Friday 6 April 2012

രക്ഷിതാക്കളറിയാന്‍ - 9


''മനുഷ്യയന്ത്രത്തിന് സ്വയം നന്നാക്കാനും കേടുപാടുകള്‍ തീര്‍
ക്കാനും സമയം അനുവദിക്കുന്ന വിധം ദഹനേന്ദ്രിയത്തിനു പൂര്‍ണ
വിശ്രമം നല്‍കണം. അത്തരം ഉപവാസമാണു നമുക്കാവശ്യം.'' മാഷ് പറഞ്ഞു.
''ഉപവാസം നോമ്പുകാലത്തുമാത്രമായി ചുരുക്കാതെ വര്‍ഷം മുഴുവനുമാക്കി മാറ്റുവാനുള്ള എളുപ്പവഴി പറഞ്ഞുതരാമോ മാഷേ ?'' റോണി ആരാഞ്ഞു.
''ദിവസം 6 തവണ പ്രകാരം 7 ദിവസം = 42 തവണ നാം ഭക്ഷണം കഴിക്കുന്നു. ഇത് 36 തവണകളായി ചുരുക്കണമെന്ന് മാത്രമാണ് എനിക്കു പറയാനുള്ളത്.'' മാഷ് ഗൗരവപൂര്‍വം പറഞ്ഞു.
''അതിനെന്താ, എല്ലാ ദിവസവും കടുംകാപ്പി വേണ്ടെന്നു വയ്ക്കാം. അപ്പോള്‍ 5 x 7 = 35 ആയില്ലേ ?'' റോണിയിലെ ഗണിത
ശാസ്ത്രജ്ഞന്‍ ഉണര്‍ന്നു.
''കൊള്ളാം. എല്ലാക്കാര്യത്തിലും നമ്മള്‍ മലയാളികള്‍ക്കു കുറുക്കുവഴികളാണ്.'' മാഷ് പറഞ്ഞു.
''ആഴ്ചയിലെ ഏഴു ദിനങ്ങളില്‍ ഇഷ്ടമുള്ള ഒരു ദിനം ഉപവാസ ത്തിനായി തെരഞ്ഞെടുക്കുക. ചൊവ്വയോ വെള്ളിയോ ആണ് ലാഭ
കരം. കാരണം ഈ ദിവസങ്ങളില്‍ നമ്മുടെ നാട്ടില്‍ സദ്യകള്‍ വിരളമാണല്ലോ. വെള്ളിയാഴ്ചയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ വ്യാഴാഴ്ച വൈകിട്ട് 8 മണിക്കുമുമ്പ് അത്താഴം കഴിക്കാന്‍ ശ്രദ്ധിക്കുക. സൂര്യനസ്ത മിക്കുന്നതിനുമുമ്പ് അത്താഴം കഴിക്കുന്നത് അഭികാമ്യമെന്നാണ് ആചാര്യമതം. കഴിയുമെങ്കില്‍ നേരത്തെ കിടന്നുറങ്ങുക.
''വെള്ളിയാഴ്ച രാവിലെ എഴുന്നേല്ക്കുമ്പോള്‍ രണ്ടു ഗ്ലാസ് വെള്ളം കുടിക്കുക. കടുംകാപ്പിക്ക് പകരം വെള്ളം കുടിച്ചു ശീലിക്കുന്നത് നല്ലതാണ്. ദിനചര്യകളൊക്കെ അന്നും പതിവുപോലെ. കഠിനവ്യായാമങ്ങള്‍ ഒഴിവാക്കണം. കഠിനാധ്വാനത്തില്‍ ഏര്‍പ്പെടാതിരി
ക്കുന്നതും നന്ന്.
''ഉപവാസത്തിന്റെ തുടര്‍ന്നുള്ള മണിക്കൂറുകളില്‍ ദാഹം അനുഭവപ്പെടുന്നതനുസരിച്ച് വെള്ളം കുടിക്കുക. ഒന്നിലേറെ ദിവസങ്ങള്‍ ഉപവസിക്കുമ്പോള്‍ അല്പം ഉപ്പുകൂടി വെള്ളത്തില്‍ ചേര്‍ക്കുന്നത് നന്നാ
യിരിക്കും. ഒരുപക്ഷേ ആദ്യത്തെ ആഴ്ച മൂന്നുനാലു മണിയോടെ തളര്‍
ച്ചയും അസ്വസ്ഥതയും തോന്നിയേക്കാം. ഓര്‍മിക്കുക, വാശി വേണ്ട. ഇതു നേട്ടത്തിലേക്കുള്ള ആദ്യചുവടാണ്. എപ്പോള്‍ ബുദ്ധിമുട്ട് തോന്നിയാലും അപ്പോള്‍ ഉപവാസം അവസാനിപ്പിക്കുക. എപ്പോള്‍
അവസാനിപ്പിച്ചാലും കരിക്കു വെള്ളമോ പഴച്ചാറോ കഞ്ഞിവെള്ളമോ പോലെ ദ്രാവകാവസ്ഥയിലുള്ളവ കഴിക്കുന്നതാണുത്തമം.
''അടുത്തയാഴ്ച നിങ്ങള്‍ക്കു കൂടുതല്‍ സമയം പിടിച്ചു നില്ക്കാ
നാവും. ഇപ്രകാരം ഏതാനും ആഴ്ചകൊണ്ട് 24 മണിക്കൂര്‍ ഉപവസിക്കാന്‍ പ്രാപ്തി നേടാം. അങ്ങനെ കഴിയുന്നവര്‍ വെള്ളിയാഴ്ച രാത്രി 8 മണിക്ക് ഉപവാസം അവസാനിപ്പിച്ച് കഞ്ഞി പഴങ്ങള്‍ മുതലായ ലഘുഭക്ഷണങ്ങള്‍ മാത്രം കഴിച്ച് നേരത്തെ കിടന്നുറങ്ങുക.''
''പറയാന്‍ എന്തെളുപ്പം. ചെയ്യാന്‍ മാഷിനു പറ്റുമോ ?'' റോണി വിടാന്‍ ഭാവമില്ല.
''തീര്‍ച്ചയായും. എന്താ സംശയം,'' മാഷ് പറഞ്ഞു. ''കഴിഞ്ഞ 10 വര്‍ഷമായി എല്ലാ വെള്ളിയാഴ്ചയും ഞാന്‍ ഉപവസിക്കുന്നുണ്ട്. 7 വര്‍ഷമായി എന്റെ ഭാര്യയും. അതു മാത്രമല്ല നിങ്ങളെപ്പോലെയുള്ള നിരവധിപ്പേരെ ഇതിനു പ്രേരിപ്പിക്കാനും എനിക്കു കഴിഞ്ഞിട്ടുണ്ട്.''
''ആരു പറഞ്ഞാണ് മാഷ് ഉപവാസം തുടങ്ങിയത് ?'' അച്ചു ചോദിച്ചു.
''ആരും പറഞ്ഞിട്ടല്ല ഇതു തുടങ്ങിയത്. ആറുമാസംതോറും പനിബാധിച്ച് ആശുപത്രിയില്‍ ഒരാഴ്ച കിടക്കുന്ന പതിവ് എനിക്കുണ്ടാ
യിരുന്നു. പ്രതിരോധശേഷി വളരെക്കുറവ്. ഒരു ഉള്‍വിളി അല്ലെങ്കില്‍ ഒരു പരീക്ഷണം എന്നും പറയാം. മുസ്ലീം സഹോദരന്മാരുടെ നോമ്പും മഹാത്മാഗാന്ധിയുടെ ഉപവാസചരിത്രവുമൊക്കെ ഏറെ സ്വാധീനി
ച്ചിട്ടുണ്ട്. എന്തായാലും കഴിഞ്ഞ 10 വര്‍ഷമായി എനിക്ക് ആശുപത്രിയില്‍ പോകേണ്ടി വന്നിട്ടില്ല.'' മാഷ് പറഞ്ഞുനിര്‍ത്തി.
''ഇതുപോലെയുള്ള വേറെ പരീക്ഷണങ്ങള്‍ വല്ലതുമുണ്ടോ മാഷേ.'' മീരമോളാണു ചോദിച്ചത്.
''ഉണ്ടല്ലോ മോളേ, കേള്‍ക്കാന്‍ താല്പര്യമുണ്ടെങ്കില്‍ പറയാം.'' മാഷ് ഉത്സാഹത്തോടെ പറഞ്ഞു.
''സമയമേറെയായി മാഷേ... ഇനി നമുക്ക് ഊണു കഴിഞ്ഞ്
തുടരാം.'' മഞ്ജു പറഞ്ഞു.
തുടരും.......

No comments:

Post a Comment