Sunday 6 April 2014

ഇടയലേഖനം.

ഏപ്രില്‍ 7 ലെ മാതൃഭൂമി പത്രത്തില്‍
 7-ാം പേജിലെ വാര്‍ത്ത "തിരിച്ചെടുത്തെങ്കിലും പ്രൊഫ.ടി.ജെ ജോസഫ്‌ കുറ്റവിമുക്തനല്ലെന്ന്‌ സഭ" 
അതുശരി . 
അപ്പോള്‍ നാട്ടുകാരുടെ തെറിപേടിച്ച്‌ തിരിച്ചെടുത്തതാണോ ? 
 ഹേ...ഒരിക്കലുമല്ല...
പിന്നെന്തു പറ്റി ?
പണ്ട്‌ സ്‌നാപക യോഹന്നാന്റെ തല വെള്ളിത്താലത്തില്‍ രാജസന്നിധിയില്‍ എത്തിയപ്പോള്‍
ഹേറോദോസിനുണ്ടായ ഞെട്ടല്‍ പോലെ
സലോമിയുടെ ശരീരം വെള്ളയില്‍ പൊതിഞ്ഞു കണ്ടപ്പോള്‍ 

കോതമംഗലം മെത്രാനുണ്ടായ ഞെട്ടല്‍ വിട്ടുമാറിയോ...
എന്തായാലും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി
അന്നേ ദിവസം അതേ പത്രത്തിന്റെ 11-ാം പേജില്‍ 

" സഭാവിശ്വാസികള്‍ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണം" എന്ന്‌ പറഞ്ഞിരിക്കുന്നത്‌ 
കോതമംഗലം രൂപതയുടെ മെത്രാനെ ഉദ്ദേശിച്ചു തന്നെയാണ്‌.
'അരീം തിന്ന്‌ ആശാരിച്ചിയേം കടിച്ച പട്ടിക്ക്‌ പിന്നേം മുറുമുറുപ്പ്‌' 

എന്ന്‌ പറഞ്ഞപോലെയാണ്‌ കോതമംഗലം രൂപതയുടെ ഇടയലേഖനം.
സത്യത്തില്‍ ഇവന്മാരെ വിളിക്കേണ്ട പദമാണ്‌ 

കഴിഞ്ഞ ദിവസം പിണറായി വിജയന്‍ പ്രേമചന്ദ്രനെ വിളിച്ച്‌ പാഴാക്കിയത്‌. 

No comments:

Post a Comment