Monday 20 January 2014

വെടക്കാക്കി തനിക്കാക്കുന്നവര്‍



മലയാളത്തിലെ പ്രസിദ്ധമായ ഈ പ്രയോഗത്തിന്റെ 

ആനുകാലിക പ്രയോക്താക്കള്‍ ആരാണെന്ന്‌ ചോദിച്ചാല്‍ 
 നിങ്ങള്‍ എന്തു മറുപടി പറഞ്ഞാലും എനിക്കൊരു മറുപടിയുണ്ട്‌.
അത്‌ ആം ആദ്‌മി പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്ന ആ പുംഗവന്‍ തന്നെ.
അയാള്‍ക്ക്‌ പിന്നില്‍ കളിക്കുന്നവര്‍ ആരൊക്കെയാണെന്നും 

അവരുടെ ലക്ഷ്യമെന്താണെന്നും സാമാന്യ ബോധമുള്ളവര്‍ക്ക്‌ മനസ്സിലാകും.
ഈ സംഭവം ചൂണ്ടിക്കാട്ടി ചിലരൊക്കെ പ്രവചനം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. 

AAP തകരാന്‍ തുടങ്ങിക്കഴിഞ്ഞു, സമരം പോലെ എളുപ്പമല്ല ഭരണം, 
കെജരിവാളും ചെറുപ്പത്തില്‍ കിടക്കയില്‍ മൂത്രമൊഴിച്ചിട്ടുണ്ട്‌ അപ്പോള്‍ ഇവര്‍ തമ്മിലെന്തു വ്യത്യാസം. 
 ഇങ്ങനെ പോകുന്നു വ്യാഖ്യാനങ്ങള്‍.
ഇതൊക്കെ കേള്‍ക്കുമ്പോള്‍ അല്‌പ്പം പഴയ തലമുറയ്‌ക്കറിയാവുന്ന, 

ഭാവനാ സമ്പന്നനായ ഏതോ ഒരാള്‍ പാടിയ കവിതാ ശകലം ഓര്‍്‌ത്തുപോകുന്നു.
"ഇതു കണ്ടിട്ടാടണ്ട കണ്ണന്‍ ചേമ്പേ........."
കേരളത്തിലെ ഗ്രാമങ്ങളില്‍ പാര്‍ട്ടിയിലേക്ക്‌ ചേര്‍ന്നുകൊണ്ടിരിക്കുന്നവര്‍ 

കാലാകാലങ്ങളായി അസംതൃപ്‌തി മനസ്സില്‍ കൊണ്ടു നടക്കുന്നവര്‍ തന്നെയാണ്‌. 
നിലവിലുള്ള കക്ഷിരാഷ്ട്രീയ ഗുണ്ടാ മാഫിയാ സംവിധാനത്തോട്‌ ഒളിഞ്ഞും തെളിഞ്ഞും 
പ്രതിക്ഷേധിച്ചിട്ടുള്ളവരും ഈ കൂട്ടത്തിലുണ്ട്‌.
"പട്ടിണിയായ മനുഷ്യാ നീ
പുസ്‌തകം കൈയിലെടുത്തോളു
പുത്തനൊരായുധമാണു നിനക്കത്‌
പുസ്‌തകം കൈയിലെടുത്തോളൂ"
അറിവാണ്‌ ശക്തി. കഴുതയെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന പൊതുജനത്തിന്റെ ശേഷിയെന്തെന്ന്‌ 

അവനു തിരിച്ചറിയാന്‍ കഴിയണമെങ്കില്‍ തന്റെ അവകാശങ്ങളെക്കുറിച്ചുള്ള ബോധം അവനുണ്ടാകണം.
AAP യുടെ നേതാക്കള്‍ ഈയൊരവബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ 

ഇവിടെയും ഡല്‍ഹി ആവര്‍ത്തിക്കുന്ന കാലം ഏറെ ദൂരെയല്ല.
ഞങ്ങളുടെ സുഹൃത്ത്‌ കൃഷ്‌ണന്‍കുട്ടി സാറിന്റെ അനുഭവം ഒന്നു കേള്‍ക്കൂ.
തിടനാട്‌ സ്ഥിതിചെയ്യുന്ന കൊണ്ടൂര്‍ വില്ലേജാഫീസില്‍ 

കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന്‌ അപേക്ഷ നല്‍കി മടങ്ങി . ഒരു കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന്‌ അനുവദിച്ചിട്ടുള്ള നിശ്ചിത ദിവസങ്ങള്‍ക്ക്‌ ശേഷം ഓഫീസിലെത്തിയപ്പോള്‍ ഉച്ചവരെ വെയ്‌റ്റ്‌ ചെയ്യാന്‍ വില്ലേജാഫീസര്‍ പറഞ്ഞു.
ഉച്ചയായപ്പോള്‍ വില്ലേജാഫീസറെ അന്വേക്ഷിച്ച സാറിനോട്‌ സ്‌റ്റാഫ്‌ പറഞ്ഞത്‌ അദ്ദേഹം മറ്റേതോ സൈറ്റ്‌ നോക്കാന്‍ പോയിരിക്കുകയാണ്‌ ഇന്നത്തേക്ക്‌ ഇനി പ്രതീക്ഷിക്കേണ്ട എന്നാണ്‌.
ഇത്‌ കേട്ട കൃഷ്‌ണന്‍കുട്ടിസാര്‍ ഓഫീസിലുണ്ടായിരുന്ന ബഞ്ചില്‍ ഇരുന്നു. 

5 മണിയായി. ജീവനക്കാര്‍ ഓഫീസ്‌ അടക്കാനുള്ള ഒരുക്കമെന്ന നിലയില്‍ സാറിനോട്‌ പുറത്തിറങ്ങി നില്‌ക്കാന്‍ ആവശ്യപ്പെട്ടു. 
വില്ലേജാഫീസര്‍ വന്ന്‌ തന്റെ സര്‍ട്ടിഫിക്കറ്റ്‌ തരാതെ പുറത്തിറങ്ങുന്ന പ്രസ്‌നമില്ലെന്ന്‌ പറഞ്ഞ സാറിനെ 
വിരട്ടി നോക്കാന്‍ അവരൊന്ന്‌ ശ്രമിച്ചുനോക്കി. 
പോലീസിനെയോ വേണമെങ്കില്‍ തഹസ്സീല്‍ദാരെയോ വിളിച്ചുകൊള്ളാന്‍ സാര്‍ പറഞ്ഞപ്പോള്‍ വിരട്ട്‌ ചെലവാകില്ലെന്ന്‌ മനസ്സിലാക്കിയ ജീവനക്കാരന്‍ ധൃതിയില്‍ ആരെയോ ഫോണ്‍ ചെയ്‌തു.
മിനിറ്റുകള്‍ക്കകം വില്ലേജാഫീസര്‍ സ്ഥലത്തെത്തി സാറിന്‌ സര്‍ട്ടിഫിക്കറ്റ്‌ കൊടുത്തു.
ഇതാണ്‌ നിശബ്ദ വിപ്‌ളവം.
ഇതിന്‌ അറിവെന്ന ആയുധമാണ്‌ വേണ്ടത്‌.
നമ്മള്‍ യജമാനരാണെന്ന ബോധ്യമാണുണ്ടാവേണ്ടത്‌.























No comments:

Post a Comment