Thursday 16 July 2015

കാലം മാറി മോനേ ദിനേശാ.....

സാഹിത്യ വിമര്‍ശം ദ്വൈമാസികയില്‍ ശ്രീ. ജോണി ജെ പ്‌ളാത്തോട്ടം ഒരുക്കിയിരിക്കുന്ന കവര്‍ സ്‌റ്റോറി  കേരള ജനതയെ
ഹിപ്‌നോട്ടിക് സജഷന്റെ പിടിയില്‍ നിര്‍ത്തിയ രണ്ട ്
മഹാരഥന്മാരുടെ കഥയാണെന്നെനിക്കു തോന്നുന്നു.
രാഷ്ട്രീയ  നഭസ്സില്‍ മുടിചൂടാമന്നനായിരുന്ന EMS ഉം
മലയാള സാഹിത്യത്തിലെ കരുത്തനായ മുകുന്ദനും.

ഒന്നു രാഷ്ട്രീയത്തിലെ വിഗ്രഹമെങ്കില്‍ മറ്റൊന്ന് സാഹിത്യത്തിലെ വിഗ്രഹം.
രണ്ടു വിഗ്രഹങ്ങള്‍ കൂട്ടി മുട്ടിയെന്നും എന്നാല്‍ തീയോ പുകയോ കാണാനായില്ലെന്നും കവര്‍ കഥാകാരന്‍ പരിതപിക്കുന്നു.

പാര്‍ട്ടിയേയും പാര്‍ട്ടിയുടെ പിതൃവിഗ്രഹമായ EMS നേയും 101 വെട്ടു വെട്ടിയിട്ടും CPM മുകുന്ദനെ വെറുതെ വിട്ടത് എന്തുകൊണ്ട് ?

വര്‍ഷങ്ങള്‍ക്ക് മുമ്പ് 1999 ല്‍ M മുകുന്ദന്‍ എഴുതിയ കേശവന്റെ വിലാപങ്ങള്‍ എന്ന നോവലിലാണത്രേ EMS നോട് അദ്ദേഹം ഈ കടുംകൈ ചെയ്തത്.
എന്നിട്ടും CPM മുകുന്ദനെതിരെ ഒരക്ഷരം ഉരിയാടാതിരുന്നതിന് കാരണമെന്തെന്ന് ആനുകാലിക കൊലപാതക രാഷ്ട്രീയത്തിന്റെ ഉദാഹരണങ്ങള്‍ മുന്‍നിര്‍ത്തി ലേഖനം വിവരിക്കുന്നു.

ഒരുപക്ഷേ ഇവരാരും ഈ കൃതി വായിച്ചിട്ടുണ്ടാവില്ലെന്നും (വായിക്കാത്തതിനു കാരണം നോവലിന്റെ പേര് കേശവന്റെ വിലാപങ്ങള്‍ എന്നായതുകൊണ്ടാണെന്നും പാര്‍ട്ടിക്ക് ഇപ്പോള്‍ ആരുടേയും വിലാപങ്ങളോട് താല്പ്പര്യമില്ലെന്നും) അഥവാ ആരെങ്കിലും വായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കൊന്നും മനസിലായിട്ടുണ്ടാവില്ലെന്നും ആണ് ആരോപണങ്ങള്‍.

'മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനേപ്പോലെ നിന്‍മുഖം' എന്ന കുഞ്ചന്‍നമ്പ്യാര്‍ ശൈലിയാണ് മുകുന്ദന്‍ നോവല്‍ രചനയില്‍ സ്വീകരിച്ചതെന്നാണ് വിവക്ഷ.
ഒരിക്കല്‍ വായിച്ചു മറന്ന പ്രസ്തുത നോവല്‍ ഒരിക്കല്‍ കൂടി വായിക്കാന്‍ ഈ ലേഖനം എന്നെ പ്രേരിപ്പിക്കുന്നു.

ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നതുപോലെയാണ് കാര്യങ്ങള്‍ എന്നുതന്നെയിരിക്കട്ടെ ഈ വൈകിയ വേളയില്‍ അദ്ദേഹം ഈ ഉദ്യമത്തിന് തുനിഞ്ഞതിന്റെ പിന്നിലെ ചേതോവികാരമെന്താണ് ?

ഇദ്ദേഹം വി.എസ്സ് പക്ഷമോ പിണറായി പക്ഷമോ ?

പൊതു സമൂഹത്തെക്കറിച്ച് മുകുന്ദന്‍ തന്റെ നോവലില്‍ 1999ല്‍ വിവരിച്ചു എന്ന് ലേഖകന്‍ അവകാശപ്പെടുന്നതൊന്നുമല്ല പിന്നീടുണ്ടായത്.
പിന്നീടങ്ങോട്ട് രോഗാതുരമായത് നേതൃത്വമായിരുന്നില്ലേ.

