Thursday 12 January 2012

ഭഗവാന്റെ വഴികള്‍


ഒരു യാചകന്‍ അമ്പല നടയിലിരുന്ന് ‘ഭക്ഷണത്തിനുവേണ്ടി യാചിച്ചു.

 'ഭഗവാനെഓര്‍ത്ത് ഈ പാവത്തിന് എന്തെങ്കിലും തരണേ. ‘ഭഗവാന്‍ നിങ്ങളെ അനുഗ്രഹിക്കും.'” 

പക്ഷേ ‘ഒരു നേരത്തെ ഭക്ഷണത്തിനുള്ള പണം പോലും ഒരിക്കലും അയാള്‍ക്ക് കിട്ടിയില്ല.

കടുത്ത വെറുപ്പും നിരാശയുമായി അയാള്‍ അവിടംവിട്ട് ഒരു ഷാപ്പിന്റെ മുന്നില്‍ പോയിരുന്ന് പഴയതുപോലെ യാചിച്ചു തുടങ്ങി.

 'ദൈവത്തെയോര്‍ത്ത് അല്പം ചില്ലറയെങ്കിലുംതരണേ'. നല്ല പിമ്പിരിയില്‍ അകത്തുനിന്നും ഇറങ്ങി വന്നവര്‍ ചില്ലറയല്ല നോട്ടുകള്‍ തന്നെ അയാള്‍ക്ക് നേരെ എറിഞ്ഞു.

യാചകന്‍ ദൈവത്തിന് നന്ദി പറഞ്ഞു. ’'ഹേയ് ഭഗവാന്‍ അങ്ങയുടെ വഴി അജ്ഞാതം തന്നെ. പറയുന്നതൊരു വിലാസം. താമസിക്കുന്നത് മറ്റൊരിടത്ത്'.’

No comments:

Post a Comment