Wednesday 11 January 2012

M.A ജോണ്‍ നമ്മെ നയിക്കും



രണ്ട്മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ങ.അ ജോണിനെ നേരില്‍ കാണാന്‍ എനിക്ക് ഭാഗ്യമുണ്ടായി. വിവരാവകാശ നിയമത്തെക്കുറിച്ച് സംഘടിപ്പിക്കപ്പെട്ട ഒരു കഌസ്സില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ്‌ന്നെനിക്ക് അദ്ദേഹത്തെക്കുറിച്ച് അറിയാമായിരുന്നത്, എന്റെ ചെറു പ്രായത്തില്‍ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന ഒരു വ്യക്തിത്വം എന്നു മാത്രമായിരുന്നു. അതുകൊണ്ട് ആ കണ്ടുമുട്ടല്‍ ഒരു പ്രധാന സംഭവമായി അന്നു കരുതിയിരുന്നില്ല. എന്നാല്‍ ഇന്ന് ആ കണ്ടുമുട്ടല്‍ ഒരു ഭാഗ്യമായി കാണാന്‍ കാരണം അ്‌ദ്ദേഹത്തിന്റെ ദേഹവിയോഗത്തോടനുബന്ധിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തകളാണ്.

ഈരേഴ് പതിനാല് ലോകങ്ങളിലെ സര്‍വ്വ ഐശ്വര്യങ്ങളും യമധര്‍മ്മന്‍ വാഗ്ദാനം ചെയ്തിട്ടും തന്റെ ലക്ഷ്യത്തില്‍ നിന്നോ മാര്‍ഗ്ഗത്തില്‍ നിന്നോ അണുവിട വ്യതിചലിക്കാന്‍ നചികേതസ് തയ്യാറായില്ല. ആദര്‍ശത്തിലുറച്ച് നില്ക്കുന്നവര്‍ക്ക് പ്രേയസ് പറഞ്ഞിട്ടില്ല എന്ന സന്ദേശമാണ് കഠോപനിഷത്തിലെ നചികേദസ്സിന്റെ കഥ നല്‍കുന്നത്. പക്ഷേ അന്നുമിന്നും പ്രേയസ്സിനു പിന്നാലെ പായുന്നവരാണധികവും. ആത്മീയതയുടെ മാര്‍ഗ്ഗം സ്വീകരിച്ചതായി ഭാവിക്കുന്നവര്‍ക്കുപോലും പ്രയസ്സില്‍ മാത്രമാണ് താല്പര്യം. ആര്‍ഭാടങ്ങളും സമ്പല്‍ സമൃദ്ധമായ സ്ഥാപനങ്ങളും ആത്മീയതക്കും ആദര്‍ശത്തിനുമൊക്കെ
അവധി പ്രഖ്യാപിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു. രാഷ്ട്രീയ രംഗത്താകട്ടെ ആദര്‍ശധീരന്മാരുടെ വംശം അതിവേഗം അന്യം നില്ക്കുകയാണ്. അവരിലൊരാളാണ് ങ.അ ജോണ്‍.

1978 ല്‍ 43-മത്തെ വയസ്സില്‍കുര്യനാട് മുണ്ടിയാനിപ്പുറം ലൂസ്സിയാമ്മയെ തന്റെ സഹധര്‍മ്മണിയായി സ്വീകരിച്ചത് മതാചാരങ്ങളുടെ അകമ്പടിയോടെ ആയിരുന്നില്ല. വൈകിയാരംഭിച്ച ദാമ്പത്യജീവിതത്തില്‍ ലഭിച്ച രണ്ടു മക്കളേയും സ്‌ക്കൂളില്‍ ചേര്‍ത്തത് സ്‌ക്കൂള്‍ രജിസ്‌ററില്‍ മതം ഉള്‍പ്പെടുത്താതെയാണ്. മക്കള്‍ പ്രായമാകുമ്പോള്‍ ഇഷ്ടമുളള മതം സ്വീകരിക്കട്ടെ എന്നായിരുന്നു അദ്ദാഹത്തിന്റെ വിശദീകരണം.

തീര്‍ന്നില്ല.സഭയും സഭാ നേതൃത്വവും സാധാരണക്കാരന്റെ സ്വകാര്യജീവിതത്തില്‍ സാമാന്ന്യം ശക്തമായ സമ്മര്‍ദ്ദ സാന്നിദ്ധ്യം സൃഷ്ടിച്ചുകൊണ്ടിരുന്ന 90 കളില്‍ തന്റെ മൂത്ത മകള്‍ ജയശ്രീയുടെ വിവാഹം കുര്യനാട് വസതിയിലും പിന്നീട് ഇളയമകള്‍ ജയന്തിയുടെ മംഗല്യം എറണാകുളം ടൗണ്‍ഹാളിലും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നടത്തിയെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. കാരണം വിപഌവപാര്‍ട്ടികളിലെ വീരശൂര പരാക്രമികള്‍ പോലും മക്കളുടെ വിവാഹത്തിനും പിള്ളേരുടെ 28 കെട്ടിനും മതനേതാക്കളുടേയും മതാചാരങ്ങളുടേയും പുറകേപോകുന്ന ദയനീയ കാഴ്ച നാം കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവില്‍ നിന്ന് ഇത്രയും ധീരമായ ഒരു നിലപാട് പ്രതീക്ഷിക്കുന്നില്ല എന്നതുതന്നെ.

ഈ സംഭവങ്ങളൊക്കെ ശക്തനായ ഒരു പരിവര്‍ത്തനവാദിയുടെ നേതൃത്വത്തില്‍ നടന്ന കാര്യങ്ങളാണ്. എന്നാല്‍ 2011 ഫെബൃുവരി 22 ന് ഇഹലാകവാസം വെടിഞ്ഞ അദ്ദേഹത്തിന്റെ അന്ത്യ കര്‍മ്മങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് എന്നെ ഏറെ ആശ്ചര്യപ്പെടുത്തിയത്. തന്റെ അന്ത്യ കര്‍മ്മങ്ങള്‍ മതവിശ്വാസത്തിന് അധീതമായിരിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം ഭാര്യയും മക്കളും ബന്ധുജനങ്ങളും നിറവേറ്റി. ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

ജീവിച്ചിരിക്കെ തനിക്കുവേണ്ടി കല്ലറ പണിതിട്ടിരുന്ന ഒരാളെ എന്റെ നാട്ടുകാര്‍ക്കറിയാം. രോഗബാധിതനായി അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ ആ കല്ലറ മക്കള്‍ പൊളിച്ചുനീക്കി.

തന്റെ ഭാര്യയുടേയും മക്കളുടേയും സഹോദരങ്ങളുടേയുമൊക്കെ മനസ്സില്‍ പരിവര്‍ത്തനമുണ്ടാക്കാന്‍ M.A ജോണിന് കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. പരിവര്‍ത്തനവാദികള്‍ക്കും അദ്ദേഹം ഒരു പാഠമാകട്ടെ.

1 comment:

  1. The life of late M A John is inspiring to every true rationalist/free thinker. He practiced what he preached. An autobiography of M A John must be published for the present and future generations.

    ReplyDelete