Friday 9 March 2012

ഭിത്തി


ഒരിക്കല്‍ രണ്ടു സന്യാസിമാര്‍,

 ആത്മവിശുദ്ധി നേടുന്നതിന് ഹിമാലയ സാനുക്കളില്‍ പോയി 
തപസ്സനുഷ്ഠിക്കാന്‍ തീരുനാനിച്ചു.
മുഖാമുഖം സ്ഥിതിചെയ്യുന്ന രണ്ട് ഗുഹകള്‍ അവര്‍ അവിടെ കണ്ടെത്തി. 
രണ്ടുപേരും അവരവരുടെ ഗുഹകളിലിരുന്ന് പ്രാര്‍ത്ഥന തുടങ്ങി. 
വര്‍ഷങ്ങള്‍ കഴിഞ്ഞു. തീവ്രമായ പ്രാര്‍ത്ഥനകളും പരിത്യാഗവും വഴി ഒരാള്‍ പൂര്‍ണ്ണതയുടെ പാരമ്യത്തിലെത്തി എന്ന് വിശ്വസിച്ചു. 
മറ്റെയാള്‍ പരിശുദ്ധനായിരുന്നുവെന്ന് മാത്രമല്ല നല്ലവനും കരുണയുള്ളവനുമായിരുന്നു. വിദൂരങ്ങളില്‍നിന്ന് വരുന്ന തീര്‍ത്ഥാടകരുമായി സംസാരിക്കാന്‍ അദ്ദേഹം സമയം ചെലവഴിച്ചിരുന്നു. 
വഴി തെറ്റിയവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതില്‍ ഒരു മടിയും കാണിച്ചിരുന്നുമില്ല.
ധ്യാനവും പ്രാര്‍ത്ഥനയും നടത്തേണ്ട സമയം ഇങ്ങനെ പാഴാക്കുന്നത് ഒന്നാമന് ഇഷ്ടമില്ലെന്ന് മാത്രമല്ല ഏറെ കുറ്റപ്പെടുത്തുകയും ചെയ്തു.

 തന്റെ കൂട്ടുകാരനെ ഇതൊന്ന് ബോദ്ധ്യപ്പെടുത്തുന്നതിന് ഫലപ്രദമായ ഒരു മാര്‍ഗ്ഗം ഒന്നാമന്‍ കണ്ടെത്തി. 
സുഹൃത്തിന്റെ ഓരോ പിഴവിനും തന്റെ ഗുഹകയുടെ മുന്നില്‍ ഓരോ കല്ലെടുത്തു വെയ്ക്കുക. 


തെറ്റിന്റെ തീവ്രതക്ക് ആനുപാതിക വലുപ്പമുള്ള കല്ല് വെയ്ക്കാം.
 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒന്നാമന്റെ ഗുഹക്കു മുന്‍പില്‍ കല്ലുകള്‍ ഉയര്‍ന്ന് 
ഒരു ‘ഭിത്തി' പോലെയായി.
 മറ്റൊരാളുടെ കുറ്റങ്ങള്‍ ശ്രദ്ധിച്ചിരുന്ന ആള്‍ക്ക് എന്ത് സംഭവിച്ചു. 
അയാളുടെ ആത്മീയത എത്രത്തോളമുണ്ട്. 

No comments:

Post a Comment