Tuesday 14 February 2012

പരോപകാരം

 
ഫാ. ഡേവിസ് മത പ്രഭാഷണം കഴിഞ്ഞ് രാത്രി ഏറെ വൈകി വീട്ടിലേയ്ക്ക് നടന്നു പോകുന്നതിനിടെ ഒരു കുടിയന്‍ ഒരു വീടിന്റെ ‘ഭിത്തിയില്‍ ചവിട്ടുന്നതു കണ്ടു.
'താങ്കള്‍ ഇവിടെയാണോ താമസിക്കുന്നത'. ഫാദര്‍ ചോദിച്ചു. 'അതേ', അയാള്‍ മറുപടി പറഞ്ഞു”.
‘’ 'മുകളിലേയ്ക്ക് പോകാന്‍ ഞാന്‍ താങ്കളെ സഹായിക്കണോ' ഫാദര്‍ അയാളോട് ചോദിച്ചു.’’
'വേണം' അയാള്‍ മെല്ലെ മുരണ്ടു.
അവര്‍ രണ്ടാം നിലയില്‍ എത്തിയപ്പോള്‍ ഫാദര്‍ ചോദിച്ചു. ‘’'ഇതാണോ താങ്കളുടെ ഫ്‌ളാറ്റ്'’’ 'അതേ' അയാള്‍ പറഞ്ഞു.
'അയാളുടെ ഭാര്യ ഇപ്പോള്‍ എന്നെ കാണാനിടയായാല്‍ അവര്‍ എന്തു വിചാരിക്കും. ഞാനാണ് അയാളെ കുടിപ്പിച്ച് ഈ പരുവത്തില്‍ ആക്കിയത് എന്ന് കരുതാന്‍ സാധ്യതയുണ്ട്. എത്രയും വേഗം വിട്ടുപോയേക്കാം'’’
ഇങ്ങനെ ചിന്തിച്ച ഫാദര്‍ അയാളെ അടുത്ത് കണ്ട ഒരു കതക് തുറന്ന് അകത്തേയ്ക്ക് തള്ളിയിട്ട് പെട്ടെന്ന് വന്ന വഴിയേ താഴേയ്ക്ക് ഇറങ്ങിപ്പോയി.
ഫാദര്‍ താഴത്തെ നിലയിലെത്തിയപ്പോള്‍ ഇതാ അവിടെ മറ്റൊരു കുടിയന്‍ കിടക്കുന്നു.
‘'താങ്കള്‍ ഇവിടെയാണോ താമസിക്കുന്നത്' ‘’ ഫാദര്‍ ചോദിച്ചു.
‘’'അതേ'’’ അയാള്‍
'മുകളിലേയ്ക്ക് പോകാന്‍ ഞാന്‍ സഹായിക്കണമോ'’’ ഫാദര്‍
‘’'വേണം'’’ അയാള്‍
ഫാദര്‍ അയാളെയും മുകളിലെത്തിച്ച് ഒന്നാമനെ ഇട്ടിരുന്ന മുറിയിലേയ്ക്ക് ഇയാളെയും പിടിച്ച് തള്ളി.
പെട്ടെന്ന് താഴെയെത്തിയപ്പോള്‍ ഫാദര്‍ അവിടെ കിടക്കുന്ന അടുത്ത കുടിയനെ കണ്ട് ആശ്ചര്യപ്പെട്ടു.
സഹായിക്കാനായി അടുത്തു വരുന്ന ഫാദറിനെ കണ്ട് അയാള്‍ നിലവിളിച്ചു.
'പോലീസ്. പോലീസ്. ദൈവത്തെയോര്‍ത്ത് എന്നെ രക്ഷിക്ക് അല്ലെങ്കില്‍ ഇയാള്‍ വെളുക്കുവോളം എന്നെ മുകളിലെത്തിച്ച് ലിഫ്റ്റിനുള്ള സ്ഥലത്തുകൂടി താഴേയ്ക്ക് തള്ളും.'’ 

1 comment: