Saturday 25 February 2012

രക്ഷിതാക്കളറിയാന്‍..............


സീന്‍ : 1

''ഒന്നെഴുന്നേല്‍ക്ക് ... മണി നാലായി,''
മഞ്ജു റോണിയെ വിളിച്ചുണര്‍ത്തി.
''ഉം... എന്താ... എന്തു പറ്റി ?'' ഉറക്കച്ചടവോടെ റോണി.
''അവന് അടുത്ത മാസം പരീക്ഷയാ.''
മകന്‍ അച്ചുവിന് അടുത്ത മാസം പരീക്ഷയാണെന്നോര്‍ക്കുമ്പോള്‍ മഞ്ജുവിന് ഒരു സമാധാനവു മില്ല.
''പരീക്ഷ അവനല്ലേ... അവനെ വിളിച്ചെഴുന്നേല്പിക്ക്.''
റോണിക്ക് എങ്ങനെ ദേഷ്യം വരാതിരിക്കും. ഞായറാഴ്ച ഏഴു മണിവരെ കിടന്നുറങ്ങണമെന്നു കരുതിയതാണ്.
''നിങ്ങളു വിളിച്ചാലേ അവനുണരു... ഒന്ന് എഴുന്നേറ്റേ...''
മഞ്ജുവിനു സങ്കടം വന്നു.
''എടീ... അവനിന്നലെ പതിനൊന്നരയ്ക്കല്ലേ കിടന്നത് ? അവന്‍ ഉറങ്ങ
ട്ടെടീ കുറച്ചുനേരം...''
റോണി മകനുവേണ്ടി വാദിച്ചു.
''അങ്ങനെ ഇപ്പം ഉറങ്ങണ്ട... എനിക്കു കുറച്ച് നാണോം മാനോം ഉണ്ട്. ടോണിയുടെ മോനേക്കാള്‍ കൂടുതല്‍ മാര്‍ക്ക് അവന്‍ വാങ്ങീ
ല്ലെങ്കില്‍ അപ്പനും മോനും നോക്കിക്കോ...''
മഞ്ജു അന്ത്യശാസനം നല്‍കി തുള്ളിക്കൊണ്ട് ഒറ്റപ്പോക്ക്.
റോണി തിരിഞ്ഞു കിടന്ന് ഒന്നുകൂടി മയങ്ങി.
പരീക്ഷ അടുക്കുമ്പോള്‍ വിദ്യാര്‍ത്ഥികളേക്കാള്‍ ഉത്ക്കണ്ഠ മാതാപിതാക്കള്‍ക്കാണ്.
ഈ ഉത്ക്കണ്ഠ വിജയത്തെക്കുറിച്ചല്ല എന്നതാണ് ഏറെ കൗതുകകരം.
താന്‍ പടുത്തുയര്‍ത്തിയ സ്വപ്നക്കൊട്ടാരം നിലംപതിക്കുമോ എന്ന ഭീതിയാണവര്‍ക്ക്.
സ്വപ്നക്കൊട്ടാരം അവന്റെ ഭാവിയെക്കുറിച്ചാണെന്നോര്‍ത്തു തെറ്റിദ്ധരിക്കരുത്. ചിലരോടു ചില കണക്കുകള്‍ തീര്‍ക്കാനുണ്ട്.
അതു കുട്ടിയുടെ റിസല്‍ട്ട് വന്നിട്ടുവേണം. അത്രതന്നെ.
''അച്ചൂ... മോനേ അച്ചൂ... നേരമെത്രയായെന്ന് അറിയാമോ ... എഴുന്നേറ്റേ ... എഴുന്നേറ്റു പഠിച്ചേ...''
മഞ്ജു മകന്റെ സമീപത്തെത്തി അവനെ കുലുക്കിവിളിച്ചു.
അവന്‍ ചാടിയെണീറ്റു കണ്ണു തിരുമ്മി ചുറ്റുപാടും ഒന്നു
നോക്കി.
ഒരു യന്ത്രത്തെപ്പോലെ ഇംഗ്ലീഷ് പുസ്തകം കയ്യിലെടുത്തു.
മഞ്ജു അടുക്കളയിലേക്കു പോയി. കട്ടന്‍ കാപ്പിയുമായി തിരിച്ചു വന്ന മഞ്ജുവിന് ആ കാഴ്ച കണ്ടു സഹിച്ചില്ല.


തുടരും... 

No comments:

Post a Comment