച്ചു പോരുന്നു. നടത്തുകൈക്കാരന്‍ മറുപടി നല്‍കി.

ഇപ്പോഴത്തെ തുകവച്ചു നോക്കുമ്പോള്‍ നമ്മുടെ വാടക വളരെ കുറവല്ലേ........ നമ്മക്കും കൂട്ടിയേക്കാം... മാമോനാണേ ആവശ്യവുമുണ്ട്....

എതിര്‍പ്പു വരിയേലേ അച്ചോ.....

എന്നാ എതിര്‍പ്പാ..... പള്ളിയോടോ....... അരുവിത്തുറ വല്യച്ചനോടോ...... ഒന്നു പോടാ കൂവേ..... പൊത്തകം എടുത്തോണ്ടു വാടാ.....

കണക്കന്‍ വാടകക്കാരുടെ രജിസ്റ്റര്‍ കൊണ്ടുവന്നു.

900 ക്കാരെല്ലാം 2000, ..... 1200 കാരെല്ലാം 2500, ....... 3600 കൊടുക്കുന്ന ബാങ്കിംഗ് സ്ഥാപനം ചതുരശ്രഅടിവച്ചു കണക്കാക്കുമ്പോള്‍ 32,000.

തീരുമാനിക്കപ്പെട്ടു കഴിഞ്ഞു.

നിങ്ങളു നോട്ടീസ് കൊട്.... ബാക്കി കാര്യം ഞാന്‍ നോക്കിക്കോളാം.....

കുതിരപ്പുറത്തുപോകുന്ന വല്യച്ചന്‍, മലമടക്കുകളിലെ ഭീകരസര്‍പ്പങ്ങളുടെയെല്ലാം വായിലേയ്ക്ക് തന്റെ കുന്തം കുത്തിയിറക്കിയപോലെ, നിലവിലുള്ള വാടകക്കാരുടെയെല്ലാം വായിലേയ്ക്ക് പള്ളികുന്തം കുത്തിയിറക്കി.

ചെന്നു പരാതി പറഞ്ഞവരോടെല്ലാം അഹങ്കാരവും ധിക്കാരവും നിറഞ്ഞ സമീപനം
'കാശ് അടച്ചിട്ടു പോടാ.. നയാ പൈസാ കുറക്കില്ല' എന്നു വികാരി.
'അതെങ്ങനയാ അച്ചോ.... ഒരു ന്യായവും ഇല്ലാത്ത കൂട്ടാണല്ലോ' എന്നു പറയാന്‍ മുതിര്‍ന്നവരോട്
'ധിക്കാരം പറയുന്നോടാ... താക്കോലു വെച്ചിട്ടു പൊയ്‌ക്കോ'.... എന്ന് ദൈവത്തിന്റെ പ്രതിപുരുഷന്‍!!

കുറെ പ്രാഞ്ചിയേട്ടന്‍മാര്‍ കമ്മറ്റിക്കാരായി ഉണ്ട്. 
അര്‍മാദിച്ചു നടന്ന നല്ലകാലത്ത് തൂണിന്റെ മറവിലും നാര്‍ത്തെക്‌സിലുമിരുന്നു ബലിയര്‍പ്പണത്തില്‍ പങ്കുകൊണ്ടവര്‍ 
ഇന്ന് ആണ്‍പെണ്‍ അതിര്‍വരമ്പിനരികെ കുര്‍ബാന പുസ്തകവുമായി നിന്ന് 
കണ്ണാടിയൊക്കെ ഫിറ്റ് ചെയ്ത്, ശേഷം ചെല്ലാന്‍ പഠിക്കുന്നു. 
നല്ലതു തന്നെ. പഠിക്കട്ടേ...'


കുര്യാച്ചന്‍ ഒന്നു തണുത്ത സമയത്ത് വനിതാ പ്രശ്‌നത്തിലേക്ക് ഞാന്‍ കടന്നു ചോദിച്ചു.


'ജെയ്‌സി, ആവശ്യമില്ലാതെ വികാരി നിങ്ങളെ ചീത്ത വിളിച്ചു. 
കൂടെവന്ന ശ്രീജക്ക് അത് വല്ലാതെ ഫീല്‍ ചെയ്തു.
അച്ചന്റെ പേരില്‍ മാനസിക പീഢനത്തിന് കേസ് കൊടുത്താലോ?'
'ശരിക്കും അതാണ് ചോയ്യേണ്ടത്. എങ്കില്‍ സ്ത്രീകളോടെങ്കിലും മാന്യമായി സംസാരിക്കുമല്ലോ. ഞങ്ങള്‍ അതിനു തയ്യാറായാല്‍ സഹായിക്കാന്‍ പലരുംസന്നദ്ധരാണ്. 

അപ്പോള്‍ ഈ പള്ളിമുട്ടന്മാരൊന്നും അച്ചന്റെ കുടെ ഉണ്ടാവില്ല. 
പിന്നെ 'ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങള്‍ പൊറുക്കുന്നപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും പൊറുക്കണമേ' എന്ന് എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് പൊറുക്കുന്നു' ജെയ്‌സി പറഞ്ഞു.
'ഞാനും ആ അഭിപ്രായക്കാരിയാണ്' ശ്രീജയും പറഞ്ഞു.
'കൊള്ളാം ഇതാണ് ദൈവികത. കത്തനാമ്മാര് കണ്ടു പഠിക്കട്ടേ' 

എന്റെ ആത്മഗതം അല്പം ഉറക്കെയായിപ്പോയി.

1 comment:

  1. ......"ജെയ്‌സി, ആവശ്യമില്ലാതെ വികാരി നിങ്ങളെ ചീത്ത വിളിച്ചു.
    കൂടെവന്ന ശ്രീജക്ക് അത് വല്ലാതെ ഫീല്‍ ചെയ്തു.
    അച്ചന്റെ പേരില്‍ മാനസിക പീഢനത്തിന് കേസ് കൊടുത്താലോ?'
    'ശരിക്കും അതാണ് ചോയ്യേണ്ടത്. എങ്കില്‍ സ്ത്രീകളോടെങ്കിലും മാന്യമായി സംസാരിക്കുമല്ലോ. ഞങ്ങള്‍ അതിനു തയ്യാറായാല്‍ സഹായിക്കാന്‍ പലരുംസന്നദ്ധരാണ്.
    അപ്പോള്‍ ഈ പള്ളിമുട്ടന്മാരൊന്നും അച്ചന്റെ കുടെ ഉണ്ടാവില്ല.
    പിന്നെ 'ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങള്‍ പൊറുക്കുന്നപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും പൊറുക്കണമേ' എന്ന് എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് പൊറുക്കുന്നു' ജെയ്‌സി പറഞ്ഞു.
    'ഞാനും ആ അഭിപ്രായക്കാരിയാണ്' ശ്രീജയും പറഞ്ഞു.
    'കൊള്ളാം ഇതാണ് ദൈവികത. കത്തനാമ്മാര് കണ്ടു പഠിക്കട്ടേ'
    എന്റെ ആത്മഗതം അല്പം ഉറക്കെയായിപ്പോയി."

    കൊണ്ടാല്‍ പഠിക്കില്ലാത്തവര്‍ കണ്ടാല്‍ പഠിക്കുമോ?
    (അല്മായശബ്ദത്തിലും ഈ കമന്റ് കൊടുത്തിട്ടുണ്ട്‌)

    ReplyDelete