Thursday 19 January 2012

ഏത് ലിസ്റ്റില്‍

ഒരച്ചന്‍ മരിച്ച് സ്വര്‍ഗ്ഗകവാടത്തിലെത്തി.
പത്രോസ്സും പരിവാരങ്ങളും കവാടത്തിലുണ്ട്.
ലിസ്റ്റ് പരിശോധിച്ച് ഓരോരുത്തരെ സ്വര്‍ഗ്ഗത്തിലേക്ക് കയറ്റിവിടുകയാണ്.
അച്ചന്റെ ഊഴമെത്തി.
ആരാണ് ? എന്ത് ചെയ്തിരുന്നു ?
'ഞാന്‍ അച്ചനാണ്.'
പത്രോസ് വൈദികരുടെ ലിസ്റ്റ് നോക്കി. അതില്‍ പേരില്ല.
വേറെ എന്തു ചെയ്തു ?
'വചന പ്രഘോഷണം നടത്തി.'
ധ്യാനക്കാരുടെ ലിസ്റ്റ് നോക്കി. ഇല്ല കണ്ടില്ല.
വേറെ ?.....
'കുമ്പസാരിപ്പിച്ചു.'
പത്രോസ് കൂദാശകളുടെ ലിസ്റ്റ് നോക്കി. ഇല്ല അതിലുമില്ല.
'അങ്ങ് മാറി നില്ക്ക്.' പത്രോസ് പറഞ്ഞത് കേട്ട് അച്ചന്‍ മാറിനിന്നു.
തൊട്ടുപുറകില്‍ നിന്ന ഓട്ടോ ഡ്രൈവറുടെ ഉഴമായി.
അയാളുടെ പേര്‍ ഡ്രൈവര്‍മാരുടെ ലിസ്റ്റില്‍ നോക്കിയിട്ട് കണ്ടില്ല.അപ്പോഴാണ് മുമ്പ് വൈദികരുടെ ലിസ്റ്റില്‍ ഈ പേര് കണ്ടത് പത്രോസ് ഓര്‍മ്മിച്ചത്.
അത്ഭുതപ്പെട്ട് നിന്ന ഓട്ടോക്കാരനോട് പത്രോസ് പറഞ്ഞു. 'ഈ വൈദികന്റെ വചനപ്രഘോഷണത്തില്‍ പങ്കെടുത്തവര്‍ വളരെ വൈകി വീട്ടില്‍ പോകാന്‍ ഇയാളുടെ ഓട്ടോയില്‍ കയറിയപ്പോള്‍ ദൈവമേ എന്ന് ഇടയ്ക്കിടെ വിളിച്ചിരുന്നു.'
അയാളെ സ്വര്‍ഗ്ഗത്തിലേക്ക് കയറ്റി വിട്ടു.
ഇത് കണ്ട് അച്ചന് ദേഷ്യം വന്നു. 'ഇതെന്ത് കൂത്താ കണ്ട ഓട്ടോക്കാരനെ വിട്ടിട്ടും എന്നെ വിടാത്തത്' എന്നു ചോദിച്ചു.
'ഓര്‍ത്ത് നോക്കിക്കേ നിങ്ങള്‍ വേറെയെന്തെങ്കിലും ചെയ്തിട്ടുണ്ടോ.' പത്രോസ് വീണ്ടും ചോദിച്ചു.
അല്പം ചിന്തിച്ച് അച്ചന്‍ പറഞ്ഞു. 'പാരീഷ് ഹാള്‍ നിര്‍മ്മിച്ചിട്ടുണ്ട്.'
പത്രോസ് ഉടന്‍ മേസ്തിരിമാരുടെ ലിസ്റ്റ് നോക്കി. അതാ അവിടെക്കിടക്കുന്നു അച്ചന്റെ പേര്.
അച്ചനെ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിപ്പിച്ചുകൊണ്ട് പത്രോസ് 'ഇത് നേരത്തെ പറഞ്ഞാല്‍ മതിയായിരുന്നു.

No comments:

Post a Comment