Friday 6 January 2012

പിടിവാശി

വേനല്‍ക്കാലങ്ങളിലൊരു ദിവസം നാല് ആചാര്യന്മാര്‍ ‘'തോറ'’യിലെ ചില ഭാഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു. ഒരു ഭാഗത്തെക്കുറിച്ചുള്ള വിശദീകരണത്തോട് മൂന്ന് പേര്‍ യോജിച്ചപ്പോള്‍ നാലാമന്‍ വിയോജിച്ചു. എത്ര വിശദീകരിച്ചിട്ടും തന്റെ അഭിപ്രായത്തോട് മറ്റുള്ളവര്‍ യോജിക്കാത്തതുകൊണ്ട് നാലാമന്‍ കൈകളുയര്‍ത്തി പറഞ്ഞു’’. 'ദൈവമേ ഞാന്‍ പറഞ്ഞതാണ് ശരിയെന്ന് ഇവരെ ബോധ്യപ്പെടുത്താന്‍ ഒരടയാളം കാണിക്കണേ'’’. 
പെട്ടെന്ന് ആകാശത്ത് മഴമേഘങ്ങള്‍ പ്രത്യക്ഷപ്പെട്ട് ഇടി മുഴങ്ങി. ഇത് വെറും 'യാദൃശ്ചികം’ എന്ന് മറ്റ് മൂന്നു പേരും പറഞ്ഞു.
അപ്പോള്‍ നാലാമന്‍ കൈകളുയര്‍ത്തി വീണ്ടും പറഞ്ഞു ‘’ 'ദൈവമേ ഈ അഹങ്കാരികള്‍ക്ക് ബോധ്യമാകുന്ന ശക്തമായ തെളിവ് കാണിക്കണേ'’’.
പെട്ടെന്ന് അവരുടെ മുന്നിലുണ്ടായിരുന്ന ഒരു മരത്തിന് ഇടിവെട്ടേറ്റു. പക്ഷേ ആ മൂവര്‍ പറഞ്ഞു.’’ 'കൊള്ളാം, ഇടിയോടുകൂടി മിന്നല്‍ സ്വഭാവികമാണ്. ഇതും യാദൃശ്ചികം തന്നെ.' 



മൂന്നാം പ്രാവശ്യവും കൈകളുയര്‍ത്തി നാലാമന്‍ പ്രാര്‍ത്ഥിച്ചു. ”'ഓ. . . . .ദൈവമേ അങ്ങേയ്ക്കറിയാമല്ലോ ഞാന്‍ പറഞ്ഞതാണ് ശരിയെന്ന്. ഈ മണ്ടന്മാര്‍ സമ്മതിക്കുന്നില്ലല്ലോ. അവര്‍ക്ക് മനസ്സിലാകുംവിധം ഒരടയാളം തരണമേ'”.


പെട്ടെന്ന് മേഘപാളികള്‍ക്കിടയില്‍ ഒരു ദ്വാരം പ്രത്യക്ഷപ്പെട്ടു. അതിലൂടെ ഒരു തീവ്രപ്രകാശ കടന്നുവന്ന് അവര്‍ക്ക് മുന്നിലെത്തിനിന്നു ഇടിമുഴക്കം പോലൊരു ശബ്ദം അപ്പോള്‍ ഉണ്ടായി. 


‘’'അവന്‍ പറയുന്നതാണ് ശരി '‘’. മറ്റ് ആചാര്യന്മാര്‍ ഒരു നിമിഷം ചിന്തിച്ചിട്ട് പറഞ്ഞു. ‘’ 'കൊള്ളാം ഇപ്പോഴും മൂന്നിനെതിരെ രണ്ടുപേരല്ലേയുള്ളൂ'

No comments:

Post a Comment