വിവേകം നശിച്ച ഭക്തിക്കൂട്ടമായി പാര്‍ട്ടി സമൂഹത്തെ വിലയിരുത്തിയതും തെറ്റി. ഗൗരിയമ്മയുടേയും എം.വി രാഘവന്റേയും ഗതിയല്ലല്ലോ വി.എസ്സിന്.

പശുവും ചത്ത് മോരിന്റെ പുളിയും പോയി എന്ന് പഴമക്കാര്‍ പറയുന്നപോലെയു്ള്ള പ്രാധാന്യമേ ഇപ്പോള്‍ ഈ വിഷയത്തിനുള്ളു.

EMS നെപ്പറ്റിയോ, EK നയനാരെപ്പറ്റിയോ, AKG യേപ്പറ്റിയോ ആരെങ്കിലും എന്തെങ്കിലും എഴുതിയാല്‍ കാളപെറ്റെന്നു കേള്‍ക്കുമ്പോഴേ കയറെടുക്കുന്ന സ്വഭാവം പാര്‍ട്ടിക്കാര്‍ക്കില്ല.

കാലം മാറി മോനേ ദിനേശാ......



Saturday 4 July 2015

വരം

ഞാന്‍ നാലാം ക്‌ളാസ്സില്‍ കൊണ്ടൂര്‍ ഗവ. എല്‍.പി.എസ്സില്‍
(പ്‌ളാശനാന്‍ ഗവ. എല്‍.പി.എസ്സിന്റെ പേര് അന്നങ്ങിനെയായിരുന്നു) പഠിക്കുന്ന കാലം,
എന്റെ അപ്പന്‍ കയ്യാണിയില്‍ മത്തായി സാറായിരുന്നു ഹെഡ്മാസ്റ്റര്‍.
വീട് അടുത്തായിരുന്നതിനാല്‍ ഉച്ചയൂണ് വീട്ടിലായിരുന്നു.
ഒരു ദിവസം ഞാന്‍ ഊണ് കഴിഞ്ഞ് മടങ്ങി വരുമ്പോള്‍
എന്റെ ക്‌ളാസ്സിലെ മൂന്നു ചേട്ടന്മാര്‍ എന്റെ വരവും കാത്ത്
വഴിയരികിലുള്ള ചേറ്റുകുളംകാരുടെ വീടിനു മുമ്പില്‍ നില്ക്കുന്നു.
പയ്യനായ എന്നെയും കൂട്ടി അവര്‍ ആ വീട്ടിലെ ചാമ്പയില്‍ കേറി ചാമ്പങ്ങ പറിച്ചു.
 മടങ്ങാന്‍ തുടങ്ങിയപ്പോഴാണ് ഞങ്ങള്‍ ആ കാഴ്ച കണ്ടത്.
മത്തായി സാര്‍ അതാ ഊണ് കഴിഞ്ഞ് മടങ്ങി വരുന്നു.
ഞങ്ങള്‍ ഒരു തെങ്ങുംകുറ്റിക്ക് മറഞ്ഞിരുന്നു.
അദ്ദേഹം കടന്നു പോയി. ഞങ്ങള്‍ക്ക് സമാധാനമായി .
ഉച്ച കഴിഞ്ഞ് ക്‌ളാസ്സ് ആരംഭിച്ചയുടനെ ഞങ്ങള്‍ നാലുപേരേയും ഓഫീസിലേക്ക് വിളിപ്പിച്ചു ചോദ്യം ചെയ്തു.
മറ്റു മൂന്നുപേര്‍ക്കും കിട്ടിയതിനേക്കാള്‍ രണ്ടടി കൂടുതല്‍ എനിക്കു കിട്ടി.
അങ്ങനെ എത്ര അടികള്‍ മേടിച്ചാണ് അക്കാലത്ത് കുട്ടികള്‍ പഠിച്ചിരുന്നത്.
അവരുടെ മക്കളുടെ കാലമാണിന്ന്.
ഇന്നത്തെ സ്ഥിതിയെന്താ.
കുട്ടിയെ തൊട്ടുനോവിക്കാനോ എന്തിനേറെ ഒന്നു വഴക്കുപറയാന്‍ പോലുമോ  അദ്ധ്യാപകര്‍ക്ക ് അനുവാദമില്ല,
അവര്‍ എന്തു പോക്രിത്തരം കാണിച്ചാലും അദ്ധ്യാപകര്‍ ശിക്ഷിക്കാന്‍ പാടില്ല. വഴക്ക് പറഞ്ഞാല്‍ മാനസിക പീഢനത്തിനും,
ഒരു നുള്ളെങ്കിലും കൊടുത്താല്‍ ശാരീരിക പീഢനത്തിനും അദ്ധ്യാപകനെതിരെ കേസ്സുകൊടുക്കാവുന്ന നിയമ പരിരക്ഷയാണ് കുട്ടികള്‍ക്ക്.
ഈ നിയമമൊക്കെ കൊണ്ടുവന്നവന്‍ ആരാണോ ആവോ.
സായിപ്പിന്റെ നാട്ടിലെ നിയമം കണ്ടാവാം ഇതൊക്കെ ഇവിടെയും കൊണ്ടുവന്നത്.
അവരുടെ നാട്ടിലെ നല്ല നിയമങ്ങള്‍ പലതും ഇവിടൊട്ട് ഇല്ലതാനും.
ഇപ്പോള്‍ ഇതൊക്കെ പറയാനെന്താ കാര്യമെന്നല്ലേ....
നമ്മില്‍ പലരേയും വല്ലാതെ വേദനിപ്പിക്കുന്ന ഒരു സംഭവം ഈ അടുത്ത കാലത്ത് നമ്മുടെ നാട്ടിലുണ്ടായി .
എല്‍.പി സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടിയെ, അവന്റെ കുസൃതികൊണ്ട് മടുത്ത് ക്‌ളാസ്സ്ടീച്ചര്‍ ഒന്നു നുള്ളി.
അവനൊരു പ്രശ്‌നവുമില്ലായിരുന്നു പരാതിയുമില്ലായിരുന്നു.
പക്ഷേ അന്ന് വീട്ടിലെത്തിയപ്പോള്‍ അവന്റെ വെളുത്ത കുഞ്ഞിക്കൈയില്‍ ഒരുചുമപ്പ് പാട് കണ്ട പിതാവ് കാര്യമന്വേക്ഷിച്ചു.
അമ്പമ്പോ പിന്നെയായിരുന്നു പൊടിപൂരം.
തന്റെ മകനെ നുള്ളിയ ടീച്ചറിനെ ഒരു പാഠം പഠിപ്പിച്ചേ ഇനി പച്ചവെള്ളം കഴിക്കൂ.
(ഇംഗ്‌ളീഷ് മീഡിയം സ്‌കൂളില്‍ പുറം നോക്കി ചവിട്ടിയാലും പരാതിയില്ല കേട്ടോ)
അടുത്ത ദിവസം സ്‌കൂളിലെത്തിയ രക്ഷാകര്‍ത്താവ് ടീച്ചറിനെതിരേ പരാതി കൊടുത്തു.
മേലാപ്പീസില്‍ നിന്നും അന്വേക്ഷണ ഉത്തരവെത്തി.
അന്വേക്ഷണ ഉദ്യോഗസ്ഥര്‍ ടീച്ചറോട് കോംപ്രമൈസ്ിലെത്തിയില്ലെങ്കില്‍ കോടതി വരാന്ത നിരങ്ങേണ്ടി വരുമെന്ന് മു്ന്നറിയിപ്പ് കൊടുത്തപ്പോള്‍ ടീച്ചര്‍ വഴങ്ങി.
രക്ഷിതാവിനെ കണ്ടു. അയാള്‍ അമ്പിനും വില്ലിനും അടുക്കില്ല.
ടീച്ചറിനെ കോണാന്‍ ഉടുപ്പിച്ചേ അടങ്ങൂ.
അവസാനം പലരുടേയും സമ്മര്‍ദ്ദത്തിനു വഴങ്ങി അയാള്‍ മുന്നോട്ട് വെച്ച വ്യവസ്ഥയിതാണ്.
കുട്ടിയോട് ടീച്ചര്‍ ക്ഷമ പറയണം.
ഒരയ്യോപാവം ടീച്ചര്‍.
അവസാനം അത.... ആ മഹാപാതകം സംഭവിച്ചു.
ടീച്ചര്‍ തന്റെ വിദ്യാര്‍ത്ഥിയോട് ക്ഷമ പറഞ്ഞ് കണ്ണീരോടെ ഓഫീസ് വിട്ടു.
അങ്ങനെ ഒരപ്പന്‍ വരം ഇരന്നു വാങ്ങി.



















നായ

നിങ്ങള്‍ക്കു നേരേ കുരയ്ക്കുന്ന പട്ടികള്‍ക്കിട്ടെല്ലാം കല്ലെറിയാന്‍ നിന്നാല്‍ ലക്ഷ്യത്തിലെത്താന്‍ നിങ്ങള്‍ക്കു കഴിഞ്ഞെന്നു വരില്ല.
വിവരമുള്ള ആരോ ഇങ്ങനെ പറഞ്ഞിട്ടുണ്ട്.
കുരയ്ക്കുന്ന പട്ടികള്‍ കടിക്കാറില്ലെന്നാണ് പറച്ചില്‍.
അതുകൊണ്ടാകാം പട്ടികള്‍ കടിക്കുകയും
ചില പട്ടിസ്‌നേഹികള്‍ കുരയ്ക്കുകയും ചെയ്യുന്നത്.

പേഴ്‌സണലായി പറഞ്ഞാല്‍, അലഞ്ഞു തിരിയുന്ന മുഴുവന്‍ പട്ടികളേയും വെടിവെച്ച് കൊല്ലണമെന്ന അഭിപ്രായമാണെനിക്ക്.
അതിനു കഴിയില്ലെങ്കില്‍ ക്ഷുദ്രപ്രയോഗവുമാകാം.

സ്‌കുളില്‍ പോകുന്ന എത്ര കുട്ടികളാണ് പട്ടികളെ കണ്ട് പേടിച്ച് നിലവിളിച്ച് റോഡരികിലുള്ള വീടുകളില്‍ ഓടിക്കേറുന്നത ്.
കാഞ്ഞിരത്തിന്റെ വേരിട്ട് വേവിച്ച ഇറച്ചി പട്ടിശല്ല്യമുള്ള സ്ഥലങ്ങളില്‍ വിതറിയാല്‍ ശമനമുണ്ടാകും എന്ന് പറയുന്നു,ഫ്യൂറിഡാനും പറ്റിയേക്കും.

നായയെന്നു കേട്ടാലഭിമാന പൂരിതമായിക്കോ നിന്‍ അന്തരംഗം
കില്ലപ്പട്ടിയെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍

ആദരാഞ്ജലികള്‍

നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.
ഒരു വണ്ടി വാങ്ങിയാല്‍ ഡ്രൈവിംഗ് പഠിപ്പിക്കുന്ന കാര്യം ഞങ്ങളേറ്റു എന്ന് എന്റെ ചില സുഹൃത്താശാന്മാര്‍ പറഞ്ഞത് വിശ്വസിച്ച് 94 മോഡല്‍ 800 ഒന്ന് ഞാനും വാങ്ങി.
ആനിക്കാ പറിയ്ക്കാന്‍ വാ കോതെ....
എന്റെ കൊച്ച് കരയും......
ആനിയ്ക്കാ ചെത്താന്‍ വാ കോതെ.....
എന്റെ കൊച്ച് കരയും......
ആനിയ്ക്കാ വാട്ടാന്‍ വാ കോതെ...
എന്റെ കൊച്ച് കരയും......
ആനിയ്ക്കാ തിന്നാന്‍ വാ കോതെ......
അവിടെ കിട കൊച്ചേ....ഇവിടെ കിട കൊച്ചേ....
ആനിയ്ക്കാ വാട്ടിയത് തിന്നിട്ട് വരട്ടേ കൊച്ചേ.....
എന്നതു പോലെ ആശാന്മാര്‍ക്ക് ഭയങ്കര തിരക്ക്.
അവരേം കുറ്റം പറയാന്‍ പറ്റുമോ....അവര്‍ക്കുമില്ലേ ജീവനില്‍ കൊതി.
അങ്ങനെ ആഴ്ചകള്‍ രണ്ടുമൂന്ന് കഴിഞ്ഞു. വണ്ടി മുറ്റത്ത് വിശ്രമിക്കുന്നു.
അങ്ങനെയൊരു ദിവസം 1044 വീടിനു മുമ്പില്‍ നിന്നു. കൃഷ്ണന്‍കുട്ടി സാര്‍ ഇറങ്ങി വന്നു.
പയസ് സാറേ വണ്ടിയെടുക്ക്
അദ്ദേഹം തന്നെ വണ്ടിയെടുത്ത് ചെമ്മലമറ്റം പള്ളിയുടെ പുറകില്‍ എത്തി നിര്‍ത്തി. എന്നോട് വണ്ടിയെടുക്കാന്‍ ആവശ്യ്‌പ്പെട്ടു.
ഞാന്‍ എടുത്തു.അങ്ങനെ അദ്ദേഹം എന്റെ രണ്ടാമത്തെ ആശാനായി.
ആദ്യം വളയം പിടിപ്പിച്ച ഒന്നാം ആശാന്‍ അങ്ങാടിക്കല്‍. കുട്ടിച്ചനാണ്.


ഇന്നലെ അദ്ദേഹം നമ്മെ വിട്ട് പോയി. ആദരാഞ്ജലികള്‍